എന്റെ ആദ്യരാത്രി

വാതില്‍ പതുക്കെ തുറക്കുന്ന ശബ്ദം കേട്ടു തിരിഞ്ഞു നോക്കാനുള്ള ഒരു ശ്രമം ഞാന്‍ നടത്തി. അവള്‍ മന്ദം മന്ദം കടന്നു വരികയാണ്‌. കയ്യിലെന്തോ ഉണ്ട്. അവളുടെ വെളുത്ത വസ്ത്രങ്ങള്‍ ഒരു നിമിഷത്തേക്കെങ്കിലും എന്റെ ശ്രദ്ധ കവര്‍ന്നു. അവള്‍ എന്റെ കട്ടിലിനരികിലെത്തി ഞാന്‍ അവളുടെ മുഖത്തേക്കു നോക്കിയില്ല. എന്റെ മനസ്സ് പൂര്‍ണമായും ആ മുലകളിലായിരുന്നു. .

ഉപന്യാസപുരാണം ആട്ടകഥ, ഒടുക്കത്തെ ദിവസം

. +2 ഇല്‍ പഠിക്കുന്ന കൊള്ളാവുന്ന ഒരു ചേച്ചിയെ തടസ്സങ്ങളൊന്നുമില്ലാതെ കാണാവുന്ന തരത്തില്‍ ഞാനും കുട്ടുമോനും ഇരുപ്പുറപ്പിച്ചു. വിഷയം കിട്ടി “കേരളത്തിലെ പാരമ്പര്യകലകള്‍”. ന്യുമോണിയ,മലേറിയ തുടങ്ങിയ രോഗങ്ങളെ കുറിച്ചും അവയുടെ ലക്ഷണങ്ങള്‍ ,സ്വീകരിക്കേണ്ട മുന്‍ കരുതലുകള്‍ എന്നിവയെ പറ്റി ഞാന്‍ വിശദമായി എഴുതി. കുട്ടുമോന്‍ എന്തിനെ പറ്റിയാ എഴുതിയേ എന്നത് ഇപ്പോളും പുറം ലോകം അറിയാത്ത രഹസ്യമാണ്

ഞരമ്പുരോഗി കഥയെഴുതുകയാണ്‌

"കുട്ടുമോനേ, ഇന്ദുവിനെ ലൈന്‍ ആക്കി എന്നു കേട്ടല്ലോ?" "ലൈനോ? അങ്ങിനെ പറഞ്ഞാല്‍ എന്താ?" അമ്മയുടെ ഉണ്ണിയായ ഞാന്‍ എന്റെ നിഷ്ക്കളങ്കത കൊണ്ട് ചോദിച്ചു പോയി. "നിന്റെ അമ്മയോട് പോയി ചോദിക്ക്" അവള്‍ എളുപ്പ വഴി പറഞ്ഞു തന്നു.

വില്‍പ്പനക്കുണ്ടൊരു ജീവിതം

വിവാഹം സ്വര്‍ഗത്തില്‍ വച്ചു നടക്കുന്നു“ ആരാണ് പറഞ്ഞതെന്നു അറിയില്ല. എന്തായാലും കേട്ടു മടുത്ത കാര്യമാണ്. ഒരുപക്ഷേ, വിവാഹം നടക്കുന്നത് സ്വര്‍ഗത്തിലായിരിക്കാം, പക്ഷേ ജീവിക്കുന്നത് സ്വര്‍ഗത്തിലാണോ?. എന്തായാലും വിവാഹം തീരുമാനിക്കുന്നത് സ്വര്‍ഗത്തിലിരിക്കുന്നവരല്ല. അതെനിക്കുറപ്പ്. പെണ്ണിന്റേയും ചെക്കന്റേയും അച്ഛനമ്മമാരും ബന്ധുക്കളും ദേവന്മാരല്ലല്ലോ!!

സാറിനെ നടത്തിയ ശിഷ്യന്‍ അഥവാ ശിഷ്യനെ നടത്തിയ സാര്‍

സ്ത്രീകളെ കുറിച്ച് പുരുഷന്മാര്‍ക്കറിയാത്ത ഒരു നിഗൂഢരഹസ്സ്യം ഉണ്ട്. ആ രഹസ്സ്യം മനസ്സിലാക്കിയാല്‍ പുരുഷനു പിന്നെ സ്ത്രീസുഖം ഉണ്ടാകില്ല.” ഈ കണ്ടെത്തല്‍ എന്റേതല്ല. എന്നെ നാലാം സെമെസ്റ്റെറില്‍ Environmental studies പഠിപ്പിച്ച പ്രവീണ്‍ സാറിന്റേതാണ്

Featured Blogs

Blog Promotion By
INFUTION

Monday, December 22, 2008

തുഗ്ലക്ക് മരിച്ചിട്ടില്ല; അവന്‍ എന്‍ട്രന്‍സ് പരീക്ഷ പാസായി


ന്‍ട്രന്‍സ് ലോബികളുടെ കളികള്‍ കാരണം മാറ്റത്തിന്റെ കൊടുംങ്കാറ്റുയര്‍ത്തി വരുന്ന പ്രൊഫെഷണല്‍ കോളേജുകളിലേക്കുള്ള പ്രവേശന നടപടികളിലെ ‘പരിഷ്കാരങ്ങള്‍‘ ഇക്കൊല്ലം നടപ്പിലാക്കാന്‍ കഴിയുന്നില്ല എന്നാണ് നമ്മുടെ വിദ്യഭ്യാസമന്ത്രിയുടെ ഏറ്റവും അവസാനത്തെ സങ്കടം. ശരിക്കും എനിക്കും സങ്കടമുണ്ട്. മന്ത്രിയോടു എന്റെ ദു:ഖം രേഖപ്പെടുത്തുകയും ചെയ്യുന്നു. പ്രൊഫഷണല്‍ കോളേജ് ഫീസ് ഘടനയില്‍ കാര്യമായ മാറ്റങ്ങളൊന്നും വരുത്താന്‍ സാധിക്കാതെ പോയ ഗവണ്മെന്റിനു ഈ പരിഷ്കാരങ്ങല്‍ ഒരു ആശ്വാസം തന്നെയായിരുന്നു. എല്ലാം ശുദ്ധമണ്ടത്തരങ്ങള്‍ ആണെങ്കില്‍ പോലും.

+2 മാര്‍ക്ക് കൂടി പരിഗണിക്കുന്നതിലൂടെ എന്ത് മാറ്റമാണ് ഉദ്ദേശിക്കുന്നത്? +2 മാര്‍ക്ക് ആര്‍ക്കും എങ്ങനേയും ഏതു രീതിയിലും മാറി മറിഞ്ഞു പോകാവുന്ന ഒന്നാണ്. മനസ്സിലായില്ലല്ലേ?
1. അതായത്, ഒരു എഴുത്തു പരീക്ഷയില്‍ ഒരു കുട്ടിക്കു കിട്ടുന്ന മാര്‍ക്ക് നിശ്ചയിക്കുന്നത് ഉത്തരങ്ങള്‍ മാത്രമല്ല. പേപ്പര്‍ നോക്കുന്ന അദ്ധ്യാപകന്റെ തീരുമാനങ്ങള്‍ കൂടിയാണ്. ഒരു 30 മാര്‍ക്കിന്റെ പേപ്പറിനു അല്‍പ്പം ലിബറല്‍ ആയ ഒരു അദ്ധ്യാപന്‍ 35 മാര്‍ക്ക് കൊടുക്കും. അതേ സമയം ചിലര്‍ 25 കൊടുക്കും.
2. പിന്നെ മറ്റൊന്ന് 2005 ഇല്‍ പരീക്ഷയെഴുതിയ ഒരു കുട്ടിയുടെ മാര്‍ക്ക് 2006 ഇല്‍ പരീക്ഷയെഴുതിയ ഒരു കുട്ടിയുടെ മാര്‍ക്കുമായി താരതമ്യം ചെയ്യുന്നതില്‍ അര്‍ഥമില്ല. കാരണം ഒരൊ കൊല്ലവും ഓരോ ചോദ്യപേപ്പറാണ്. 2005 ലെ കണക്ക് പേപ്പര്‍ ചിലപ്പോള്‍ എളുപ്പമുള്ളതാകും. 2006 ല്‍ അല്‍പ്പം ബുദ്ധിമുട്ടുള്ളതും. അങ്ങിനെയെങ്കില്‍ 2005 ഇല്‍ 95/100 വാങ്ങിയ കുട്ടിയും 2006 ല്‍ 90/100 വാങ്ങിയ കുട്ടിയും തമ്മില്‍ വേര്‍തിരിക്കുക ധാര്‍മികമായി ശരിയല്ല.
3.മറ്റൊന്ന് ലാബുകളാണ്. അതിലൊക്കെ കിട്ടുന്ന മാര്‍ക്ക് ചോദിക്കുന്ന വൈവയും അദ്ധ്യാപകന്റെ മനസാന്നിദ്ധ്യത്തിലും അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. പിന്നെ എഞ്ജിനീയറിങ്ങ് പോലെ logical reasoning ഇനെ അടിസ്ഥാനമാക്കിയുള്ള കോര്‍സുകള്‍ക്ക് ചേരുവാന്‍ ഭാഷാ വിഷയങ്ങളില്‍ ഛര്‍ദ്ദിച്ചു കിട്ടുന്ന മാര്‍ക്കുകളും പ്രാധാന്യം നേടും.
4. ഒരു തരത്തിലും രണ്ട് സിലബസുകളിലെ മാര്‍ക്കുകള്‍ തമ്മില്‍ പൊതുവായൊരു അളവുകോലാല്‍ അളക്കാന്‍ സാധ്യമല്ല. അങ്ങിനെ ചിന്തിക്കുന്നവര്‍ ഒന്നുകില്‍ മരമണ്ടന്മാര്‍ ആകും. അല്ലേല്‍ സ്കൂളില്‍ പോകാത്തവര്‍.
5. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കു ട്യൂഷനു പോയി എന്‍ട്രന്‍സ് എഴുതാന്‍ സാധിക്കുന്നില്ല. അതുമൂ‍ലം അവസരം നഷ്ട്ടപെടുന്നു എന്നാണ് വാദം. 50:50 എന്ന അനുപാതത്തില്‍ ചോദ്യപേപ്പര്‍ വരുമ്പോള്‍ ഒരു കുട്ടി രണ്ട് സ്ഥലത്ത് ട്യൂഷനു പോകേണ്ടി വരും. അത്രയ്ക്കല്ലേ വ്യത്യാസം? ഈ +2 ല്‍ മാര്‍ക്ക് കിട്ടുന്നത് മുഴുവന്‍ സമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികളും എന്‍ട്രന്‍സ് ഇല്‍ റാങ്ക് കിട്ടുന്നത് സാമ്പത്തികമായി നല്ല സ്ഥിതിയിലുള്ള കുട്ടികളും ആണ് എന്നതു പോലെയാണ് സംസാരം. കഴിവുള്ളവര്‍ക്ക് തന്നെയേ അര്‍ഹിക്കുന്നത് കിട്ടൂ.
6. ഏതെങ്കിലും ദേശീയ പരീക്ഷകള്‍ +2 മാര്‍ക്ക് മാനദണ്ഠമാകുമോ? IIT ,JIPMER എല്ലാം എന്‍ട്രന്‍സ് പരീക്ഷ എഴുതി തന്നെ ജയിക്കണം.
7. പിന്നെ കലാ കായിക താരങ്ങള്‍ക്കു നല്‍കുന്ന ഗ്രേസ് മാര്‍ക്ക് ഒരു മാനദണ്ഠമാകില്ലേ? അപ്പോള്‍ ഇതെല്ലാം പരിശീലിപ്പിക്കാന്‍ സാമ്പത്തികമായി പിന്നോക്കം നല്‍കുന്നവര്‍ക്ക് സാധിക്കുമെന്ന് എനിക്കു തോന്നുന്നില്ല.

ഒരു ക്വസ്റ്റന്‍ ബാങ്ക് ഇറക്കുമെന്നു പറയുന്നു. എങ്കില്‍ പിന്നെ ഏതു കുട്ടിക്കും അതു പഠിക്കാമല്ലോ. പിന്നെന്തിനാ +2 മാര്‍ക്ക് പരിഗണിക്കുന്നേ? പറയുവാനാണേല്‍ ഒരുപാടുണ്ട്. എങ്കിലും നിര്‍ത്തുന്നു. വിവരമില്ലാത്ത രാഷ്ട്രീയക്കാരും അവരു പറയുന്നതനുസരിച്ച് ന്രുത്തം ചെയ്യുന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളും ഇതില്‍ ഇടപെടില്ല. മുണ്ടശ്ശേരി രണ്ടാമനെന്നോ തുഗ്ലക്ക് രണ്ടാമനെന്നോ നമ്മുടെ മന്ത്രിയെ വിളിക്കേണ്ടതെന്ന കണ്‍ഫ്യൂഷനിലാണ് ഞാന്‍.

Sunday, December 14, 2008

കാലന്റെ കാലൊടിഞ്ഞാല്‍


രാടാ ഫുട്ബോള്‍ കണ്ടുപിടിച്ചത്? അവനെ എന്റെ കയ്യില്‍ കിട്ടിയാല്‍ കാളവണ്ടി കയറ്റി കൊന്ന് കൊക്കയിലെറിയും. എന്തൊരു കഷ്ട്ടമാണിത് ഒരു പന്തും ഒരു പത്തിരുപത് ആളുകളും . ഇതിന്റെയൊക്കെ ഇടയില്‍ എന്റെ കാ‍ലും. എനിക്കു നല്ല വേദനയുണ്ട്. എന്തു കാര്യമുണ്ടായിട്ടാ? ആ തടിയന്‍ പന്തുമാ‍യി അങ്ങു പൊക്കോട്ടെ എന്നു വിചാരിച്ചാല്‍ മതിയായിരുന്നു. അവന്റെ പോക്കു കണ്ടപ്പോള്‍ ഭാര്യയെ പ്രസവത്തിനു കയറ്റിയ പോലെ ആയിരുന്നു. എന്നാല്‍ പിന്നെ പന്ത് എനിക്കു തന്നിട്ടു പോക്കൂടെ എന്നു കരുതി കാലു വച്ചതാ, എന്തൊക്കെയോ ശബ്ദം കേട്ടു. ആരോ കൈ തന്നിട്ടാ ഞാന്‍ നിലത്തു നിന്നെണീറ്റത്. മണ്ണ് തട്ടി കളഞ്ഞ് പകരം വീട്ടാന്‍ ഓടാന്‍ തുടങ്ങിയപ്പോളാ മനസ്സിലായേ കാലുളുക്കിയെന്ന്. ശരിക്കും നിക്കാന്‍ മേലാ. ഷര്‍ട്ട് മുഴുവന്‍ ചെളിയുമായി വീട്ടിലേക്കു വന്നപ്പോള്‍ അമ്മയുടെ വക എനിക്കില്ല്ലാത്ത ഭാര്യക്ക് ചീത്ത. നിന്റെ കെട്ടിയോള്‍ ഉണ്ടല്ലോ ഇവിടെ അലക്കിയിടാനെന്ന്‍. എന്റെ ഞൊണ്ടുന്ന കാലിലേക്കു നോക്കിയൊരു അനുശോചനമെങ്കിലും രേഖപ്പെടുത്തമ്മേ എന്ന് പറയണമെന്നുണ്ടായിരുന്നു. പിന്നെ അതും കാ‍ണിച്ചു കൊടുത്താല്‍ കാലൊടിഞ്ഞു കിടന്നാല്‍ നോക്കാന്‍ നിക്കാന്‍ അവളുണ്ടോ എന്നു ചോദിച്ചാലോ. വേണ്ട! എന്തിനാ എവിടെയെങ്കിലുമിരുന്ന് ആരുടെയെങ്കിലും പരദൂഷണം പറഞ്ഞു ജീവിക്കുന്ന ആ പാ‍വത്തിനെ ഇതിലേക്കു വലിച്ചിഴക്കുന്നേ. അവള്‍ക്കു ഫുട്ബോള്‍ എന്താണെന്നു കൂടെ അറിയുമോ ആവോ.

ഒരു ദിവസം മൊത്തം ഞാന്‍ വേദന സഹിച്ചു. പിറ്റെ ദിവസം എണീറ്റപ്പോള്‍ മനസ്സിലായി സംഗതി ഒരു നടക്കു പോകില്ല. ഡോക്റ്ററെ കണ്ടേ പറ്റു. അങ്ങിനെ നംബര്‍ ബുക്ക് ചെയ്ത് വൈകീട്ട് ഇറങ്ങി. അവതാരപിറവികളുടെ മുഴുവന്‍ രൂപവും ആവാഹിച്ച ആ രക്ഷകനെ കാണാന്‍. എന്നെ താങ്ങി കൊണ്ടുവാന്‍ എന്റെ അമ്മയിയുടെ മകനേയും കിട്ടി.

