എന്റെ ആദ്യരാത്രി

വാതില്‍ പതുക്കെ തുറക്കുന്ന ശബ്ദം കേട്ടു തിരിഞ്ഞു നോക്കാനുള്ള ഒരു ശ്രമം ഞാന്‍ നടത്തി. അവള്‍ മന്ദം മന്ദം കടന്നു വരികയാണ്‌. കയ്യിലെന്തോ ഉണ്ട്. അവളുടെ വെളുത്ത വസ്ത്രങ്ങള്‍ ഒരു നിമിഷത്തേക്കെങ്കിലും എന്റെ ശ്രദ്ധ കവര്‍ന്നു. അവള്‍ എന്റെ കട്ടിലിനരികിലെത്തി ഞാന്‍ അവളുടെ മുഖത്തേക്കു നോക്കിയില്ല. എന്റെ മനസ്സ് പൂര്‍ണമായും ആ മുലകളിലായിരുന്നു. .

ഉപന്യാസപുരാണം ആട്ടകഥ, ഒടുക്കത്തെ ദിവസം

. +2 ഇല്‍ പഠിക്കുന്ന കൊള്ളാവുന്ന ഒരു ചേച്ചിയെ തടസ്സങ്ങളൊന്നുമില്ലാതെ കാണാവുന്ന തരത്തില്‍ ഞാനും കുട്ടുമോനും ഇരുപ്പുറപ്പിച്ചു. വിഷയം കിട്ടി “കേരളത്തിലെ പാരമ്പര്യകലകള്‍”. ന്യുമോണിയ,മലേറിയ തുടങ്ങിയ രോഗങ്ങളെ കുറിച്ചും അവയുടെ ലക്ഷണങ്ങള്‍ ,സ്വീകരിക്കേണ്ട മുന്‍ കരുതലുകള്‍ എന്നിവയെ പറ്റി ഞാന്‍ വിശദമായി എഴുതി. കുട്ടുമോന്‍ എന്തിനെ പറ്റിയാ എഴുതിയേ എന്നത് ഇപ്പോളും പുറം ലോകം അറിയാത്ത രഹസ്യമാണ്

ഞരമ്പുരോഗി കഥയെഴുതുകയാണ്‌

"കുട്ടുമോനേ, ഇന്ദുവിനെ ലൈന്‍ ആക്കി എന്നു കേട്ടല്ലോ?" "ലൈനോ? അങ്ങിനെ പറഞ്ഞാല്‍ എന്താ?" അമ്മയുടെ ഉണ്ണിയായ ഞാന്‍ എന്റെ നിഷ്ക്കളങ്കത കൊണ്ട് ചോദിച്ചു പോയി. "നിന്റെ അമ്മയോട് പോയി ചോദിക്ക്" അവള്‍ എളുപ്പ വഴി പറഞ്ഞു തന്നു.

വില്‍പ്പനക്കുണ്ടൊരു ജീവിതം

വിവാഹം സ്വര്‍ഗത്തില്‍ വച്ചു നടക്കുന്നു“ ആരാണ് പറഞ്ഞതെന്നു അറിയില്ല. എന്തായാലും കേട്ടു മടുത്ത കാര്യമാണ്. ഒരുപക്ഷേ, വിവാഹം നടക്കുന്നത് സ്വര്‍ഗത്തിലായിരിക്കാം, പക്ഷേ ജീവിക്കുന്നത് സ്വര്‍ഗത്തിലാണോ?. എന്തായാലും വിവാഹം തീരുമാനിക്കുന്നത് സ്വര്‍ഗത്തിലിരിക്കുന്നവരല്ല. അതെനിക്കുറപ്പ്. പെണ്ണിന്റേയും ചെക്കന്റേയും അച്ഛനമ്മമാരും ബന്ധുക്കളും ദേവന്മാരല്ലല്ലോ!!

സാറിനെ നടത്തിയ ശിഷ്യന്‍ അഥവാ ശിഷ്യനെ നടത്തിയ സാര്‍

സ്ത്രീകളെ കുറിച്ച് പുരുഷന്മാര്‍ക്കറിയാത്ത ഒരു നിഗൂഢരഹസ്സ്യം ഉണ്ട്. ആ രഹസ്സ്യം മനസ്സിലാക്കിയാല്‍ പുരുഷനു പിന്നെ സ്ത്രീസുഖം ഉണ്ടാകില്ല.” ഈ കണ്ടെത്തല്‍ എന്റേതല്ല. എന്നെ നാലാം സെമെസ്റ്റെറില്‍ Environmental studies പഠിപ്പിച്ച പ്രവീണ്‍ സാറിന്റേതാണ്

Featured Blogs

Blog Promotion By
INFUTION

Sunday, November 18, 2007

“രാജകീയത- ഒരു പാരമ്പര്യം”

This post is a personal thing and is intended fo some other purpose. Some of the readers may not be able to undrstand the content and its spirit, I dedicate this to the whole mechanical department of GEC Thrissur.

"ഒരായിരം വര്‍ണ്ണക്കൊടികള്‍ ഒന്നിച്ചുയരാന്‍ കൊതിക്കുന്ന സരസ്വതി ക്ഷേത്രകവാടത്തില്‍ ഞാനാദ്യമായി എത്തി. നഗ്നപാദനായി ആ മണ്ണിനെ സ്പര്‍ശിക്കാന്‍ ഞാന്‍ കൊതിച്ചു. എങ്കിലും ഞാന്‍ മടിച്ചു. സത്യവും മിഥ്യയും തമ്മിലുള്ള അതിര്‍വരമ്പുകള്‍ നിര്‍വചിക്കാനാവാതെ ഞാന്‍ ഉഴറി. പെട്ടെന്നുണ്ടായ തിരിച്ചറിവിനൊടുവില്‍ ഞാന്‍ മുന്നോട്ട് നടന്നു. എന്നെ എതിരേല്‍ക്കാന്‍ വെമ്പി നിന്നിരുന്ന മെക്കാനിക്കല്‍ ഡിപ്പാര്‍ട്മെന്റിന്റെ തുടിപ്പ് എന്റെ സിരകളിലൂടെ പടരുവാന്‍ തുടങ്ങി. കാച്ചിയെടുത്ത ഇരുമ്പിന്റെ കരുത്തും കൊല്ലന്റെ ആലയില്‍ നിന്നുയരുന്ന ഘനഗംഭീരമായ സംഗീതവും താളം പിടിക്കുന്ന ഒരു വലിയ ലോകത്തിലേക്കാണ് ഞാന്‍ നയിക്കപ്പെട്ടത്. ഈ ലോകത്തിന്റെ ചക്രങ്ങള്‍ തിരിക്കാന്‍ വേണ്ടി ജന്മമെടുത്ത ഒരു പറ്റം യുവരക്തങ്ങള്‍! അവരുടെ രാജകീയത വിളിച്ചോതുന്ന ഏകതയും പ്രൌഢിയും! ത്രസിപ്പിക്കുന്ന ജീവിതവും സാമ്രാജ്യത്വ ചിന്തകളില്‍ വശംവദരാകാത്ത മനോഭാവവും! അനീതിക്കെതിരെ പടപൊരുതുന്ന കൈകളും നാവുകളും! അവരുടെ പെരുമയും പാരമ്പര്യവും വിളിച്ചോതി നില്‍ക്കുന്ന “മെക്ക് ട്രീ”.!ഇനിയും ആയിരക്കണക്കിന് വര്‍ഷങ്ങള്‍ അതവിടെ കാണും വരാനിരിക്കുന്ന തലമുറക്ക് ഊര്‍ജ്ജം പകരാന്‍............!"