ഡോക്റ്ററുടെ വീട്ടിലേക്കു റോഡ് ഒന്നു ക്രോസ്സ് ചെയ്യണം. നമ്മുടെ അമ്മായിയുടെ മകനെന്നു പറയുന്ന സഹായി ആദ്യം കടന്നു. എന്നിട്ടു എന്നോടു ആംഗ്യം കാണിച്ചു കടക്കാന്‍. ബെസ്റ്റ്! ഇതില്പരം എന്തു സന്തോഷമാ കാലുളുക്കി നടക്കാന്‍ മേലാത്തവനു വേണ്ടേ. നല്ല തിരക്കുള്ള റോഡ് മുറിച്കു കടക്കുക. ഇതിനു മാത്രം എന്തു പുണ്യമാ ഞാന്‍ ചെയ്തേ? ആ പഹയന്റെ തല്ലക്കടിച്ച് എന്നെ താങ്ങി കൊണ്ടു പോകെടോ എന്നു പറയണമെന്നുണ്ടായിരുന്നു. അപ്പുറത്ത് ക്രോസ് ചെയ്യുന്ന +2കാരി പെങ്കുട്ടികളോടു സഹായം ചോദിച്ചാലോ? ഒരു വെടിക്കു രണ്ട് പക്ഷി. കുറുക്കന്റെ കണ്ണ് കോഴിക്കൂട്ടില്‍ തന്നെ. അല്ലേല്‍ വേണ്ട. ഇപ്പോല്‍ തന്നെ മൊത്തം പരുക്കുകളാ. അന്നു സമരത്തിന്റെ അന്നുണ്ടായത് ഓര്‍മയുണ്ടല്ലോ. എന്നോടെന്റെ ഉള്ളിലിരുന്നു ആരോ പറഞ്ഞു. ആ സംഭവം ഇപ്പം പറയാന്‍ വയ്യ. ഒരു വായ് നോക്കിയുടെ ജീവിതത്തിലെ ഒരു ഏട് മാത്രം! അങ്ങിനെ കണ്ടാല്‍ മതി.

ഡോക്റ്റരുടെ റൂമിനു പുറത്ത് നല്ല തിരക്ക്. എന്റെ നംബര്‍ 17 ആണ്. ഇപ്പോള്‍ 2 ആയത്രേ. ഹാവൂ! സംത്രുപ്തിയായി. ഇനി ഇവിടെ നിന്നു അത്താഴവും കഴിച്ചിട്ടു പോകാം. ഡൊക്റ്റര്‍ നിര്‍ബന്ധിക്കുമോ ആവോ. ഇല്ലേലും നമ്മള്‍ നമ്മുടെ മര്യാദ കാണിക്കണം. ചുറ്റും ഇരിക്കാന്‍ 10 കസേരയുണ്ട്. പത്തിലും ആളുണ്ട്. ഒരു താത്കാലിക വികലാംഗനെ കണ്ടിട്ട് ഒരാളും എണീറ്റു തന്നില്ല. ഞാന്‍ എത്രയാള്‍ക്കു ബസ്സില്‍ എണീറ്റ് നിന്നു സീറ്റ് കൊടുത്തിട്ടുള്ളതാ. എനിക്കൊരാവശ്യം വന്നപ്പോള്‍ ഒരു പട്ടിയും തന്നില്ല. ക്ഷമിക്കണം പട്ടി എന്ന വാക്ക് ഞാന്‍ തിരിച്ചെടുത്തിരിക്കുന്നു, അതൊക്കെ വല്ല്യ പ്രശ്നമാകും. കൊടുത്താല്‍ കൊല്ലത്തു കിട്ടുമെന്നൊക്കെ പറയുന്നതു ചുമ്മാതാ. അല്ല, ഇതിപ്പോ സത്യത്തില്‍ എന്റെ തെറ്റല്ലേ? സീറ്റ് കിട്ടണമായിരുന്നേല്‍ ഡൊക്റ്ററെ കാണാന്‍ ഞാന്‍ കൊല്ലത്ത് പോകേണ്ടതായിരുന്നില്ലേ. എന്റെ മുന്നില്‍ ഒരു ചേട്ടനും ചേച്ചിയും അടുത്തിരുന്ന് ഒരുപാട് സ്വകാര്യം പറഞ്ഞു ചിരിക്കുന്നുണ്ടായീരുന്നു. ചേച്ചി കാണാന്‍ കൊള്ളാം. അയ്യോ! ചേട്ടനെ ഓരമയില്ലാട്ടോ. എന്നാലും ആ ചേട്ടനു ഒന്നു എണീറ്റു തരാമായിരുന്നില്ലേ? ചേച്ചിക്കു വേണേല്‍ എന്നോട് സ്വകാര്യം പറഞ്ഞൂടെ? അവസാനം ഞാന്‍ പുറത്ത് മതിലില്‍ പോയിരുന്നു.

അങ്ങിനെ ആ മനുഷ്യന്റെ മുന്നില്‍ പതിനേഴാമതായി ഞാന്‍ എത്തി. എന്തൊരു ഡൊക്റ്റര്‍! കാണാന്‍ കൊള്ളാവുന്ന ഒരു നര്‍സ് പോലുമില്ല അടുത്ത്. ഇതാ പറയുന്നേ ഡൊക്റ്ററെ കാണാന്‍ നര്‍സിങ്ങ് സ്കൂളുള്ള ആശുപത്രിയില്‍ പോകണമെന്ന്. ആ വെളുത്ത കുപ്പായക്കരെ കണ്ടാല്‍ മതി പകുതി രോഗം മാറും.

“ഗുഡ് ഈവനിങ്ങ് ഡൊക്റ്റര്‍“
“എന്തു പറ്റി”
“ഫൂട്ബോള്‍ കളിച്ചതാ, കാലുളുക്കി”
അങ്ങേരൊരു കട്ടില്‍ കാണിച്ച് തന്നിട്ട് പറഞ്ഞു.“അവിടെ കയറി കിടക്ക്”
ഞാന്‍ എന്റെ പരിപാവനമായ ശരീരം കയറ്റി അവിടെ കിടപ്പായി. നല്ല ആശ്വാസം തോന്നി.
“ഏതു കാലിലാ വേദന”
“ഇടത്തേ കാലില്‍. മുട്ടിലാ കൂടുതല്‍ വേദന”
അങ്ങേര്‍ എന്റെ കാലെടുത്തു പിടിച്ചു. എന്റെവരെ കാലു പിടിക്കേണ്ടി വന്ന അങ്ങേരുടെ ഗതികേടിനെ കുറിച്ചോര്‍ത്തപ്പോള്‍ എനിക്കു സഹതാപം തോന്നി. പക്ഷേ അങ്ങേരുടെ ആക്രമണം ഉടനെയായിരുന്നു. എന്റെ കാല്‍ അങ്ങൊട്ടും ഇങ്ങോട്ടുമൊക്കെ പിടിച്ചു തിരിച്ചു. എന്നിട്ടു ചോദിക്കും.
“ഇപ്പോ വേദനയുണ്ടോ?”
“ആ..ഈ..ഓ..ര്‍.. ഉവ്വ!”
എനിക്ക് ആകെ കണ്‍ഫൂഷനായി. ദൈവമേ, ഇയാള്‍ക്കെന്താ എന്നോടിത്ര ദേഷ്യം? ഇനി എങ്ങാനും ഇയാളുടെ മോളാണൊ രേഷ്മ? അവള്‍ക്കു ഞാന്‍ പണ്ട് നരസിംഹത്തിലെ അവസാന ഡയലോഗ് മുഴുവന്‍ പ്രേമലേഖനമായി എഴുതി കൊടുത്തിരുന്നു. ‘തുലാവര്‍ഷരാത്രിയില്‍ ഒരു പുതപ്പിനടിയില്‍ സ്നേഹിക്കാം...’ എന്നൊക്കെ. ഇങ്ങേര്‍ക്കാണോ കത്തു കിട്ടിയത്? അതോ ഇനി മീരയുടെ ചേട്ടനാണോ? അവളുടെ ഒരു ചേട്ടന്‍ ഡോക്റ്ററാണെന്നു കേട്ടിട്ടുണ്ട്. എന്നാലും എല്ലിന്റെ ഡോക്റ്ററാണെന്നു അറിയില്ലായിരുന്നു. എന്നാലും ഈ പെണ്‍പിള്ളെരെന്താ ഇങ്ങനെ? എന്തുണ്ടായാലും വീട്ടില്‍ പോയി പറയും.

“ നീയെന്താ ചെയ്യുന്നെ?”
“എഞ്ചിനീയരിങ്ങ് കഴിഞ്ഞു”
“പ്ലേസ്മെന്റായില്ലേ”
“ഉവ്വ ഒരു ഐ ടി കമ്പനിയില്‍”
“എത്രയാ ഓഫര്‍?”
“ത്രീ ലാക് ആന്വല്ലി”
“ഇത് ശരിയാവില്ല”
എന്ത്?! ഞാന്‍ എന്നും ഞൊണ്ടി നടക്കേണ്ടി വരുമെന്നാണോ പറയുന്നേ? എനിക്കു മരിച്ചാല്‍ മതി. ഫുട്ബോള്‍ കളിക്കേണ്ടായിരുന്നു. എന്നാലും...ഞാന്‍..എന്തൊരു വിധി!
“ഞാന്‍ ഇത്ര കൊല്ലമായി ഗവണ്മെന്റ് സര്‍വിസില്‍. എനിക്കില്ലല്ലോ ഇത്ര ശമ്പളം”
ഓ. അതാണോ! ഞാന്‍ വിചാരിച്ചു എന്റെ കാലാകുമെന്ന്. ഞാന്‍ ചിരിച്ചു.
“എന്താടാ ശരിയല്ലേ?.”
“പക്ഷേ, ഞങ്ങള്‍‍ക്കിതു പോലെ വീട്ടിലിരുന്നു കാശ് ഉണ്ടാക്കാന്‍ പറ്റില്ലല്ലോ”
അത് അങ്ങേര്‍ക്കത്ര പിടിച്ചില്ല. അങ്ങേരുടെ മുഖം കണ്ടപ്പോള്‍ എന്റെ മറ്റേ കാലും തല്ലിയൊടിക്കുമെന്നു തോന്നി.
“നിന്റെ കാലു ഫുട്ബോള്‍ കളിച്ചിട്ട് ഉളുക്കിയതു തന്നെയാണോടാ? എന്തായാലും വല്ല്ല്യ കുഴപ്പമൊന്നുമില്ല. 5 ദിവസം റെസ്റ്റ് എടുക്ക്. ശരിയാകും” മരുന്നിന്റെ സ്ലിപ്പ് എനിക്കു തന്നു. ഞാന്‍ ഒരു 100 ഇന്റെ നോട്ടെടുത്ത് അങ്ങേര്‍ക്കു കൊറ്റുത്തു. എന്നെ പീഡിപ്പിച്ചതിന്റെ പ്രതിഫലം.
“ഡോക്റ്ററെ, ഭക്ഷണത്തിന്റെ കാര്യം?”
“കാലുളുക്കിയതിനു എന്തു ഭക്ഷണം.സാധാരണ പോലെ പൊക്കോ”
ഹാവൂ! സമാധാനമായി. അല്ലേല്‍ ഏതു ഡൊക്റ്ററെ കാണാന്‍ പോയാലും അവസാനം പറയും ഒരാ‍ഴ്ചക്കു ഇറച്ചിയും മീനും കഴിക്കേണ്ട എന്ന്. നെഞ്ചില്‍ കനല്‍ കോരിയിടുന്ന പോലെയാ അപ്പോള്‍. ഇതിപ്പോള്‍ റെസ്റ്റ് മാത്രം. ആരേലും ആപ്പിളും മുന്തിരിയുമായി കാണാന്‍ വരുമായിരിക്കും. വീട്ടിലെ പണിയൊന്നും എടുക്കുകയും വേണ്ട.

തിരി‍കെ പോന്നു. മരുന്നു വാങ്ങാന്‍ മെഡികല്‍ ഷോപ്പ് തപ്പി നടക്കുന്നതിനിടയില്‍ ഒരു അലപലാതി സുഹ്രുത്തിനെ കണ്ടുമുട്ടി. എന്റെ കാലിനെ നോക്കി ആര്‍ക്കിമിഡീസിനെ പോലെ അവനൊരു ഒടുക്കത്ത കണ്ടു പിടിത്തം നടത്തി
“എന്തു പറ്റി അളിയാ കാലിന്”
“ഒന്നു കളിച്ചതാടേ”
“നിന്റെ ബ്ലോഗ് വായിച്ച ആരേലും പണി തന്നതാകുമല്ലേ”
അവന്റെ അച്ഛനും കൊച്ഛച്ചനും അമ്മൂമ്മയ്ക്കും അപ്പൂപ്പനും ഞാന്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു. അല്ല പിന്നെ, ഒരുമാതിരി ശവത്തില്‍ കുത്തുന്ന ഡയലോഗ്.

NB:എന്റെ കാലിനു അനുശോചങ്ങളും ആദരാഞ്ജലികളും കമന്റിട്ടാല്‍ മതി. സാമ്പത്തിക സഹായങ്ങള്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നവര്‍ എനിക്കു മെയില്‍ ചെയ്യുക. അക്കൌണ്ട് നംബര്‍ അയച്ചു തരാം.ആരേയും നിരാശപ്പെടുത്തുന്നതല്ല. പഴങ്ങള്‍ പാര്‍സല്‍ ചെയ്യാനുള്ള വിലാസവവും തരുന്നതാണ്.
എന്ന്,
വേദനിക്കുന്ന കാലുമായി
ഗോപിക്കുട്ടന്‍.

Thursday, December 4, 2008

“മുഖ്യന്റെ പട്ടിക്കു അന്തപ്പന്റെ കല്ലേറ്“



ഗോപിക്കുട്ടാ..... എന്തുണ്ട് വിശേഷം?”

“ഒന്നുമില്ലെന്റെ അന്തപ്പാ ചുമ്മാതിരുന്നു ബോറടിക്കുന്നു. നീ എന്നാ മസ്കറ്റിലേക്കു പറക്കുന്നേ?”

“ഞായറാഴ്ച കാലത്ത്, ഇപ്പോള്‍ ഒരുക്കത്തിലാ”

“അങ്ങിനെ നീയും പോകുന്നു. ഞാന്‍ തീര്‍ത്തും ഒറ്റയ്ക്കായി”

“നിന്നെയും വിളിക്കുമെടേയ് പെട്ടെന്ന്. പിന്നെ നിന്റെ ബ്ലോഗിലെ കഴിഞ്ഞ പോസ്റ്റ് വായിച്ചു”

“എന്തു തോന്നി?”

“നന്നായി ബോറടിച്ചു.നീ ആളെ കൊല്ലാന്‍ ഇറങ്ങിയിരിക്കുവാണല്ലേ?”

“അത്രയ്ക്കു ബോറായിരുന്നോ അളിയാ?”

“ശരിക്കും! ഒരുമാതിരി മല്ലു സോപ്പ് പോലെ വലിച്ചു നീട്ടി.....”

“മല്ലു സോപ്പോ?! ഇനി ഞാന്‍ ജീവിച്ചിരിക്കില്ല.”

“നിന്റെ ട്രേഡ് മാര്‍ക്ക് തന്നെ ചളുവടിയാണല്ലോ! ഹി ഹി”

“വിട്ടു കള അളിയാ, ബാ‍ക്കിയുള്ള ബ്ലോഗര്‍മാരെല്ലാം മുഖ്യന്‍റ്റെ പട്ടി പ്രയോഗത്തിലല്ലേ പിടിച്ചിരിക്കുന്നേ, അപ്പോള്‍ നമ്മളൊരു വെറൈറ്റിക്കു ശ്രമിച്ചതാ. പാളിപ്പോയി.”

“എല്ലാരേയും വിളിച്ചു വായിപ്പിക്കുകയും ചെയ്തു. ഞങ്ങളോടിതു വേണമായിരുന്നോ?ഒന്നുമില്ലേലും കൂട്ടുകാരല്ലേടാ ഞങ്ങള്‍?”

“ഉവ്വ ഉവ്വ!പോടാ ഊള കോണ്‍ഗ്രസ്സ്കാരാ, നിന്നോടൊരു കാര്യം ചോദിക്കാന്‍ മറന്നു. നിന്റെ പ്രൊഫൈലില്‍ ‘my CM is a Patti' എന്നെഴുതിയിരിക്കുന്നതു കണ്ടല്ലോ. വേണമായിരുന്നോ?”

“എന്താ കമ്യൂണിസ്റ്റ്കാര്‍ക്കല്‍പ്പം സംസ്ക്കാരമായിക്കൂടേ?”

“കാര്യം ശരിയാണ്. രാജ്യത്തിനു വേണ്ടി ജീവന്‍ വെടിഞ്ഞ ഒരു മലയാളീ ജവാനെ തീര്‍ത്തും അവഗണിച്ചു എന്നു മാത്രമല്ല. പിന്നീടൊരു ദിവസം ചീപ്പ് പൊളിറ്റിക്കല്‍ ഡ്രാമയും. ശരിയാണ് ചെയ്തത് വല്ല്യ തെറ്റാണ്”

“എടാ, ഈ കമ്മ്യൂണിസ്റ്റുകാരാണ് സദ്ദാം ഹുസ്സൈന്‍ മരിച്ചപ്പോള്‍ അനുശോചനകുറുപ്പും ഹര്‍ത്താലും കേരളത്തില്‍ നടത്തിയത്”

“ശരിയാ, വൈകീട്ട് മൂന്നു മുതല്‍ ആറു വരെ. അളിയാ, ആ സമയത്ത് അമേരിക്കയില്‍ നല്ല രാത്രിയല്ലേ? ബുഷ് ഉറങ്ങുവായിരിന്നിരിക്കും അല്ലേ? ബുഷിനു മലയാളമറിയുമോ? ഇവിടെ മലയാളത്തിലാ മുദ്രാവാഖ്യം കേട്ടത്”

“എത്ര നിരപരാധികളെ കൊന്ന മനുഷ്യനാ, എന്നിട്ടു പെട്ടെന്നൊരു ദിവസം ‘രക്തസാക്ഷി‘യായി.”

“ശരിയാടാ, പക്ഷേ ഞാന്‍ പറഞ്ഞതതല്ല. . കാര്യമെല്ലാം ശരിയാണ് ഇത്ര പ്രായമായ ഒരു മനുഷ്യന്‍ ഇത്ര അപക്വമായി പെരുമാറരുതായിരുന്നു. എന്നാലും നീ മുഖ്യനെ പട്ടി എന്നെഴുതേണ്ടിയിരുന്നില്ല. നമ്മള്‍ തെറ്റു വീണ്ടും വീണ്ടും ചെയ്താലതു ശരിയാകില്ല.”

“അപ്പോള്‍ ഇന്നലെ നടന്നതോ? എല്ലാം ആസൂത്രിതമായിരുന്നു പോലും. ലജ്ജയില്ലേ അതു പറയാന്‍? മകന്‍ നഷ്ട്ടപെട്ട അച്ഛന്റെ വികാരം ആസൂത്രിതമായിരുന്നു പോലും. ശരിക്കും ഒരു പട്ടിയുടെ വാക്കുകളും പ്രവര്‍ത്തികളും”

“നീ പറയുന്നതില്‍ കാര്യമുണ്ട്. തെറ്റു പറ്റാതെ നോക്കുക, പറ്റിയാല്‍ അതു തിരുത്തുക. അല്ലാതെ മറ്റുള്ളവരെ പഴിക്കുന്നതില്‍ അര്‍ത്ഥമില്ല. ഒന്നുമില്ലെങ്കിലും ആ ജവാനെയെങ്കിലും നമ്മള്‍ ഓര്‍ക്കേണ്ടേ? ഇതിന്റെ പേരില്‍ ആ കുടുംബത്തെ ഇങ്ങനെ കഷ്ട്ടപെടുത്തണോ? രാഷ്ട്രീയ മുതലെടുപ്പുകള്‍ക്കും കപടതകള്‍ക്കുമിടയില്‍ കിടന്നു വിങ്ങുന്നത് ആ കുടുംബമാണ്”

“നമുക്കു നോക്കാം. എന്താണ് ഇനി പാര്‍ട്ടിയും മുഖ്യനും പറയുന്നതെന്ന്?”

“ശരിയപ്പോള്‍”

Tuesday, December 2, 2008

Hack The Hell of Naked God


It was a fine after noon and I sat on the chair and started to read a novel. It was a good one. Suddenly I saw two giant fellows coming to my home and asked me to get into a car. I resisted but they took me forcibly. They two were Negros I think, people we used to see in Hollywood movies. I was like a kid going to school for the first time in life, hanging on their fingers and trying to run away unsuccessfully all the time. They took me to a place where everything seemed to be white. No! Everything was white. White clothes, white chairs and light white snow were falling all over. If anything was black, it was the two Negros. My entire body was covered by snow so that even I looked white for the first and last time in my life. I saw a table with grapes, apple, orange and many other fruits I don’t know their names, everything was white and kept in a white plate.
Am I in white house? No way! I don’t even have an American visa. I thought.
Suddenly a man in white suites came to me and welcomed me.

“Hai buddy ,welcome to the heaven”. And he signaled the two kidnappers to move away and they vanished.

Is he George Bush? I was confused and threw my tongue at him.

“ Oh! Thank you. But can you explain me what’s going on?”. I wanted to know it.


“Yeah, not a big deal. You are just kidnapped by my men.” He said casually.

What the hell! I am not Osama Bin Laden. Neither my parents are rich to pay the ransom. I am not sure whether my kidneys are working or not, though I know I don’t have any urinal problem.

“Gentle man, I think I am not the one you are expecting here”. I really wanted to convince him and get away from there.


“Relax Aneesh. Do you want some water?”.

Now that seems to be a great problem. He knows my name. So I am famous in America also? Fine!

“See Mr. Bush, I am not the one who flew plane on 9/11 and I even don’t know Arabic. Listen to my accent, It’s perfect Indian”. I dint want to tell him I am from Kerala , he might have asked his body guards to shoot me on the spot.


“ Ha! Ha! Ha! Who told you that my name is Bush?” He laughed like he was watching Mammootty dancing.


“Then, tell me who are you?” I was sure he was not Obama. He will take the charge of white house only by January and after all he is a black man.


“ I am God”. His voice seemed to be elevated.


“Okay, now I got where I am standing right now and who you are”


“Very good Aneesh, I know you are an intelligent guy”


“This is a bar and your tummy has enough alcohol in it.” I was damn sure about it.


“Alas! I want to call god but I am the god myself. How can I tell you?” He was upset. “Look at the floors you are standing on”

I just dropped my eyes down. Wow! I was standing on white clouds. Then he is right, I am in the heaven. He is the god. Who were those two who took me here? May be twin sons of Mr.Yaman,I guess. But In Mahabharatha Yaman was an Indian. Is he married to a Negro girl? I don’t know.

“So you are god and I am here in heaven” he nodded his head. “That means I died?” I felt to cry. I died? I can’t believe this man, I am only 22 yrs old and I died! “You are so cruel. How did it happen? Was it an accident? I don’t even know how to drive. Was it a terrorist attack? After all I am an Indian .” I started to sob.


“ No boy, you were reading a book and we will drop you there in your house after a while”. He consoled me. “I was getting bored here and wanted someone to chat with me”


“Oho! So I am alive”. I was happy. “But you should have requested to me to come here, not kidnapping like this. I mean you should have shown some manners”. Was I getting angry?


“Leave it man. It’s just fun” He was not bothered of kidnapping someone for fun.

Ok. It’s the time to ask him something very serious. I was selected for an IT company one and half years ago and I completed my graduation. Still I am waiting for my date of joining which is delayed for a long time because of the financial crisis.

“Can you tell me why I am sitting in my home watching TV and browsing Internet all the time? I have none to speak with me. And I am left with not even ten rupees in my pocket. You know how boring it is?” I was complaining.


“So you want to know what’s happening with you. Isn’t it? I'll tell you. You are virtually imprisoned by me”. He sounded rude.


“What???!! What did I do?” I was shocked. I haven’t committed any crime other than blogging.


“You completed 22 years of your life.”


“Is that a crime?!” I asked.


“Don’t interrupt. Just listen to me. Out of these 22 yrs, you had no clue for the first 4 yrs. Then what left are 18. You used to sleep 9 hours per day that means you slept for almost 6.75 years. You watched TV for 2.5 years. You played games1.5 years. You studied for 0.66 years. You were eating for 1.125 years. And you were chatting with your friends for almost 4 years. And for one and half years you did nothing except drooling over girls. Do you know how much valuable time you wasted in our life?”


“Yeah fine! You seem to be very good with numbers. But what you told me is called life.”


“I want to teach you the value of time”


“Ok that’s why you are delaying my joining date and I am virtually imprisoned for a while. Agreed! Then tell me, you are supposed to be the man who controls the whole universe. Ain't you?” I asked gently.


“Yes I am” he was so proud of himself.


“Then I am telling you, you should be imprisoned for life time or should be hanged.” I shouted.


“What the hell!” He too was getting angry.


“If you are controlling everything, you are the man behind each and every crime happening in the world. You are the culprit. You are the one who created Tsunami, you planted bombs in the markets, you smuggled drugs, you killed millions of people in the wars, you killed many in floods and communal violence ,you created AIDS, you shot Gandhiji and you created biology exam in which I sucked badly” I was roaring at him.


“Enough!” He came on me. “Hold your tongue. You don’t know how to behave properly. You get angry so quickly and use such an abusive language. You think you are Harbhajan Singh.huh? You don’t even know how to show respect for others” His fist started to roll.


“You are teaching me how to behave to others? How funny! I was here for the last twenty five minutes and you dint offered me that white grapes and apples, did you?.” I had my eye on them from the first look itself.


“They are made in China. I think using some synthetic rubber or something like that” He said.


“How much did you pay? I mean in rupees..” I inquired.


“Some 200 bucks. I guess”


“I will get you them for 100 bucks.”


“is it?”


“yeah,I will get it from Kunnamkulam.”


“No, I prefer Chinese”. He was not interested.


“So are you a communist?” I really doubt for his Chinese love. Then he should have red clothes instead of this white outlook.


“I am everything” He was so much self proclaimed god.

What is this? I was arguing with him. Where this Chinese crap came from? I again raised my eyebrow and asked him.

“Man, tell me what your sex is? I mean are you a male or female?”


“Again I am everything.” I hated him while saying this.


“You are male everywhere. Christians call you the heavenly father. Father can’t be female. And nuns are waiting for their father to marry them. Is it true? Are they brides? Hindus have Thrimoorthees. All are male and married to women. They got children also. Number of gods are too high that every Indian will get at least two gods their own. You know that? And there is Allah also. Yet another male I think. And you are saying that you are everything.huh?” I had all the logic.


“Are you a feminist? It’s not me who created your gods. It’s you people who created your own gods. You created them the way you wanted. And you are quarrelling among yourself. I have given you the capacity to think and take decision. You are making all the wrong decisions and you the little jobless idiot condemning me for all your problems? I am single and unique. What the hell I am supposed to do with your gods?”.


“You called me feminist? Are you blind? Look at me. I am male.” I was too angry. And my mobile phone ringed. And I thanked Airtel for their coverage in heaven.


“Oh you came with your mobile? Switch it off”. He sounded strict.


“Sorry. I cant, it’s my girlfriend.” I wasn’t afraid.


“Then I will kick your ass out of here” he stood on his feet and pushed me down.


I fell down and pressed the green button of my phone. “Hello”


“Hello dear, what are you doing there? Why so long…?” She was not happy.


“You know what happened right now. I am right here in holy heaven” and I explained everything happened.


She started to laugh and told me. “Hmmm.. so you made it a habit. Huh?”


“What? It never happened before”. Yes, I was for the first time to heaven.


“You fall asleep every time you start reading something”.

I looked around. It was not at all white. It’s my chair, my book there down. Oh no!

“So I was dreaming? But I saw god and I spoke to him. I dint believe in god, still I saw him. I am really confused” . I was really perplexed.


“Take my word dear. You just dreamed. There is nothing like god or anything like that. You were reading ‘God of Small things’ and you have only noticed the title. That’s where god came from into your dream.” She was sure of her words.

Oh. That’s it!! Still I had some questions left for god. Any way it’s a dream. She could solve it.
I remembered the famous quote. “If you are confused, first listen to your heart then listen to your head, then your wife will tell you what to do.”

Saturday, November 29, 2008

ഉറങ്ങാന്‍ മറന്ന ദിവസങ്ങള്‍


ഴിഞ്ഞ രണ്ടു മൂന്നു ദിവസമായി ഇന്ത്യ ഉറങ്ങിയിട്ടില്ല. കടലു കടന്നു ആയുധങ്ങളുമായി വന്ന ഒരു കൂട്ടം തീവ്രവാദികള്‍ ഒരു രാജ്യത്തെ എന്തിന് ഈ ലോകത്തെ മുഴുവന്‍ മുള്‍മുനയില്‍ നിര്‍ത്തി. അന്നൊരു ദിവസം മുംബൈയില്‍ താമസിക്കുക എന്ന ഒറ്റ തെറ്റിന്റെ പേരില്‍ ജീവന്‍ നഷ്ട്ടപെട്ടവര്‍ നിരവധി. ഭക്ഷണവും ഉറക്കവും നഷ്ട്ടപെടുത്തി സ്വന്തം ജീവന്‍ പോലും മറന്നു നാടിനു വേണ്ടി യുദ്ധം ചെയ്ത സൈനികര്‍ ഒരു വശത്ത്. ഇവരുടെയെല്ലാം കുടുംബങ്ങള്‍. മരിച്ചവരുടെ കുടുംബങ്ങളുടെ കണ്ണീര്‍, അലറി കരയുന്ന ബന്ധുക്കള്‍. ഈ നാട്ടിലെ ശരിയായ നായകര്‍ ഈ യോദ്ധാക്കളല്ലേ? റീ ടെയ്ക്ക് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഇവര്‍ക്കെവിടെ ഫാന്‍സ് ക്ലബ്ബുകളും ആരാധകരും? 8 കിലോ തൂക്കമുള്ള ഇരുമ്പ് ചട്ടയും മാറിലേന്തി തീവ്രവാദഭാന്തമാരുടെ തോക്കിനു മുന്നിലേക്കു എടുത്തു ചാടുന്ന ഇവരെ സുരക്ഷിതരാക്കേണ്ടേ? ഇവര്‍ക്കു അമേരിക്കയിലുള്ളതു പോലുള്ള ഫൈബര്‍ ബുള്ളറ്റ് പ്രൂഫുകള്‍ നല്‍കാന്‍ നമ്മുടെ രാജ്യത്തിനു കഴിയേണ്ടേ? ഇവരുടെ കുടുംബങ്ങള്‍ക്കു മറ്റു എല്ലാ തൊഴിലാളികളെക്കാളും കൂടുതല്‍ വേതനം നലകേണ്ടതുണ്ട്. അല്ലാതെ ഇന്നലെ ശ്രീ നരേന്ദ്ര മോഡി നറ്റത്തിയതു പോലുള്ള തരംതാണ രാഷ്ട്രീയമാണോ വേണ്ടത്? ആ സ്ഥലത്ത് ഒരു വി ഐ പി വന്നാല്‍ അവരെ കൂടെ സംരക്ഷിക്കേണ്ട ചുമതല വരില്ലേ? അതോ കാമറ കണ്ണുള്ളിടത്തെല്ലാം തങ്ങള്‍ ഉണ്ടാകണമെന്നോ? ഓപ്പറേഷന്‍ തീരും മുന്‍പ് ഗവണ്മെന്റിനെ പഴിച്ച് രാഷ്ട്രീയ മുതലെടുപ്പു നടത്താന്‍ ശ്രമിക്കുന്ന പ്രതിപക്ഷം ഒരു രാജ്യത്തിനു ഒട്ടും നല്ലതല്ല. എവിടെ പോയി രാജ് താക്കറെ? ഞങ്ങള്‍ മുംബൈക്കാര്‍ മതി ഇതു നേരിടാന്‍ എന്നു പറഞ്ഞില്ലല്ലോ. തീവ്രവാദികളോടു മറാഠി സംസാരിക്കാനും ആവശ്യപ്പെട്ടില്ല. റെയില്‍ വേയുടെ എക്സാം എഴുതി ഒരു ജീവിതം ഉണ്ടാക്കാന്‍ കൊതിച്ചു വന്ന നൂറോളം പാവങ്ങളെ തല്ലിതകര്‍ക്കുമ്പോള്‍ ഉള്ള കപട രാഷ്ട്രീയത്തിന്റെ ചങ്കുറപ്പു പോരാ ഇരുപത്തഞ്ചോളം മരിക്കാന്‍ തയ്യാറായി AK series ആയുധങ്ങളും കയ്യിലേന്തി വരുന്ന ഭ്രാന്തന്മാരെ നേരിടാന്‍. അതിനു രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി വന്ന , ഉത്തരദക്ഷിണ പശ്ചിമപൂര്‍വ ഭാരതീയരുടെ സംഘങ്ങളായ NSG യും മിലിറ്ററിയും വേണം ഇതിനായി. ഈ യുദ്ധം ജയിച്ച നമ്മുടെ ധീര ജവാന്മാര്‍ക്കു അഭിനന്ദനങ്ങള്‍ കൊണ്ട് പൊതിയാന്‍ ഞാനില്ല. തീര്‍ത്താല്‍ തീരാത്ത കടപ്പാടാണ് നമുക്കവരോട്. വീരമ്രുത്യു പ്രാപിച്ചവര്‍ വെടിയുണ്ടേറ്റു വാങ്ങിയത് നമ്മള്‍ ജീവിക്കാന്‍ വേണ്ടിയാണ്. നമ്മളെല്ലാം മറക്കും. മറക്കണം. നമ്മള്‍ ഇതിനെയെല്ലാം ഭയപ്പെട്ടിരുന്നാല്‍ അവര്‍ ജയിക്കും. നമ്മള്‍ ഈ സംഭവങ്ങള്‍ മറക്കുന്നതിനോടൊപ്പം തന്നെ ഇനി ഇങ്ങനെ ഒന്നുണ്ടാകാതിരിക്കാനുള്ള നടപടിയെടുക്കണം. മരിച്ച മലയാളി ജവാന്‍ സന്ദീപ് ഉണ്ണിക്രുഷ്ണന്റെ ഓര്‍കുട് പ്രൊഫൈലില്‍ പോയി അദ്ദേഹത്തിനെ സല്യൂട് ചെയ്യുമ്പോള്‍ നമ്മള്‍ക്കു തോന്നും ‘നമുക്കിതു ഒഴിവാക്കിക്കൂടെ?’. നമുക്കിനിയും ട്രെയിനില്‍ യാത്ര ചെയ്യണം. ഹോട്ടലില്‍ താമസിക്കണം. ഹോസ്പിറ്റലില്‍ പോകണം. അതിനുള്ള നടപടികല്‍ കൂട്ടമായി ഇരുന്നു എടുക്കേണ്ടതാവശ്യമാണ്. ഇന്നലെ ഒരു ന്യൂസ് ചാനലില്‍ പറയുന്ന കേട്ടു “ഒരു പക്ഷേ അന്നത്തെ പാര്‍ലമെന്റ് ആക്രമണത്തില്‍ ഭാഗ്യവശാലോ നിര്‍ഭാഗ്യവശാലോ നമ്മുടെ നേതാക്കളാരും കൊല്ലപ്പെട്ടില്ല, ഉണ്ടായിരുന്നേല്‍ ഒരുപക്ഷേ ഇന്നിത് ഉണ്ടാകില്ലായിരുന്നു.” സാധാരണജനങ്ങള്‍ മരിക്കുമ്പോള്‍ രാഷ്ട്രീയമുതലെടുപ്പിനു വേണ്ടി പരസ്പരം പഴിചാരുന്ന നേതാക്കള്‍ രതന്‍ ടാറ്റായെ പോലുള്ളവരെ കണ്ടു പഠിക്കു. ആദ്യം സിംഗൂരില്‍ മറ്റുള്ളവര്‍ കാരണം കനത്ത നഷ്ട്ടം, ഇപ്പോള്‍ പുകയുന്ന ഒരു ഹോട്ടലും ഭാവിയില്‍ ഉണ്ടാകാന്‍ പോകുന്ന നഷ്ട്ടങ്ങളും. എന്നിട്ടും ഗവണ്മെന്റിനേയോ സിസ്റ്റത്തേയും പഴിചാരാന്‍ അദ്ദേഹം വരുന്നില്ല. തീവ്രവാദത്തിനു ശാശ്വതമായ ഒരു പരിഹാരം നമുക്കു പ്രതീക്ഷിക്കാമോ? എന്താണ് തീവ്രവാദികള്‍ ഇതു കൊണ്ടു നേടുന്നത്? അതാണെനിക്കു മനസ്സിലാകാത്തത്. സ്വര്‍ഗ്ഗമോ..ഇത്ര പേരെ കൊന്നിട്ട്??

Saturday, November 22, 2008

അയ്യപ്പനും അളിയനും സ്വാമിമാരും

പ്പോള്‍ ചുറ്റും നോക്കിയാല്‍ എവിടേയും കറുത്തവസ്ത്രക്കാരേ ഉള്ളൂ. ശബരിമലക്കു പോകുന്നവര്‍ എന്തുകൊണ്ട് കറുത്ത വസ്ത്രം ധരിക്കുന്നതെന്നു എനിക്കറിയില്ല. എങ്കിലും അത് പ്രശംസനീയവും പ്രോത്സാഹിപ്പിക്കപെടേണ്ടതുമാണ്. വെളുപ്പ് പരിശുദ്ധിയുടേയും[ഇതാരപ്പാ ഇങ്ങനെയൊരു കണ്ടുപിടിത്തം നടത്തിയത്?!] സൌന്ദര്യത്തിന്റേയും പ്രതീകമായി കാണുന്ന ഈ ലോകത്ത് അയ്യപ്പനേപോലുള്ളവരെങ്കിലും കറുപ്പിനെ പ്രൊമൊട്ട് ചെയ്യുന്നുണ്ടല്ലോ! അയ്യപ്പനു സ്വന്തമായി ഫെയര്‍നസ്സ് ക്രീം കമ്പനി ഇല്ലാ എന്നുറപ്പ്. അതോ ഇനി അയ്യപ്പന്‍ തരുണീ മണികളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കിയതാണോ ഈ തീരുമാനത്തിനു പിന്നിലെ രഹസ്യം? എനിക്കറിയില്ല. ഏഴോ ഒന്‍പതോ -ക്രുത്യമായറിയില്ല-വയസ്സുമുതല്‍ ഏകദേശം അന്‍പത്തഞ്ച് വയസ്സുവരെയുള്ള സ്ത്രീകള്‍ക്കു ശബരിമലയ്ക്കുള്ള വിസ കിട്ടില്ല. ഇവര്‍ വിചാരിച്ചാല്‍ അയ്യപ്പന്‍ മനസ്സിളകി അവരുടെ കൂടെ പോകുമെന്നാണോ പറയുന്നേ? ഇതിലും ഭേദം ഞാനാ, എന്നെ ഇളക്കാന്‍ ഒരു 15 മുതല്‍ 35 വയസ്സു വരെയുള്ളവര്‍ക്കേ സാധിക്കൂ. പിന്നെ എന്റെ വീട്ടിലേക്കു വരുവാന്‍ ടാറിട്ട റോഡ് ഉണ്ട്, കല്ലും മുള്ളും ചവിട്ടേണ്ട. പിന്നെ കാണിക്ക ചെക്കും കാഷുമായി സ്വീകരിക്കും. ഒരിക്കലും നട അടക്കത്തുമില്ല. ചുമ്മാ പത്തുനാല്പത് ദിവസം നല്ലവനായി നടന്നിട്ട് പിന്നെ മാലയൂ‍രിയാല്‍ വീണ്ടും പഴയസ്വഭാവം കാണിക്കുന്നതില്‍ എന്തര്‍ത്ഥം? ചുമ്മാ പറഞ്ഞാതാട്ടോ.ഇനി നേര്‍ച്ചയീടാന്‍ എന്റെ അഡ്രസ്സൊന്നും ആരും ചോദിക്കേണ്ട. സത്യത്തില്‍ ഞാന്‍ പറഞ്ഞു വന്നത് എന്റെ അളിയന്‍ വെള്ളമടിച്ച് പൂസായിരുന്നപ്പോള്‍ പറഞ്ഞ ഒരു രഹസ്യമാണ്.

എന്റെ അളിയന്റെ അമ്മാവന്‍ ഒരു നോട്ടക്കാരന്‍ ആണ്. എന്നെപോലെ വായ്നോട്ടക്കരനല്ല കേട്ടോ. ഇത് ജ്യോതിഷം മണ്ണാങ്കട്ട എന്നൊക്കെ പറഞ്ഞ മറ്റുള്ളവരുടെ ഭാവിയൊക്കെ പ്രവിചിച്ച് കിട്ടുന്ന കാശുകൊണ്ട് ദിവസവും അന്തിക്കള്ള് മോന്തുന്ന ഒരു പ്രത്യേക ജൈവവിഭാഗം. ഇവരുടെ ക്ലൈന്റ്സ് അഥവാ ഇരകളില്‍ സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ള ആളുകള്‍ ഉണ്ടാകും. കേരളത്തില്‍ ഒരു വര്‍ഷം 70 സിനിമ ഇറങ്ങിയാല്‍ വിജയിക്കുന്നത് 5 എണ്ണമായിരിക്കും. എന്നാലും പഠിക്കാതെ, അന്ധവിശ്വാസങ്ങളുടെ ഈറ്റില്ലമായ സിനിമാമേഖല ഇവരുടെ പിന്നാലെ ഓടികൊണ്ടേയിരിക്കും. ഒരു ഒക്ടോബര്‍ മാസത്തിലാണ് നമ്മുടെ നോട്ടക്കാരന്‍ അമ്മാവനെ ഒരു സംഘം സിനിമക്കാര്‍ ബാംഗ്ലൂരിലേക്കു ക്ഷണിച്ചത്. ഭക്ഷണവും താമസവും മറ്റു എല്ലാ ചെലവുകളും ഫ്രീ. വേറെ പണിയൊന്നുമില്ലാത്തതിനാല്‍ അളിയനും അമ്മാവന്റെ കൂടെ ഉദ്യാനനഗരിയിലേക്കു വിട്ടു. നമ്മുടെ സിനിമക്കാര്‍ക്ക് അവരുടെ പുതിയ Adults Only സിനിമയുടെ റിലീസ് എന്നു വേണമെന്നു അമ്മാവന്‍ നോക്കി പറയണം. അമ്മാവന്‍ പതിവു പോലെ കവിടിയെല്ലാം നിരത്തി ഗുളികന്റെ തലയില്‍ ശത്രുഘനനെ കൊണ്ട് ചവിട്ടിച്ച് , ചൊവ്വയിലും ബുധനിലും രാഹുവിനെ വിട്ട് സുഖവിവരങ്ങള്‍ അന്വേഷിപ്പിച്ച് കാ‍ര്യങ്ങള്‍ ഗണിച്ചെടുത്തു.

“ഒരു രണ്ടു മാസം കഴിഞു മതി റിലീസ്. എങ്കില്‍ പടം ഹിറ്റാകും”.
അങ്ങിനെ വിദഗ്ദോപദേശം കിട്ടിയ സിനിമക്കാര്‍ പടം രണ്ടുമാസം കഴിഞ്ഞ് മാത്രമേ റിലീസ് ചെയ്തുള്ളു. ഫലമോ?
“സൂപ്പര്‍ഹിറ്റ്!!”. അഴിഞ്ഞാടിയ നായിക എല്ലാരേയും കോരിത്തരിപ്പിച്ചു. കണ്ടവര്‍ വീണ്ടും കണ്ടു. കാണാത്തവര്‍ കേട്ടറിഞ്ഞു വന്നു. അമ്മാവനു സിനിമക്കാര്‍ കൂടുതല്‍ ‘ദക്ഷിണ’ നല്‍കി. കാശു കഴിയുന്നവരെ അമ്മാവന്‍ കള്ളിനു പകരം വിദേശിയെ കല്യാണം കഴിച്ചു.

ഇത് കണ്ട് അമ്പരന്ന അളിയന്‍ അമ്മാവനോട് ഈ ‘രണ്ടുമാസ‘ പ്രവചനത്തിന്റെ രഹസ്യം ആരാഞ്ഞു.
അമ്മാവന്‍ കവിടി നിരത്താതെ തന്നെ ആ രഹസ്യം അനന്തിരവനു പകര്‍ന്നു കൊടുത്തു. അനന്തരവനിലെ മദ്യം എനിക്കും.
“ A പടമല്ലേ, ശബരിമല സീസണൊന്നു കഴിഞ്ഞിട്ടു മതി റിലീസ്”. അമ്മവന്‍ ഒന്നു നിര്‍ത്തി.

ശരിയാ, സ്ത്രീവിചാരം മനസ്സില്‍ നിന്നു ഓടിച്ചു വിട്ട് മാലയിട്ടു നടക്കുന്ന അയ്യപ്പന്മാരുള്ള ആ കാലത്ത് വഴിയില്‍ മുഴുവന്‍ ഈ പടത്തിന്റെ പോസ്റ്റര്‍ ഒട്ടിക്കുന്നത് ശരിയല്ലല്ലോ. അളിയനും അമ്മാവന്‍ പറഞ്ഞത് ശരിയാണെന്ന് തോന്നി. പക്ഷേ, അതും പടത്തിന്റെ വിജയവുമായി എന്ത് ബന്ധം?

നിര്‍ത്തിയിടത്ത് നിന്നും അമ്മാവന്‍ തുടര്‍ന്നു.
“ അതു കഴിഞ്ഞാല്‍ എല്ലാം അടക്കി പിടിച്ചു നടന്നിരുന്ന അയ്യപ്പന്മാര്‍ തിയറ്ററിലേക്കു തള്ളിക്കയറുമെന്നു എനിക്കുറപ്പായിരുന്നു.”

അളിയനു ഗുളികനേയും രാഹുവിനേയും പരിചയമില്ലേലും ഈ പറഞ്ഞത് ശരിക്കും മനസ്സിലായി.

Tuesday, November 18, 2008

സ്വാശ്രയത്വവും സമ്പാദ്യശീലവും Or Missionaries on a mission to become Millionaires"


Disclaimer: This post is never intended to bring insult to anybody.It's pure imagination and holds no resemblance with anybody. In case it resembles with anyone it is not at all intentional and is purely coincidential. I bear no responsibilty over the contents of this post. Leave your comments only in the comments column


നിങ്ങളാരെങ്കിലും തമിഴ് നാട് എന്നു കേട്ടിട്ടുണ്ടോ?
എന്ത് ചോദ്യമാണല്ലേ? നമ്മുടെ സ്വന്തം അയല്‍ക്കാര്‍! നീണ്ട്
നിവര്‍ന്നു കിടക്കുന്ന പച്ച വിരിച്ച വയലുകള്‍
കാണാനില്ലെങ്കിലും കുറേ സ്ഥലം വെറുതെ നെടുവീര്‍പ്പിട്ടു
കിടക്കുന്നത് കാണാം. വെറുതെ കിടക്കുന്നു എന്നു പറഞ്ഞാല്‍
ചിലപ്പോള്‍ നുണയാകും.പല പ്രാഥമികാ‍വശ്യങ്ങല്‍ക്കായി ഈ
സ്ഥലങ്ങള്‍ വ്യാപകമായ തോതില്‍ ഉപയോഗിക്കപ്പെടുന്നുണ്ട്.
എന്നാല്‍ അഞ്ചാറ് വര്‍ഷം മുന്‍പാണ് നമ്മള്‍ മലയാളി
ബുദ്ധിജീവികള്‍ ഒരു കാര്യം ശ്രദ്ധിച്ചത്. ആ സംസ്ഥാനം
ഇപ്പോള്‍ വളര്‍ച്ചയുടെ പാതയിലാണ്. എന്താണ് കാരണം എന്നെത്ര
ആലോചിച്ചിട്ടും പിടി കിട്ടിയില്ല. ഇതിനുള്ള മൂലധനം എവിടെ
നിന്നു വരുന്നു? അവിടെ ബൂര്‍ഷ്വാസികളുടെ
കുത്തൊഴുക്കുണ്ടോ? രാഷ്ട്രീയ കുബുദ്ധികള്‍ തങ്ങളുടെ
ബുജികള്‍ക്കു കൊട്ടേഷന്‍ കൊടുത്തു. നേതാക്കന്‍മാര്‍ പാര്‍ട്ടി
ഓഫീസിലും അണികള്‍ ചന്ദ്രേട്ടന്റെ ചായ കടയിലും ഇരുന്നു
ആലോചിച്ചു.

ദിവസങ്ങല്‍ കടന്നു പോയി. മാസങ്ങള്‍ കടന്നു പോയി. പാര്‍ട്ടി
പത്രം വായിക്കാന്‍ പോലും ആളില്ലാതായി. ചന്ദ്രേട്ടന്റെ
കടയിലെ പറ്റു ബുക്കിന്റെ പേജുകള്‍ തീരാറായി. ഇനി പുതിയ
പാര്‍ട്ടി ഫണ്ട് പിരിവ് നടത്തിയാലേ കാ‍ര്യമുള്ളൂ. ഇത്ര
നാളായിട്ടും ഒരുത്തരം കണ്ട്പിടിക്കാന്‍ പറ്റിയില്ല.
ഇതിനിടയിലാണ് പാര്‍ട്ടി ജാഥകളില്‍ ദിവസക്കൂലിയിനത്തില്‍
പങ്കെടെക്കുന്ന തൊഴിലാളിയായ പരപ്പനങ്ങാടി പരമു(37 വയസ്സ്)
വിന് ചന്ദ്രേട്ടന്‍ നാലു മണിക്കുള്ള പതിവ് ബത്ത
നിഷേധിച്ചത്. “ വേറെ വല്ലയിടത്തും പോകെടാ കൂവേ”
എന്നാക്രോശിച്ചു ചന്ദ്രേട്ടന്‍. ആക്രോശം ചന്ദ്രനെ
ഹര്‍ത്താലിന്റെ അന്നു കണ്ടോളാം എന്നു ഭീഷണിപ്പെടുത്തി
അണികള്‍. കാര്യം അല്‍പ്പം അപമാനകരമായിരുന്നുവെങ്കിലും ഈ
സംഭവം പരമുവിന്റെ ബുദ്ധി തെളിയിക്കാന്‍ ഇടയാക്കി.. അതേ, പരമു
ആ ഉത്തരം കണ്ടു പിടിച്ചിരിക്കുന്നു! ഈ കണ്ടുപിടിത്തം ഈ
നാട്ടില്‍ പല വിപ്ലവകരമായ മറ്റങ്ങളും ഉണ്ടാക്കുമെന്നു
കണ്ട ബുജികള്‍ ഇതിനെന്തു പേരിടണം എന്നാലോചിച്ചു. നിറമുള്ള
എന്തെലും ആണെല്‍ ഹരിത ധവള വിപ്ലവം പോലെ എന്തെലും
ആക്കാമയിരുന്നു. ഇപ്പോളാണേല്‍ ആകെ ഒരു നിറമേ
തിരിച്ചറിയുന്നുള്ളൂ. എന്തായാലും അവസാനം “തിയറി ഓഫ് പരമു”
എന്നു നാമകരണം ചെയ്യാന്‍ തീരുമാനിച്ചു. സാധനം നമ്മള്‍
ഭരണത്തിലെത്തുമ്പോള്‍ പുറത്തെടുക്കാം. ഇതോടെ പരമുവിന്റെ
കാലം തെളിഞ്ഞു. പാര്‍ട്ടിയുടെ മദ്യ(???????) മേഖലാ സെക്രട്ടറി
ആയി പരമുവിനെ അവരോധിക്കാന്‍ പി ബി(Post Box) തീരുമാനിച്ചു.
ശ്ശൊ!! ഇത്ര നേരമായിട്ടും തിയറി പറഞ്ഞില്ലല്ലൊ അല്ലേ?

രണ്ട് version ഉണ്ട്.

ബുജി version:
ഒരുവന്‍ മറ്റൊരുവന്റെ കണ്ണിലൂടെ വല്ലവന്റെയും ഭാര്യയെ
സ്നേഹിച്ചാല്‍ സൂര്യന്‍ ചക്രവാളത്തില്‍ താഴുമ്പോള്‍ കടലിലെ
പരല്‍ മീനുകള്‍ കൊത്തിതിന്നും


സാമാന്യ നിയമം:
കേരളത്തില്‍ സീറ്റ് കിട്ടാതെ തമിഴ് നാട്ടില്‍ പോയി
പ്രൊഫെഷണല്‍ കോര്‍സുകളില്‍ കുട്ടികള്‍ ചേരുകയും മലയാളി
ഗള്‍‍ഫില്‍ നിന്നും അയക്കുന്ന പണം അങ്ങൊട്ട് ഒഴുകുകയും
ചെയ്യുന്നു. ഇത് പതുക്കെ മൂലധനം ആയി പരിണമിക്കുന്നു


ഇതാണ് സത്യം! ആരെന്ത് ചെയ്താലും ക്രെഡിറ്റ് അവകാശപെടുന്ന
മലയാളികളുടെ സ്ഥിരം പരിപാടിയാണെന്നു
തെറ്റിധരിക്കപ്പെട്ടേക്കാം. എന്തായാലും കാര്യം വളരെ
രഹസ്യമായി തന്നെ സൂക്ഷിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു.
അഞ്ച് വര്‍ഷം കഴിഞ്ഞാല്‍ പുറത്തെടുക്കാം.
പക്ഷേ കാര്യങ്ങള്‍ വിചാരിച്ച പോലെ നടന്നില്ല. മദ്യമേഖലാ
സെക്രട്ടറി ആയാലും പരമു മറ്റു തൊഴിലാളി നേതക്കന്മാരെ പോലെ
സ്വന്തം തൊഴില്‍ ഉപേക്ഷിച്ചില്ല. ഭരണ കക്ഷി നടത്തിയ ഒരു
കാറില്‍ കാലനടയാത്രയില്‍ ചങ്ങാതി ‘അങ്ങനെ തന്നെ സിന്ദാബാദ് ’
വിളിച്ചു. പരമുവിനെ നമ്മുടെ മുഖ്യനായിരുന്ന കുരിശു
മുറ്റത്ത് അന്തപ്പന്‍ നോട്ടമിട്ടു. അന്നു രാത്രി പരമുവിനെ
ക്ലിഫ് ഹൌസില്‍ വിളിച്ചു വരുത്തി വിരുന്നു നല്‍കി.
ഇടയ്ക്കിടക്കു ഗുരുവിനെതിരെ മുദ്രാവാക്യം
വിളിക്കാന്‍ നിവേദനവും 500 ന്റെ നോട്ടും സമര്‍പ്പിച്ചു.
മുഖ്യന്റെ പൈശാചികമായ സ്നേഹത്തിലും ഹണി ബീയുടെ തേന്‍
രസത്തിലും മതി മറന്ന പരമു തന്റെ തിയറി മുഖ്യന്റെ
കാതിലേക്കു ചോര്‍ത്തി കൊടുത്തു. കാലിയായ ഖജനാവും
ഗുരുവിന്റെ പാരയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സമരവും
ഒക്കെയായി മുണ്ട് മുറുക്കി ഉടുത്തു നടന്നിരുന്ന മുഖ്യനു
പട്ടിക്കു വഴിയില്‍ കിടന്നു എല്ലിന്‍ കഷ്ണം കിട്ടിയതിന്റെ
സന്തോഷം ആയിരുന്നു. പിറ്റെ ദിവസത്തെ പത്രത്തില്‍ വിളംബരം
വന്നു.

“ കേരളത്തില്‍ സ്വാശ്രയ കോളേജുകള്‍ അനുവദിക്കുന്നു. ഒന്നിനു
പകരം രണ്ട്! ആര്‍ക്കും വരാം എപ്പോളും വരാം.. പണിക്കൂലിയില്ല!
പണിക്കുറവില്ല!! മടിച്ചു നിക്കാതെ കടന്നു വരൂ!”

ആരു ചോദിച്ചാലും കൊടുക്കും എന്നു പറഞ്ഞത് സ്വന്തം കൂട്ടര്‍
ഇതു കൊണ്ട് സമ്പാദിക്കേണ്ട എന്ന അസൂയ കൊണ്ടാണ്( അല്ലേല്‍
കേന്ദ്ര സര്‍ക്കാര്‍ പെട്രോള്‍ പമ്പും മറ്റേ സര്‍ക്കാര്‍ +2 ഉം
കൊടുത്ത പോലാകും). അത്കൊണ്ട് വന്നവര്‍ക്കെല്ലാം കൊടുത്തു
NOC.മുന്‍പ് No Objection Certificate ഇപ്പോള്‍No Ordinance Certificate.

NOC വാങ്ങികൂട്ടിയവരില്‍ കുറേ ബിസിനസ്സ്കാരുണ്ടായിരുന്നു.
ഇവരില്‍ പലരും കുടുംബം വിറ്റാണ്
സാമൂഹ്യക്ഷേമത്തിനറങ്ങിയതത്രേ! പിന്നെ നമ്മുടെ
സാമുദായിക സംഘടനകളും. ഇതില്‍ കൂടുതലും സ്വന്തമാക്കിയത്
പള്ളിയും പരിവാരങ്ങളുമായി പരദൂഷണം പറഞ്ഞു നടന്നിരുന്ന
“”ചില സാത്വികപുരോഹിതര്‍“” ആയിരുന്നു .സ്കൂളും കോളേജുകളും
നടത്തി കേരളത്തിന്റെ പുരോഗതിക്കു ചുക്കാന്‍ പിടിച്ച ഇവര്‍
പുതിയ മേച്ചില്‍ പുറങ്ങള്‍ കിട്ടാതെ തൊഴില്‍രഹിതര്‍
ആയിരുന്നു. മാത്രമല്ല എല്ലാ സ്കൂളുകളിലും അധ്യാപക നിയമനം
ഏകദേശം പൂര്‍ത്തിയായ കാരണം വരുമാനവും കുറവാണ്. +2 അത്രയധികം
സംഭാവന നല്‍കുന്നുമില്ല!

അങ്ങനെ രൂപതയുടെ കാശും എടുത്തു ഗുണ്ടകളെ വിട്ടു
സ്ഥലവും കൈക്കലാക്കി കൊളേജ് തുടങ്ങി. സാമാന്യം ചെലവു
കുറഞ്ഞ Computer Science, Electronics തുടങ്ങിയവയുമായി ആരംഭം
കുറിച്ചു.ഇപ്പോള്‍ Mechanical enngineering, Production engg തുടങ്ങിയ
മുതല്‍ മുടക്കുള്ള മേഖലയിലേക്ക്കും തിരിഞ്ഞു.

പ്രതീക്ഷിച്ച പോലെ തമിഴ് നാട്ടിലേക്കു ഒഴുകേണ്ടിയിരുന്ന
പണം ഇവിടെ കെട്ടി കിക്കാന്‍ തുടങ്ങി. പക്ഷേ ഒരു പ്രശ്നം!
സ്കൂളിലെ പോലെ ഇവിടെ സര്‍ക്കാര്‍ ശമ്പളം കൊടുക്കില്ല.
അത് കൊണ്ട് അധ്യാപക നിയമനം വഴിയുള്ള വരവില്ല. മാത്രമല്ല
ഗവര്‍മെന്റ് കോളേജില്‍ നിന്നും വിരമിച്ച അധ്യാപകരെ കൊണ്ട്
വരാന്‍ വന്‍ തുക അങ്ങോട്ട് കൊടുക്കുകയും വേണം. പിന്നെ മാസാ
മാസം ശമ്പളവും.ഹോ!!എന്തൊരു കഷ്ട്ടം! ചെലവോട് ചെലവ്! ഞങ്ങള്‍
നടത്തുന്ന ദാനധര്‍മ്മത്തില്‍ പങ്കാളികളായി ശമ്പളം ഇല്ലാതെ
ജോലി ചെയ്യാമോ എന്നു ചോദിച്ചാല്‍ അപ്പോള്‍ വണ്ടി റിവേര്‍സ്
ഗിയറില്‍ ഇടും പഹയന്മാര്‍!

അവസാനം ആലോചിച്ചപ്പോള്‍ ആകെയുള്ള മാര്‍ഗം പിള്ളേര്‍സിന്റെ
കയ്യില്‍ നിന്നും പിരിക്കുക തന്നെ. അല്ലേലും ഈ
സ്വാശ്രയത്വം എന്നു പറഞ്ഞാല്‍ എന്താണ്? എല്ലാവരും അവനവനെ
തന്നെ ആശ്രയിക്കുക എന്നല്ലേ? കര്‍ത്താവായ പൊന്നു
തമ്പുരാന്‍ പൊറുക്കും.( ഇനി നേര്‍ച്ച കാശു കൊണ്ടാണു കോളേജ്
ഉണ്ടാക്കിയെന്നും പറഞ്ഞ് അവകാശം ചോദിക്കുമോ ആവൊ?)അങ്ങനെ
40000 ഉണ്ടായിരുന്ന ഫീസ് ലൈബ്രറി ഫീസ് പ്ലെയ്സ്മെന്റ് സെല്‍
പ്രവര്‍ത്തനം മുതലായ പേരില്‍ 55000 ആക്കി. 40000 ഇല്‍ ലൈബ്രറി
ഫീസ് ഉള്‍പെടും എന്നറിഞ്ഞിട്ടും കൊടുക്കേണ്ടി വന്നു ഭാവി
താരങ്ങള്‍ക്ക്.പിന്നെ ഏജെന്റ്മാരെ വച്ച് ഏപ്രില്‍
മാസത്തില്‍ എണ്ട്രന്‍സ് പരീക്ഷ നടക്കുന്നതിനും മുന്‍പ്
പണപ്പിരിവു നടത്തി പ്രവേശനകര്‍മം നിര്‍വഹിച്ചു.
ലക്ഷങ്ങളുടെ കണക്കുകള്‍ ഡിസ്കൌണ്ട് ഇനത്തില്‍ വിറ്റഴിച്ചു.

സ്വന്തമായി വാറ്റ് ക്രുഷിയുള്ള അവറാച്ചന്‍ മുതലാളിയുടെ
മകന്‍ എട്ടാം ക്ലാ‍സ്സില്‍ എട്ടുവട്ടം നാളത്തെ ഡോക്ടര്‍
ആകുമെന്നു ഉറപ്പായി. മുതലാളിയുടെ ഡ്രൈവെര്‍ ശശിയേട്ടന്റെ
മകന്‍ ഒന്നാം ക്ലാസ്കാരനും കൂടെ ലോണ്‍ കൊടുക്കുമെന്ന കേട്ട്
ഇന്ത്യന്‍ ഓട്ടോറിക്ഷാ ബാങ്കിന്റെ സ്ഥലം ശാഖയില്‍
ചെന്നു.അവിടെ കണ്ടത് ആധാരവും ഇന്‍ഷുറന്‍സും ചോദിക്കുന്ന
മാനേജരെ ആണ്. പോരാത്തതിനു ശശിയേട്ടന്‍ കക്ഷി ചേരുകയും വേണം!

അന്തപ്പന്റെ കാലത്ത പോലിസ് ജീപ്പ് കത്തിച്ച
കുട്ടിസഖാക്കളുടെ അമ്മാവന്മാര്‍ കേരളം മുഴുവന്‍ ചുവപ്പ്
ചാര്‍ത്തി അധികാരത്തിലെത്തി. ശശിയേട്ടന്‍ പലതും
പ്രതീക്ഷിച്ചു. എന്നാല്‍ ഒരു കാരണവശാലും നടപ്പിലാകുകയില്ല
എന്നുറപ്പുള്ള ഒരു ഓര്‍ഡിനന്‍സുമായി സഖാക്കള്‍ മുന്നോട്ടു
വന്നു. പ്രതീക്ഷിച്ച പോലെ സംഗതി പാളി. കുട്ടിസഖാക്കള്‍
വിയറ്റ്നാം ഫണ്ടും ക്യൂബന്‍ ഫണ്ടും വയറ്റിലും
കുംഭയിലുമാക്കുന്ന തിരക്കിലായത് കൊണ്ട് അവരും
അറിഞ്ഞില്ല.(മറ്റുള്ളവര്‍ ഇവിടെ ഒന്നും ഇല്ലാത്ത അവസ്ഥ ആണ്.
പലരും പറയുന്നു വംശനാശം സംഭവിച്ചു എന്ന്). അറിഞ്ഞപ്പോള്‍
ന്യായാധിപന്മാരെ പഴിച്ചു.

അങ്ങനെ ഏതൊരു നായിന്റെ മോനും ഒരു ദിവസം ഉണ്ടെന്നും
വിശ്വസിച്ചു കഴിഞ്ഞിരുന്ന പാതിരിമാരുടെ കാലം വന്നു. ഇടയ
ലേഖനവും കലാപരിപാടികളുമായി കസറി. ഞായറാഴ്ച എല്ലാവരും
പള്ളിയില്‍ നിര്‍ബന്ധമായും വരുമെന്നതിനാല്‍ ഇതൊക്കെ
വായിച്ചു കേള്‍പ്പിക്കാന്‍ ആളെ കിട്ടാന്‍
ബുദ്ധിമുട്ടുണ്ടായിരുന്നില്ല. മിക്കവരും നിന്നു
ഉറങ്ങാന്‍ കഴിവുള്ളവരായതിനാല്‍ വലിയ കയ്യടിയും കൂവലും
ഉണ്ടായില്ല. അങ്ങനെ കോളെജുകള്‍ അറവുശാലകള്‍ ആയി മാറി. എല്ലാ
ക്ലാസ്സിലും ക്യാമെറ വച്ച് സംസാരിക്കുന്നവനേയും
കോട്ടുവാ ഇടുന്നവനെയും പിടിച്ച് പിഴയിടീപ്പിച്ചു.
കയ്യില്‍ ചെളിയിലുണ്ടേല്‍ പിഴ, ബെല്‍റ്റ് പുറത്തു കണ്ടാല്‍
പിഴ, പെണ്‍കുട്ടികളുടെ മൊബൈല്‍ 6 മണിക്കു ശേഷം ശബ്ദിച്ചാല്‍
പിഴ..പിഴയൊടു പിഴ..ഇതോടു കൂടി രൂപത നടത്തിയിരുന്ന
കോളെജുകളുടെ കാലം അവസാനിച്ചു. ഇപ്പോള്‍ ഉള്ളതെല്ലാം
കോള്ളെജുകള്‍ നടത്തുന്ന രൂപതകള്‍ ആണ്!


ഇനിയും സ്വശ്രയ നിയമം എന്നും പറഞ്ഞ് ജൂലൈ ആഗസ്റ്റ്
മാസങ്ങളില്‍ കോടതി കയറി ഇറങ്ങാതെ 50:50 അനുപാതത്തില്‍
ന്യായമായ 38,500 എന്ന എന്ന ഫീസില്‍ പഠനവും മാനേജ്മെന്റ്
സീറ്റില്‍ 1-2 ലക്ഷം കാപ്പിറ്റേഷന്‍ ഫീസ്( നിയമപരമാക്കിയത്)
അനുവദിക്കുക.. എല്ലാവര്‍ക്കും ലോണ്‍ കിട്ടാനുള്ള മാര്‍ഗങ്ങള്‍
സുഗമമാക്കുക. അതാണ് ഗവര്‍മെന്റ് ചെയ്യേണ്ടത്.!


വാല്‍ക്കഷ്ണം: ഒരു പാതിരി കുര്‍ബാന പ്രസംഗത്തില്‍ പറഞ്ഞത്.

“ കുട്ടികളൊന്നും ശ്രീശാന്തിന്റെ കളി കാണരുത്. കാരണം
അവന്റെ പെരുമാറ്റം ശരിയല്ല. മുതിര്‍ന്നവരാരും
മമ്മൂട്ടിയുടെ” ഒരേ കടല്‍” കാണരുത്.കാരണം അത് വിവാഹേതര
ബന്ധങ്ങളെ അനുകൂലിക്കുന്നു”

കടമെടുത്ത ഒരു പാതിരി ഫലിതം:
ഒരിക്കല്‍ ഒരു പാതിരി ( മലയാളി) ബാഗ്ലൂരിലൂടെ സ്കൂട്ടര്‍
ഓടിക്കുവായിരുന്നു. അപ്പോള്‍ മുന്നിലൂടെ
പോവുകയായിരുന്ന ഒരു ഗര്‍ഭിണിയായ യുവതിയെ( വീണ്ടും മലയാളി‌)
ഇടിച്ചു വീഴ്ത്തി. യുവതിയുടെ വയറില്‍ ഒരു ചെറിയ മുറിവ്.
സംഗതി വക്കേറ്റമായി പൊലിസ് സ്റ്റേഷനില്‍ എത്തി. യുവതി
തന്റെ വയറിലേക്കു ചൂണ്ടി കൊണ്ട് "Sir he is resposible for this"പാതിരി:
"sorry sir accidently happened"

Sunday, November 16, 2008

"പശു ‘കുരക്കുന്നു’..ബേ..ബേ"







“Hi Prasanth, whats up there in Guruvayoor??...you still visit temple na?”

“Yes man, ……………to pray………”

“Why are you specifying it?”

Ha ha ha ha… a group of 15 boys screaming, breaking the silence of college ground gallery. The lovers paired there under the shades of trees to discuss about the Iraq war were disturbed. They just turned their head around and saw a bunch of guys laughing with one boy standing in the middle who reminds you the joker of a circus.

“Oh..shit, those stupid mech guys again?? Don’t they have classes on??”

The couples were angry with us, especially girls. I don’t know why, may be we dint give them that much attention they deserved. Anyway, they went on with their personal discussions may be this time about the amount of sugar needed to make a perfect cup of tea.

Well, it’s time to introduce the man of the moment to you. Prasanth Netaji Pawar aka Pasu. Yes, that’s a Maraathi name and no need to worry he got nothing to do with MNS. He is from one of those Marathi families that came to Guruvayoor and settled there for many years. Untill he tells you that he is a Marathti you cant even imagine Prasanth is not Malayalee. He got everything a Malayalee boy supposed to have, may be something more. He got a long moustache, sandal on forehead and a tongue that speaks pure Malayalam. Actually I don’t believe a moustache and sandal have to be considered as a sign of Malayalee guy, since I lack both.


Pasu, of course that means Cow in Malayalam ,is a name that I cant ever forget. The credit for the first one to address Prasanth as Pasu goes to me. And Pasu got some horrible feeling for me in that case. What makes Pasu a different man are his overwhelming feeling for girls and the way he talks about them. If everything goes fine he will get married to a Marathi girl, but a Marathi girl is not the one Pasu dreamt of. He has this special feeling for Malayalee girls especially when their hair carries two or three kilos of Jasmine. I hate girls with jasmine on their hair. I always felt for jasmine . Jasmine surely deserves a better place provided jasmine is not from the same family of George Bush .

Aiswarya Rai [leave the bachchan crap alone] ,Kavya Madhavan,Sameera Reddy,Priyanka Chopra,Trisha,Riya Sen.. This is not the casting for the new multistar movie Fifty50 . Suppose Prasanth is asked to choose one of these girls, he will definitely go for Kavya Madhavan. Prasanth likes girls looking like Kavya, bit fat with lot of flesh indeed and traditional. If you ask me to choose, I will go for Trisha , I like tall and slim girls. If you are a boy you will definitely love to watch girls and if you are among your friends you cant resist yourself from having comments on her. But when Prasanth does this you feel the difference. It’s an action packed masala movie yar. He will have his hands moving in air to describe her various body parts and you will have a pure demonstration of how to use them.

Once we two were roaming around the town and we saw a very big house. I was wondering how the people inside that house find each other.

“Pasu, do they use their phones to call a person sitting in other room?” I was serious.

“Gopikuttan, When will you stop these PJs?” He giggled.

I know I was a huge reservoir of Poor Jokes (PJ) who waits to throw them at anybody whenever an opportunity is there. But can I live without them? I’m not sure.

“I mean the house is enormously huge”. I continued “I don’t think we need such a big house to live in, do you?”

“What’s your opinion about the need for an air station?”

I was actually not sure what I heard. Where the hell the air station came from? What it got to do with the bloody house?

“Huhhh???!!!”. I was honest. “What’s that?”

“It’s just like a space station”. He became talkative. “We can set a station hanging in air, which can be used to supply fuel for aircrafts. We don’t need to get the planes down on the airport to fill fuel.”

This time I was really irritated and realized that it’s his idea. I don’t know how such an idea hit his brain. Should I arrange an appointment with Sir Isaac Newton or throw an apple at his face?

I asked. “Dude, did anyone before asked you whether you are psychic or not?”

“No.”He was damn sure.

“Okay then I am the first one.” Yet another credit in my bag. I giggled. I think he enjoyed it and suddenly a new question landed on me.

“Aneesh, what kinda girl you gonna marry?”

“I don’t now”. I lied.

“I am older than you. You know that na?”. He seemed to be reminding me that he repeated the entrance exam and I did not.

“Yes…I know..only by one year na?” I dint want him to feel more matured than me.

“Listen to me. I have read the Kamasuthra and many like those. From my experience I’m warning you never marry a girl who studied outside Kerala.” He sighed like he has just delivered the Quantum theory.

“Why?”. I become more curious when the talk is about the Miss.beautiful devils.

“Most probably the thing will be broken”. He replied.

“What the thing?”. I was losing my patience.

“You can’t be so ignorant man”. That was too much for me.

He called me ignorant and that too in girls’ matter. You can’t intimidate me in a better way. I am doing this fucking research on girls for the last one decade and he says that I’m ignorant. How dare he?

“I don’t understand” Though self respect was overruled by curiosity.

“I mean, the seal will be broken. I have many friends there in places like Bangalore and Chennai. They used to tell the stories of girls and what they do there.” He explained.

I felt relieved. If that was the case, he was right. I was ignorant. I don’t have many friends over there to tell me such stories.

“You can’t judge a mass on the basis of one or two”. I argued.

“Trust me 3 out of 10 belong to that category”. He was sure with the data.”If you are lucky you will have one of those with you in a few years.”

30% is a great probability. Every Indian man wants his bride to be a virgin, at least by mentally. Why should I dig in to this crap? Anyway I’m not gonna marry anyone studied outside the state.

“Okay thanks daa, I will be careful. And by the way I heard you had treated Sarath, Aneeth and Vimal?” I desperately wanted to change the topic.

“Yeah.I did” he said casually.

“Then why did you spare me?” I complained.

Actually I was wondering how came this miser give a treat to them. He is the same Pasu who changed into vegetarian for the sake of saving money he had t spent on non veg items. He is the same Pasu who turns to be non vegetarian when we attend a marriage function; of course you need not to pay there. So I continued without waiting for his excuse.

“And how things went?”

“I took three of them to the canteen and bought one Sukhiyan , divided it into three and took their hunger away” he was so proud of him.

“Wow!! That’s great, so you’ve just beaten Jesus Christ”

“Somewhat”

We walked to college ground again. I was jealous about the three guys who walked 500meters to the canteen for that extravagant treat. At the ground every one was ready with bat and ball. The game started.

Pasu was batting well. Finding the gaps and leaving the ball regularly. He was feeling bit confident of his batting skill. But things were never the same ,Dijo came to bowl. Dijo is a 6’4” tall giant boy who just delivers the ball without a run up. The ball hits the pitch hard and bounces on to the batsman. I know Pasu was under danger. He survived the first two deliveries but the third one did hit him. It hit him at the right spot where all his dreams were sleeping. He just fell down on the ground and started to yell that he cant anymore add his biodata to any matrimonial site. I was wondering whether he can pee tonight. Pasu left the spot quickly and vanished in the college bus.

Next morning, I went to college expecting a pale face of Pasu which would look just like that famous squirrel who lost something. But what I saw there was a completely different Pasu from what I saw yesterday evening. He was cheering ,happily jumping in the air and so vibrant. At the site of me he ran to me and said,

“It’s working bro. I tested it twice. My engine is functioning!”

I desperately tried my face not to look like that squirrel from the shock of what my ears just caught.

Thursday, November 13, 2008

ബ്ലോഗ് എങ്ങനെ പോപ്പുലറാക്കാം? വഴികള്‍!!


നിങ്ങള്‍ക്ക് നിങ്ങളുടെ ബ്ലോഗ്ഗ് അഥവാ നിങ്ങള്‍ തലപുകഞ്ഞുണ്ടാക്കിയെടുത്ത ,നിങ്ങളുടേതെന്നു മാത്രമവകാശപ്പെടാവുന്ന കലാകായികസാഹിത്യകാലിത്തീറ്റ സംഭവങ്ങള്‍ നാലാളെ കാണിക്കണമെന്നും രണ്ടഭിപ്രായം അറിഞ്ഞാല്‍ കൊള്ളാമെന്നുമുള്ള ആഗ്രഹമില്ലേ? പലപ്പോഴും നിങ്ങളുടെ ബ്ലോഗ് ശ്രദ്ധിക്കപ്പെടാതെ പോകുന്നത് ഉള്ളടക്കത്തിലെ കുറവുകൊണ്ടല്ല. പക്ഷേ, മറ്റുള്ളവര്‍ അറിയാത്തതു മൂലമാണ്. അഥവാ തലക്കെട്ടുകള്‍ ആകര്‍ഷകമല്ലായിരിക്കാം. എന്റെ ബ്ലോഗ് എങ്ങനെ പോപ്പുലറാക്കാം എന്ന ആലോചനയുടെ ഫലമായി നടത്തിയ ഗവേഷണങ്ങളുടെ ഫലമായുള്ള ചില കണ്ടെത്തലുകള്‍ ഞാന്‍ നിങ്ങള്‍ക്കും പകര്‍ന്നു തരാം. എല്ലാര്‍ക്കും അറിയാവുന്ന പോലെ വേറിട്ടതും ഉയര്‍ന്ന നിലവാരമുള്ളതുമായ പ്രമേയങ്ങള്‍ സ്ഥിരമായി പോസ്റ്റ് ചെയ്യുകയാണ് അടിസ്ഥാനമായി ചെയ്യേണ്ട കാര്യം.അതു ചെയ്തു കഴിഞ്ഞാല്‍ പിന്നെ ബ്ലോഗ്ഗ് തനിയെ പോപ്പുലര്‍ ആകും. അത് പക്ഷേ അത്ര എളുപ്പമല്ല. എന്നെ കൊണ്ട് പറ്റുകയുമില്ല. അവസാനം ഞാന്‍ കണ്ടെത്തിയ മാര്‍ഗ്ഗമാണ് ഈ പോസ്റ്റ്. നിങ്ങളെല്ലാം ഇപ്പോള്‍ എന്റെ ബ്ലോഗ്ഗില്‍ വന്നില്ലേ? സത്യത്തില്‍ എനിക്കൊരു പിണ്ണാക്കും അറിയില്ല. എന്നോട് ദേഷ്യം തോന്നുന്നുണ്ടോ? ഒന്നാലോചിച്ച് നോക്കിക്കേ, എന്നിക്കെന്റെ ബ്ലോഗ്ഗിലെങ്കിലും ആളെ കൊണ്ടുവരാനായില്ലേ? ഹ ഹ ഹ ഹ... വിട്ടുകള മാഷേ! കൊച്ചു പയ്യനല്ലേ? താഴെയുള്ള പോസ്റ്റുകളും ഇനി വരാന്‍ പോകുന്ന പോസ്റ്റുകളും ഈ ടൈപ്പ് അല്ല കേട്ടോ. നിങ്ങള്‍ എന്നെ ഇപ്പോള്‍ വിളിച്ച പേരുകള്‍ക്കെല്ലാം ഞാന്‍ സര്‍വ്വഥായോഗ്യനാണ്. കൊടുങ്ങല്ലൂര്‍ ഭരണിക്കു പോയ സുഖം. ഒന്നു കുളിച്ചിട്ടു വരാം.

Monday, October 20, 2008

"അണ്ണാന്‍ കുഞ്ഞായാലും മരം കയറ്റം പഠിപ്പിക്കണം"


എന്റെ ഏഴാം ക്ലാസ് വരെയുള്ള സ്കൂള്‍ ജീവിതത്തില്‍ പെണ്‍കുട്ടികളുടെ ശല്യമില്ലായിരുന്നു. പക്ഷേ എട്ടാം ക്ലാസ്സിലേക്കു ആദ്യമായി കാലെടുത്തു വച്ചപ്പോള്‍ ഞാന്‍ ശ്രദ്ധിച്ചത് പുറകിലെ മൂന്നു ബെഞ്ചുകളിലായി നീണ്ട മുടിയും പാവടയുമിട്ടു ഇരിക്കുന്ന വിചിത്ര ജീവികളെ ആണ്. ആ മുഖങ്ങളില്‍ പലതും എനിക്കു മുമ്പെ പരിചിതങ്ങളായിരുന്നു. എന്നാല്‍ ഇപ്പോളവര്‍ക്കു എന്തൊക്കെയോ മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നു. ആകെപ്പാടെ ഒരു മാറ്റം. അതിലൊരാളെ എനിക്ക് വല്ല്ല്യ ഇഷ്ട്ടായി. ആ ഇഷ്ട്ടം ഒരാഴ്ച നീണ്ടു നിന്നു. അപ്പുറത്തെ ക്ലാസ്സിലെ പ്രസീതയെ കാണും വരെ.

ഹൈസ്കൂളായതു കൊണ്ട് ഇതു വരെ പഠിപ്പിച്ച ടീച്ചര്‍മാരല്ല ഇപ്പോള്‍ പഠിപ്പിക്കുന്നത്. എല്ലാം പുതിയ മുഖങ്ങള്‍. എല്ലാവര്‍ക്കും വിചിത്രവും പൊതുവായതുമായ ഒരു സ്വഭാവം ഉണ്ടായിരുന്നു. എല്ലാവരും ആദ്യക്ലാസ്സിന്റെ അവസാന പതിനഞ്ച് മിനുറ്റ് പെണ്‍കുട്ടികളെ മാത്രമായി അടുത്ത് വിളിച്ച് സംസാരിക്കും. എന്താണവര്‍ക്കു മാത്രമായി പഠിപ്പിച്ച് കൊടുക്കുന്നത്? എന്റെ സുഹ്രുത്ത് ജോണ്‍ സോണിയാണ് ഉത്തരം കണ്ടുപിടിച്ചത്. “എങ്ങനെ ബലാത്സംഗത്തില്‍ നിന്നു രക്ഷപ്പെടാം”എന്നാണ് പഠിപ്പിച്ചു കൊടുക്കുന്നത്. ഞങ്ങള്‍ ഇത്രപേര്‍ ആലോച്ചിട്ടും കിട്ടാത്ത ആ ഉത്തരം കണ്ടുപിടിച്ച ആ മഹാപ്രതിഭയോട് എനിക്കാദരവു തോന്നി. പിന്നീട് ബലത്സംഗത്തെ കുറിച്ച് അവന്‍ ഏതോ സിനിമയില്‍ നിന്നും നേടിയ അറിവും ഞങ്ങള്‍ക്ക് പകര്‍ന്നു തന്നു. “വില്ലന്‍ നായികയുടെ സാരി വലിച്ചു കീറുന്ന പരിപാടിയാണ്. ബലാത്സംഗം കഴിഞ്ഞാല്‍ നായിക വിഷം കഴിച്ച് മരിക്കും. നായകന്‍ പ്രതികാരം ചെയ്യും”. എനിക്കു അവനെ പരിചയപ്പെടാന്‍ വൈകിയതില്‍ ദു:ഖം തോന്നി. ഞങ്ങളെ ഡ്രായിങ്ങ് പഠിപ്പിക്കാന്‍ വന്നത് ബെന്നിമാഷായിരുന്നു. ഞങ്ങളെ പഠിപ്പിച്ചിരുന്ന ഏക പുരുഷകേസരി. “ടീച്ചര്‍മാരെല്ലാം പെണ്‍കുട്ടികള്‍ക്ക് ബലാത്സംഗത്തില്‍ നിന്നു രക്ഷപ്പെടാനുള്ള മാര്‍ഗം പഠിപ്പിച്ചു കൊടുത്ത സ്ഥിതിക്ക് മാഷ് നമുക്കു ബലാത്സംഗം ചെയ്യാന്‍ പഠിപ്പിച്ചു തരും”. ശ്രീകാന്ത് എന്നൊരുത്തന്‍ ഞങ്ങളുടെ മനസ്സില്‍ പ്രതീക്ഷ ഉണര്‍ത്തി. നിരാശയായിരുന്നു ഫലമെന്നു പറയേണ്ട കാര്യമില്ലല്ലോ? എന്റെ ഇന്നത്തെ അറിവും കഴിവും ഉണ്ടായിരുന്നേല്‍ ഞാന്‍ ഒറ്റയ്ക്കു മതിയായിരുന്നു ഈ വിഷയത്തില്‍ അവര്‍ക്ക് ക്ലാസ് എടുക്കാന്‍.

ഇന്നെനിക്കറിയാം അന്നു ടീച്ചര്‍മാര്‍ പെണ്‍കുട്ടികള്‍ക്കു ബലാത്സംഗത്തെ കുറിച്ച് മാത്രമല്ല പറഞ്ഞ് കൊടുത്തതെന്ന്. എന്നാല്‍ ഇന്നും മനസ്സിലാകാത്തത് എന്ത്കൊണ്ട് ആണ്‍കുട്ടികള്‍ക്ക് ഇതിന്റെയൊന്നും ആവശ്യമില്ലെന്ന് കരുതി എന്നതാണ്. അണ്ണാന്‍ കുഞ്ഞിനെ മരംകയറ്റം പഠിപ്പിക്കേണ്ട എന്നൊരു മനോഭാവം. ആണ്‍കുട്ടികള്‍ എല്ലാം തനിയെ മനസ്സിലാക്കിക്കോളും എന്നു കരുതാനാണ് എല്ലാവരും ശ്രമിക്കുന്നത്. കൂ‍ട്ടുകാര്‍ പറഞ്ഞു തരും. ഈ കൂട്ടുകാര്‍ എന്നു പറയുന്നതു സമാനവയസ്സ്ക്കരായ പയ്യന്മാരല്ലേ? അവര്‍ക്കെന്തറിയാന്‍? ശരിയായ ലൈംഗികവിദ്യാഭ്യാസം ഒരു വ്യക്തിയുടെ ജന്മാവകാശമാണ്. അത് എപ്പോള്‍,എങ്ങനെ,എത്രത്തോളം വീതം നലകണം എന്നത് ആലോചിക്കേണ്ട വിഷയങ്ങളാണ്. അതിലുപരി നടപ്പാക്കേണ്ടതും. ഞാന്‍ എന്റെ രണ്ടു സുഹ്രുത്തുക്കളുടെ അനുഭവങ്ങള്‍ ഇവിടെ ചുരുക്കി വിവരിക്കട്ടെ;

1. എന്റെ കൂട്ടുകാരന്‍ ഹരിക്കു ചെറുപ്പത്തില്‍ അതാ‍യത് എകദേശം 8 വയസ്സുള്ളപ്പോള്‍ ഉണ്ടായ ഒരനുഭവമാണ്. ഹരിയുടെ വീടിനടുത്തൊരു കവലയുണ്ട്. അവിടെയാണ് ഒട്ടുമിക്ക കടകളും അവിടെയാണ്. ഹരിയാണ് വീട്ടിലേക്കുള്ള സാധങ്ങള്‍ വാങ്ങാന്‍ പോകാറുള്ളത്. എന്നാല്‍ ഹരിക്കു അരിപൊടിപ്പിക്കാന്‍ മില്ലില്‍ പോകാനിഷ്ട്ടമില്ലായിരുന്നു. കാരണം മറ്റൊന്നല്ല. മില്ലുകാരന്റെ പെരുമാറ്റമായിരുന്നു. അയാള്‍ അവനെ ചേര്‍ത്തു പിടിക്കാനും ലിംഗത്തില്‍ സ്പര്‍ശിക്കാനും (fondling)ശ്രമിക്കുമായിരുന്നു. അതവനു ഇഷ്ട്ടമല്ലായിരുന്നു. മില്ലില്‍ പോകാ‍ന്‍ അവന്‍ വിസമ്മതിക്കുമ്പോളെല്ലാം വീട്ടുകാര്‍ അവനു ‘മടി’ യാണെന്നും പറഞ്ഞ് നിര്‍ബന്ധിച്ചു അയക്കുമായിരുന്നു. അവന്‍ പരമാവധി അയാളുടെ അടുത്തേക്കു പോകുന്നത് ഒഴിവാക്കി. തിരക്കുള്ള സമയങ്ങളില്‍ മാത്രം അങ്ങോട്ടു പോയി.

2. ശരത്തിനു 10 വയസ്സുള്ളപ്പോള്‍ തീപ്പെട്ടിയുടെ കവര്‍ചിത്രം വെട്ടി സൂക്ഷിക്കുന്നത് ഹോബിയായിരുന്നു. ഒരിക്കലവന്റെ അകന്നൊരു ബന്ധു അവനു കാലിതീപ്പെട്ടികള്‍ തരാനെന്നും പറഞ്ഞ് അയാളുടെ റൂമിലേക്കു അവനെ കൊണ്ട് പോയി. അയാള്‍ക്കു പുകവലിക്കുന്ന സ്വഭാവം ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ തീപ്പെട്ടിയും കാണും. റൂമിലെത്തിയതും അയാള്‍ അവനെ കട്ടിലിലേക്കു തട്ടിയിട്ടു അവന്റെ മേലേക്കു വീഴുവാനാഞ്ഞു. അവന്‍ അയാളുടെ വയറില്‍ ചവിട്ടി പുറത്തേക്കോടി.

ഈ രണ്ടവസരങ്ങളിലും തങ്ങള്‍ ലൈഗികാക്രമണങ്ങളാണ് നേരിട്ടതെന്നു മനസ്സിലാക്കുവാന്‍ എന്റെ കൂട്ടുകാര്‍ക്കു ഒരുപാട് വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നു. ഹരിയുടെ കാര്യത്തില്‍ വീട്ടുകാര്‍ അവന്റെ അവസ്ഥ മനസ്സിലാക്കുവാന്‍ കഴിഞ്ഞില്ല. അവനൊട്ടു പറഞ്ഞതുമില്ല. മറ്റു കടകളിളേക്കു പോകുന്ന കുട്ടിക്കു മില്ലില്‍ മാത്രം പോകാന്‍ താത്പര്യമില്ലാത്തത് മടി കൊണ്ടല്ലെന്നെങ്കിലും വീട്ടുകാര്‍ മനസ്സിലാക്കേണ്ടതായിരുന്നു. പിന്നെ ശരത്തിന്റെ കാര്യത്തില്‍ ആ മനുഷ്യന്‍ ഉറങ്ങി കിടക്കുന്ന സ്വന്തം മരുമകളെ ചുംബിക്കാന്‍ ചെന്നവനാണ്. പരസ്യമായി മൂത്രമൊഴിച്ച് അയല്‍ക്കാരെ ബുദ്ധിമുട്ടിക്കുന്നവനാണ്. അങ്ങിനെയുള്ള ലൈംഗികവൈക്രുതങ്ങള്‍ പ്രകടിപ്പിക്കുന്ന ഒരാളുടെ അടുത്തേക്ക് കുട്ടികള്‍ തനിയെ പോകുന്ന സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നു. നമ്മള്‍ നമ്മുടെ മക്കളോടു വച്ചു പുലര്‍ത്തുന്ന സമീപനമാണ് മറ്റുള്ളവര്‍ക്കുള്ളതെന്നു കരുതുന്നത് തികഞ്ഞ വിഡ്ഢിത്തമാണ്.

കുട്ടികള്‍ ലൈംഗികചൂഷണങ്ങള്‍ക്കു വിധേയരാകുന്നത് നിത്യസംഭവമാണ്.പഠനങ്ങള്‍ കാണിക്കുന്നത് ഇതില്‍ ഭൂരിഭാഗവും കുട്ടികളുടെ സംരക്ഷണത്തിന്റെ ഉത്തരവാദിത്തമുള്ള ആളുകളില്‍ നിന്നാണ്. കുട്ടികളുടെ മനസ്സില്‍ അടുപ്പമുള്ളവരാണ്. കുട്ടികള്‍ വിശ്വസിക്കുന്നവരാണ്. പലപ്പോഴും തങ്ങള്‍ ചൂഷണം ചെയ്യപ്പെടുകയാണെന്ന് കുട്ടികള്‍ അറിയുന്നില്ല. അറിഞ്ഞാലും ആരോടും പറയാറുമില്ല. വീട്ടുകാര്‍ അറിഞ്ഞാലും പലപ്പോഴും നിരാശാജനകമായിരിക്കും പ്രതികരണം. പലപ്പോഴും പഴിക്കപ്പെടുന്നതും കുട്ടികളായിരിക്കും. ചെറുപ്പത്തില്‍ സംഭവിക്കുന്ന ആക്രമണങ്ങളുടെ ഭാരം പലപ്പോഴും ജീവിതവസാനം വരെ ചുമക്കേണ്ടതായി വരും. പലരും മാനസികമായ പ്രശ്നങ്ങള്‍ക്കു അടിമപെട്ടു പോകുന്നു. ദാമ്പത്യജീവിതത്തിലെ അസ്വാരസ്യങ്ങള്‍ക്കു കാരണമാകുന്നു. ഞാന്‍ നേരത്തേ പറഞ്ഞ രണ്ടുദാഹരണങ്ങള്‍ വളരെ നിസ്സാരങ്ങളാണ് എന്നാല്‍ ഗൌരവം അര്‍ഹിക്കുന്നതുമാണ്. നിസ്സാരങ്ങള്‍ എന്നു ഞാന്‍ പറഞ്ഞത് ഇതിലും ഭീകരമായ കാര്യങ്ങള്‍ നമ്മള്‍ കേള്‍ക്കുന്നതു കൊണ്ടാണ്!

ഇന്ത്യയില്‍ 53.22% കുട്ടികളും ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നുണ്ട്.ആണ്‍കുട്ടികളും പെങ്കുട്ടികളും ഒരുപോലെ പീഡിപ്പിക്കപെടുന്നു. ഇതില്‍ 50% ഇല്‍ അധികവും കുട്ടികള്‍ക്കു പരിചയമുള്ള ആളുകളാണ്. Ministry of Women and Child Development
Government of India നടത്തിയ പഠനങ്ങള്‍ ഞെട്ടിക്കുന്ന വസ്തുതകളാണ് പുറത്തു കൊണ്ട് വന്നത്. ഞാന്‍ പറയാന്‍ ഉദ്ദേശിക്കുന്ന പല കാര്യങ്ങളിലും ആ റിപ്പോര്‍ട്ടില്‍ വളരെ വ്യക്തമായും ആധികാരികമായും എഴുതിയിട്ടുണ്ട്. എല്ലാവരും അതൊരിക്കലെങ്കിലും വായിക്കുന്നത് നല്ലതായിരിക്കും. അതു വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക . നിങ്ങള്‍ അതു വായിക്കുമെന്നു പ്രതീക്ഷിക്കുന്നതു കൊണ്ട് ഞാന്‍ അതിലേക്കു കൂടുതല്‍ പോകുന്നില്ല.

കുട്ടികള്‍ക്കു നേരെയുള്ള ഈ അതിക്രമങ്ങള്‍ തടയാന്‍ ആകെയുള്ള മാര്‍ഗം ശരിയായ ലൈംഗികവിദ്യാഭ്യാസമാണ്. വിദ്യാഭ്യാസം എന്ന പ്രക്രിയയുടെ ഉദ്ദേശ്യം തന്നെ മനുഷ്യനു തെറ്റും ശരിയും തമ്മില്‍ തിരിച്ചറിയാനുള്ള വിവേചനബുദ്ധി പ്രദാനം ചെയ്യലാണ്. വിദ്യാഭ്യാസത്തിലൂടെ നേടുന്ന അറിവുകള്‍ ഭാവിജീവിതത്തില്‍ ഒരു ജീവിതമാര്‍ഗവും സാമൂഹിക വളര്‍ച്ചയും നല്‍കുന്നു. ലൈംഗികവിദ്യാഭ്യാസം കൊണ്ട് അര്‍ത്ഥമാക്കുന്നതും അതാണ്. തെറ്റായ സ്പര്‍ശനങ്ങളും ശരിയായ സ്പര്‍ശനങ്ങളും തിരിച്ചറിയുവാന്‍ കുട്ടികള്‍ക്കാകണം. ശരിയായ ലൈംഗികവിദ്യാഭ്യാസം ശരിയായ സാമൂഹിക വൈവാഹിക ജീവിതത്തിനും കാരണമാകും. വികാരശമനത്തിനുതകുന്ന തരത്തില്‍ ഒട്ടും ശാസ്ത്രീയല്ലാത്ത രീതികള്‍ അവലംബിച്ചുണ്ടാക്കിയ കച്ചവടചരക്കുകളായ നീലചിത്രങ്ങളാണ് ഇന്നേതൊരു ആണ്‍കുട്ടിയുടേയും ലൈംഗികവിദ്യാഭ്യാസത്തിന്റെയും സ്രോതസ്സ്. അതാണോ വേണ്ടത്? നീലചിത്രങ്ങള്‍ ഇന്ത്യയില്‍ നിയമവിരുദ്ധമാണെന്നിരിക്കെ തന്നെ ഇവിടെ ലൈഗികതയെ കുറിച്ച് ഓരോ കുട്ടിയുടേയും സംശയമകറ്റാന്‍ മറ്റൊരു സംവിധാനം ഇല്ല.

എന്തു കൊണ്ടില്ല? ആണിനു പെണ്ണിനെ കുറിച്ചും പെണ്ണിനു ആണിനെ കുറിച്ചും അറിയാനുള്ള ആഗ്രഹം പ്രക്രുതിദത്തമാണ്. അവരുടെ കൂടിച്ചേരലാണിവിടെ ജീവന്‍ നിലനിര്‍ത്തുന്നത്. അതിനെ കുറിച്ചറിയുകയും പഠിക്കുകയും ചെയ്യേണ്ടത് തീര്‍ച്ചയായും ആവശ്യമാണ്. പിന്നെന്താണിവിടെ ലൈംഗികവിദ്യാഭ്യാസത്തിനു തടസ്സം? കുട്ടികള്‍ അവരുടെ പാഠപുസ്ത്തകങ്ങളിലൂടെ ലൈംഗികവിദ്യാഭ്യാസം നേടുന്നതുകൊണ്ട് ആര്‍ക്കൊക്കെ എന്തൊക്കെയാണ് നഷ്ട്ടപെടുന്നത്? അവരാണ് ലൈംഗികവിദ്യാഭ്യാസത്തിനെതിരെ ‘സദാചാര’ത്തിന്റെ കരിങ്കൊടി സമരവുമായെത്തുന്നത്. അച്ച്ഛന്‍ മകളെ പീഡിപ്പിക്കുന്ന അതേ സദാചാരം. കുരുന്നു കുഞ്ഞിനെ പിച്ചിചീന്തി തോട്ടിലെറിയുന്ന അതേ സദാചാരം. മാത്രുത്വത്തിന്റെ ആദ്യപടിയായ ആര്‍ത്തവത്തിനെ അശുദ്ധിയുടെ ലക്ഷണമായി കണ്ട അതേ സദാചാരം. ദിവസം മുഴുവന്‍ സ്തുതിച്ചുപാടിയ യേശുദാസിനു നിഷേധിച്ച വാതിലുകള്‍ ചോരക്കറയുള്ള കൈകളുമായി വന്നാല്‍ വീരപ്പനു മുന്നില്‍ തുറന്നിടുന്ന അതേ സദാചാരം. കന്യാസ്ത്രീകളെ പീഡിപ്പിക്കുന്ന സദാചാരം. മണ്ണിന്റെ മക്കള്‍വാദം പാടുന്ന സദാചാരം. ഇതു തന്നെയാണ് ഇന്ത്യയുടെ ശാപവും. നമ്മളെന്തിനാണിങ്ങനെ യാഥാസ്ഥിതികരാകുന്നത്? നമ്മളെന്തിനാണ് ലൈംഗികയ്ക്കൊരു ഭ്രഷ്ട്ട് കല്‍പ്പിക്കുന്നത്. രാത്രിയില്‍ ചെയ്യുന്ന ഒരു കാര്യത്തെ കുറിച്ച് പകല്‍ സംസാരിക്കുന്നതില്‍ നമ്മള്‍ ആരെയാണ് ഭയപ്പെടുന്നത്? എന്തിനാണ് ലജ്ജിക്കുന്നത്?എന്തിനാണൊരു മൂടുപടം? 21 ഉം 18 ഉം വയ്യസുകളില്‍ ആണിനും പെണ്ണിനും വിവാഹം കഴിക്കാമെങ്കില്‍ അതിനു മുന്‍പേ അവര്‍ പരിപൂര്‍ണ വിദ്യാഭ്യാസം നേടിയിരിക്കണം.ഒരുപക്ഷേ നമ്മുടെ കാരണവന്മാര്‍ പറഞ്ഞേക്കാം “നിങ്ങളുണ്ടായത് ഞങ്ങള്‍ പുസ്തകം നോക്കി പഠിച്ചിട്ടല്ല” എന്ന്. എന്നാല്‍ പാല്‍ ഗ്ലാസ്സിലൊഴിച്ച് കുടിക്കുന്നതും നിലത്തൊഴിച്ച് നക്കികുടിക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. നമ്മുടെയെല്ലാം ജന്മത്തിനു കാരണമായ ഒന്നു ഒരിക്കലും ഒരു തെറ്റാകുകയില്ല. അതു പഠിക്കേണ്ടത് ഒരു ജീവി എന്ന നിലയിലും സമൂഹികജീവിതം നയിക്കുന്ന ഒരു വ്യക്തി എന്ന നിലയിലും നമ്മുടെ ആവശ്യമാണ്.

Read more on child abuse:
Wikipedia
Jim Hopper
Save the children
Central Report

Thursday, October 2, 2008

"The Nutty Professor"



“സ്ത്രീകളെ കുറിച്ച് പുരുഷന്മാര്‍ക്കറിയാത്ത ഒരു നിഗൂഢരഹസ്സ്യം ഉണ്ട്. ആ രഹസ്സ്യം മനസ്സിലാക്കിയാല്‍ പുരുഷനു പിന്നെ സ്ത്രീസുഖം ഉണ്ടാകില്ല.” ഈ കണ്ടെത്തല്‍ എന്റേതല്ല. എന്നെ നാലാം സെമെസ്റ്റെറില്‍ Environmental studies പഠിപ്പിച്ച പ്രവീണ്‍ സാറിന്റേതാണ്. സാറെനിക്കു നാലുമാസം മാത്രമേ ക്ലാസ്സ് എടുത്തിട്ടുള്ളൂ. പക്ഷേ, ഈ ബ്ലോഗ് മുഴുവന്‍ എഴുതി നിറക്കാനുള്ള കഥകള്‍ ഉണ്ട്.ചില വ്യക്തികള്‍ അങ്ങിനെയാണ്. സംഭവങ്ങള്‍ പ്രസ്ഥാ‍നങ്ങള്‍ എന്നൊക്കെ കളിയാക്കി വിളിക്കാറുണ്ട് നമ്മളവരെ. പ്രവീണ്‍ സാര്‍ ഇതില്‍ രണ്ടിലും പെടില്ല. സാറൊരു പ്രതിഭാസമാണ്. സുനാമി പോലെയൊരു പ്രതിഭാസം .വല്ലപ്പോഴും മാത്രം നമുക്കിടയിലേക്കു കടന്നു വരുന്ന ഒന്ന്. വന്നു കഴിഞ്ഞാല്‍ എല്ലാം തകര്‍ത്തു തരിപ്പണമാക്കിയേ പോകൂ.

ഞാനാദ്യമായി സാറിനെ കാണുന്നത് ഞങ്ങളുടെ ഡിപ്പാര്‍ട്മെന്റ് സംഘടിപ്പിച്ച Thrissur Motorshow യുടെ സമയത്താണ്. സാര്‍ കണ്ടുപിടിച്ച pedal cycle പ്രദര്‍ശനത്തിനു വച്ചിരുന്നു. സാറും സാറിന്റെ സൈക്കിളും എല്ലാ പത്രങ്ങളിലും ഇടം നേടി. ഈ പത്രക്കാരെ സമ്മതിക്കണം! ഈ സമയം ഞാന്‍ third sem(third semester) ഇല്‍ പഠിക്കുന്നു. ഒരുമാസം കഴിഞ്ഞു. ഞാന്‍ നാലാം സെമസ്റ്ററിലെത്തി. പ്രത്യേകിച്ച് മാറ്റമൊന്നുമില്ല. അതേ ക്ലാസ്സ് റൂം. അതേ ബെഞ്ചുകള്‍. ക്ലാസ്സിനു മുന്നിലൂടെ കടന്നു പോകുന്ന സുന്ദരിമാരുടെ മുഖങ്ങള്‍ക്കും മാറ്റമില്ല. കഴിഞ്ഞ സെമെസ്റ്ററിലെ ‘പണിതീരാത്തെ അസ്സൈന്മെന്റുകളുടെ’ പണിപ്പുരയിലാണ് എല്ലാരും. ഈ സമയത്ത് ഒരു വലിയ ബാഗും തൂക്കി പ്രവീണ്‍ സാര്‍ ഞങ്ങളുടെ ക്ലാസ്സിലേക്കു വന്നു. അങ്ങേരുടെ ഭാഗ്യത്തിനു ആ‍ാദ്യം കണ്ണില്‍ പെട്ടത് എന്നെയായിരുന്നു. എന്റെയടുത്തു വന്ന് സാര്‍ ചോദിച്ചു.
"Is it fourth semester mechanical A batch??"

"No sir, it's third sem........"

"Ok......"
സാര്‍ പുറത്തേക്ക് നടന്നകന്നു. ഞാനെന്റെ ബെഞ്ചില്‍ പോയിരുന്നു. എന്റെ ഉള്ളില്‍ 100 വാട്ടിന്റെ ഒരു ബള്‍ബ് കത്തി. ഞാനത് കണ്ടില്ലെന്നു നടിച്ചു.
കുറച്ച് കഴിഞ്ഞപ്പോള്‍ വിചാരിച്ച പോലെ തന്നെ കോളേജ് മുഴുവനും അലഞ്ഞശേഷം സാര്‍ ഞങ്ങളുടെ ക്ലാസ്സിലെത്തി.വിയര്‍പ്പു തുടച്ച്കൊണ്ട് സംസാരിച്ചു തുടങ്ങി. ഞാനല്‍പ്പം പുറകിലേക്കു മാറിയിരുന്നു. തന്നെ വഴിതെറ്റിച്ചു വിട്ട ആ സാമൂഹ്യദ്രോഹിയെ സാറിന്റെ കണ്ണുകള്‍ പ്രത്യേകം തിരയുന്നില്ലായിരുന്നു.എനിക്കു സമാധാനമായി.
സാര്‍ ക്ലാസ് തുടങ്ങി. ആദ്യ വെടി പൊട്ടി.

"The reason behind terrorism is nothing but sex"

ഞങ്ങള്‍ നേരിടാന്‍ പോകുന്ന ഒരു വലിയ ദുരന്തത്തിനു നാന്ദി കുറിച്ചുകൊണ്ടുള്ള അങ്കപ്പുറപ്പാടു മാത്രമായിരുന്നു അത്. അമേരിക്കയില്‍ ജോലിയുണ്ടായിരുന്ന ഈ മനുഷ്യന്‍ എന്തിനാണിവിടെ വന്നതെന്ന ന്യായമായ ചോദ്യം ഞങ്ങളുടെ ഉള്ളിലുയര്‍ന്നു. ഉത്തരം ലഭിക്കാന്‍ അധിക സമയമൊന്നും വേണ്ടി വന്നില്ല. “സാര്‍ ജോലി ചെയ്തിരുന്ന കമ്പനിയില്‍ മാനേജുമെന്റിനു മുന്നില്‍ സാര്‍ ഉത്പാദനം കൂട്ടാനുള്ള ഒരു ‘idea' അവതരിപ്പിച്ചു. പിറ്റേ ദിവസം സാറിനെ പിരിച്ചു വിട്ടു. ഇത്രയ്ക്കു കഴിവുള്ള ഒരുത്തന്‍ കമ്പനിയിലുണ്ടായാല്‍ തങ്ങളുടെ നിലനില്‍പ്പിനു ഭീഷണിയാകുമെന്നു മനസ്സിലാക്കിയ മാനേജരുമാരുടെ ബുദ്ധിപരമായ നീക്കം”.
ഈ കഥ കേട്ടിട്ടു ഞങ്ങളാരും അടക്കം ചിരിച്ചില്ല. സാര്‍ പറഞ്ഞത് എല്ലാം സത്യമാണെന്നു വിശ്വസിച്ചു. കാരണം ഞങ്ങളാരും അമേരിക്കയില്‍ പോയിട്ടില്ലല്ലോ!! പക്ഷേ അടുത്ത കഥ കേട്ടപ്പോള്‍ ഞങ്ങള്‍ക്കു ചിരിക്കാതിരിക്കാനായില്ല. 30 വയസ്സു കഴിഞ്ഞിട്ടും സാര്‍ കല്യാണം കഴിക്കാത്തതിന്റെ കാരണം സാര്‍ പറഞ്ഞതിങ്ങനെയാണ്.
“ നമ്മുടെ മുന്നില്‍ നല്ല ഒരു കപ്പ് ചായ കൊണ്ടു വച്ചിരിക്കുന്നു. നല്ല ചൂടുള്ള ചായ. അതിന്റെ ഫ്ലേവേര്‍സിന്റെ ഗന്ധം മൂക്കിലേക്കു അടിച്ചു കയറുന്നു. ഇപ്പോള്‍ തന്നെ നമുക്കത് എടുത്തു കുടിക്കണം. കുടിക്കാനായി കൈ നീട്ടുമ്പോള്‍ നമ്മുടെ കൂടെയുള്ളവരും വീട്ടുകാ‍രും പറയും
‘വരട്ടെ..കുടിക്കാന്‍ വരട്ടെ..സമയമായിട്ടില്ല’
നമ്മള്‍ കൈ പുറകോട്ടു വലിക്കും.പക്ഷേ വീണ്ടും കൊതി തോന്നുമ്പോള്‍ കൈ കപ്പിനു നേരെ കൊണ്ട് പോകും. വീണ്ടും ആ ശബ്ദം.
‘ഇല്ല..സമയമായിട്ടില്ല’.
ഇങ്ങനെ പലപ്രാവശ്യം ആവര്‍ത്തിച്ചു. സമയം കുറച്ച് കഴിഞ്ഞു. ചായ തണുത്തു. ഗന്ധമൊന്നും വരുന്നില്ല. നമുക്ക് ആ ചായയോടുള്ള ആഗ്രഹം കെട്ടടങ്ങി. അതാ, വീണ്ടും വരുന്നു ആ പഴയ ശബ്ദം
‘ കുടിക്കു മോനേ..ചായ കുടിക്കു’.

സാര്‍ ഒരു പമ്പ്(water pump) കണ്ടുപിടിച്ചു. നമ്മള്‍ കാലുകൊണ്ട് ചവിട്ടി പ്രവര്‍ത്തിപ്പിക്കണം. പെഡലില്‍ ചവിട്ടി പ്രവര്‍ത്തിപ്പിക്കുന്നത് കൊണ്ട് വൈദ്യുതിയുടെ ആവശ്യമില്ല. എത്ര ആഴമുള്ള കിണറ്റില്‍ നിന്നും വെള്ളം പമ്പുചെയ്യാം. സാറിന്റെ അവകാശവാദങ്ങള്‍ ഒരുപാടുണ്ട്. കോളേജില്‍ ഇതു പ്രദര്‍ശിപ്പിക്കുന്ന സമയത്ത് കുറച്ച് പെണ്‍പിള്ളേരെ കാഴ്ചക്കാരായി കൊണ്ടു വരാന്‍ സാര്‍ എന്നോടാവശ്യപെട്ടു. ഞാന്‍ വിചാ‍രിച്ചാല്‍ ഏതു പെണ്ണാണിവിടെ ഈ സാഹസത്തിനു മുതിരുക? ഒരു വഴിയുമില്ലാതെ ഞാന്‍ കുറച്ച് ടീച്ചര്‍മാരെ ഒപ്പിച്ചു കൊണ്ടു വന്നു. അവരൊക്കെ എന്നെ ഇപ്പോള്‍ എത്രമാത്രം ശപിച്ചിട്ടുണ്ടാകുമോ ആവോ! സാറിനു പമ്പും കൊണ്ട് വീട്ടിലേക്കു മടങ്ങാന്‍ സമയമായി. ആ ദിവ്യ സ്രുഷ്ട്ടി ഞങ്ങള്‍ കാറിലേക്കെടുത്തു വച്ചു. “ശക്തന്‍ ബസ് സ്റ്റാന്റിലേക്ക് ഉള്ളവര്‍ ആരേലും ഉണ്ടേല്‍ എന്റെ കൂടെ വാ.. പമ്പ് ഇറക്കി വക്കാന്‍ സഹായം വേണം”.. ഒരു ഫ്രീ ലിഫ്റ്റ്..പിന്നെ സാറിനെ ഒന്നു പൊക്കിയടിച്ചാല്‍ മാര്‍ക്കും കിട്ടും. ഞാന്‍ തയ്യാറായി. സാര്‍ കാറിലിരുന്നു. എന്നോട് ഇത്ര വലിയ കണ്ടുപിടുത്തം നടത്തിയ ഒരാളെ അധ്യാപകരോ വിദ്യാര്‍ത്ഥികളോ ഒരു സ്വീകരണം നല്‍കി അഭിനന്ദിക്കാത്തതിനെ പറ്റി പരിഭവം പറഞ്ഞു. അധ്യാപരുടെയും വിദ്യാര്‍ത്ഥികളുടേയും ഈ കൊടും ക്രൂരതെക്കെതിരെ ഞാനും ശബ്ദമുയര്‍ത്തി. എനിക്കു കുമിഞ്ഞു കൂടുന്ന മാര്‍ക്ക് സ്വപ്നവും കണ്ടു. ഇതിനിടയിലാണ് എനിക്കൊരു സംശയം തോന്നിയത്. [ സംശയത്തിനു മുന്നു ഒരു കാര്യം പറയട്ടെ.. ഒരു പമ്പിലേക്കു നമ്മള്‍ രണ്ടു പൈപ്പുകള്‍ ഘടിപ്പിക്കും. ഒന്നു കിണറ്റില്‍ നിന്നും വെള്ളം വലിക്കാനുള്ളത് (suction pipe) അതിന്റെ അറ്റത്താണു foot valve ഉള്ളത്. മറ്റേ പൈപ്പാണു നമുക്ക് വെള്ളം കൊണ്ടു തരുന്നത് (delivery pipe)]. ഒട്ടും ആലോചിക്കാതെ ഞാന്‍ ചോദിച്ചു. “സാര്‍, സാധാരണ ഗതിയില്‍ suction pipe ഇന്റെ length അഞ്ചോ ആറോ മീറ്റര്‍ വരെയല്ലേ കാണുള്ളൂ. സാറിന്റെ പമ്പാണേല്‍ കാലു കൊണ്ടു ചവിട്ടി പ്രവര്‍ത്തിപ്പിക്കുന്നതാണ്. സക്ഷന്‍പൈപ്പിനു കൂടിയാല്‍ ഒന്നോ രണ്ടോ മീറ്റര്‍ നീളം വരെയാകാം. അങ്ങിനെയെങ്കില്‍ നമ്മള്‍ ഈ പമ്പ് പ്രവര്‍ത്തിപ്പിക്കാന്‍ കിണറ്റില്‍ ഇറങ്ങിയിരുന്നു ചവിട്ടേണ്ടി വരില്ലേ??”. സാര്‍ എന്നോടു എന്റെ പേരു ചോദിച്ചു. എന്നിട്ട് ഒന്നു മൂളി. എന്റെ മാര്‍ക്കു കൊട്ടാരം നിലം പൊത്തി. സാറിന്റെ വീടെത്തി. ശക്തന്‍ സ്റ്റാന്റില്‍ നിന്നും ഒന്നര കിലോമീറ്റര്‍ ഉള്ളിലോട്ടാണ്. പമ്പു ഇറക്കി വച്ചു. എനിക്കു ഒരു കുപ്പി വെള്ളം തന്നു. എന്നെ ഗെയറ്റിന്റെ അടുത്തേക്കു കൊണ്ട് പോയി എന്നിട്ട് പറഞ്ഞു “ദാ..ആ വഴിയെ നടന്നാല്‍ മതി സ്റ്റാന്റിലെത്തും”. ആ ഒന്നര കിലോമീറ്റര്‍ നടക്കുമ്പോള്‍ ഞാന്‍ ഓര്‍ത്തു അന്നു സാറിനെ വഴി തെറ്റിച്ച് കോളേജു മുഴുവന്‍ നടത്തിയ കഥ.

Tuesday, August 26, 2008

“വില്‍പ്പനക്കുണ്ടൊരു ജീവിതം“


“വിവാഹം സ്വര്‍ഗത്തില്‍ വച്ചു നടക്കുന്നു“ ആരാണ് പറഞ്ഞതെന്നു അറിയില്ല. എന്തായാലും കേട്ടു മടുത്ത കാര്യമാണ്. ഒരുപക്ഷേ, വിവാഹം നടക്കുന്നത് സ്വര്‍ഗത്തിലായിരിക്കാം, പക്ഷേ ജീവിക്കുന്നത് സ്വര്‍ഗത്തിലാണോ?. എന്തായാലും വിവാഹം തീരുമാനിക്കുന്നത് സ്വര്‍ഗത്തിലിരിക്കുന്നവരല്ല. അതെനിക്കുറപ്പ്. പെണ്ണിന്റേയും ചെക്കന്റേയും അച്ഛനമ്മമാരും ബന്ധുക്കളും ദേവന്മാരല്ലല്ലോ!! നമ്മുടെ നാട്ടില്‍ മിക്ക വിവാഹങ്ങളിലും അന്തിമതീരുമാനമെടുക്കുന്നത് ‘കാരണവന്മാര്‍’ എന്ന label ഇല്‍ അറിയപ്പെടുന്ന മുടി നരച്ച കുറച്ച് വ്യക്തികളാണ്. ജാതകം OK ആയാല്‍ പിന്നെ സെക്കന്റുകള്‍ മാത്രം നീളുന്ന പെണ്ണുകാണല്‍ നാടകത്തിലൂടെ ചെക്കനു പെണ്ണിനെ ഇഷ്ട്ടാകുന്നു. വാക്കു കൊടുക്കുന്നു. എന്തു കണ്ടിട്ടാണെന്നു അറിയില്ല. ശരീരത്തിന്റെ വടിവുകളില്‍ പെണ്ണിന്റെ സ്വഭാവം ആലേഖനം ചെയ്തിട്ടുണ്ടോ? ഞാനിതുവരെ കണ്ടിട്ടില്ല. അതോ ഒരു ഭാരതീയ പുരുഷനു ജന്മനാല്‍ ലഭിക്കേണ്ട ആ സവിശേഷ ഗുണം എന്നില്‍ ഇല്ലേ? ഇനി എനിക്കു കല്യാണപ്രായമാകുമ്പോള്‍ അതു തനിയേ പൊട്ടി മുളക്കുമോ? ഞാ‍ന്‍ ഡോക്ടറെ കണ്ടാലോ?.. നമ്മുടെ നാട്ടിലെ മിക്ക പെണ്‍കുട്ടികള്‍ക്കും അച്ഛനമ്മമാര്‍ പറയുന്ന ആളെ വിവാഹം ചെയ്യാനാണ് താത്പര്യം. ഭൂരിപക്ഷം പേരും അതിനു കാരണമായി ചൂണ്ടികാണിക്കുന്നത് വിവാഹശേഷം ലഭിക്കുന്ന family support ആണ്. ഈ family support തന്നെയാണ് ഇന്ത്യയില്‍ വിവാഹമോചനകേസുകളുടെ എണ്ണം കുറവായിരിക്കുന്നതിന്റെ ഒരു പ്രധാന കാരണവും.

ഇന്ത്യന്‍ വിവാഹ കമ്പോളത്തില്‍ സ്ത്രീ വളരെ ദുര്‍ബലമായ ഒരു സ്ഥാനത്താണുള്ളത്. ‘ഞാനിവിടെ പുര നിറഞ്ഞു നില്‍ക്കുന്നത് കാണുന്നില്ലേ? ആരെങ്കിലും എന്നെ വന്നു ഒന്നു കെട്ടികൊണ്ടു പോകൂ.’ ഇതാണവസ്ഥ! നല്ല വിദ്യാഭ്യാസം നേടിയവരും ഈ വിഭാഗത്തില്‍ പെടുന്നു എന്നുള്ളതാണ് ദയനീയമായ സത്യം! സത്യത്തില്‍ അവര്‍ക്കറിയില്ല എന്താണവര്‍ക്ക് വേണ്ടതെന്ന്. അറിയുമ്പോളേക്കും എല്ലാം കൈവിട്ടിരിക്കും.

ഇന്ത്യയില്‍ വിവാഹമോചന കേസുകള്‍ എത്ര കുറവാണോ അത്രയും തന്നെ കുറവാണ് യഥാര്‍ത്ഥ ലൈംഗികസുഖമനുഭവിച്ച സ്ത്രീകളുടെ എണ്ണവും. അടുത്തിടെ നടന്ന ഒരു സര്‍വ്വേയില്‍ നിന്നും മനസ്സിലാക്കുന്നത് 80% ഭാരതീയസ്ത്രീകള്‍ക്കും ലൈംഗികസുഖം അന്യം നില്‍ക്കുന്നു എന്നാണ്. അവയവസുഖത്തില്‍ മാത്രമവലംബിതമായ രീതികളായതു കൊണ്ടു തന്നെ പുരുഷന്മാര്‍ ഈ ദുരവസ്ഥ അനുഭവിക്കുന്നില്ല. Arranged marriage വഴി homosexuals ഉം heterosexuals ഉം പരസ്പരം വിവാഹിതരാകുന്നത് മൂലമുള്ള പ്രശ്നങ്ങള്‍ ഒരു വശത്ത് വേറെ നടക്കുന്നു. മിക്കവാറും വിവാഹം കഴിഞ്ഞു പരസ്പരം മനസ്സിലാക്കുന്നതിനു മുന്‍പു തന്നെ ഗര്‍ഭിണികളാകുന്ന [ ആയില്ലേല്‍ നാട്ടുകാര്‍ക്കു വിഷമമാകും] സ്ത്രീകള്‍ പിന്നീട് പലപ്പോഴും ദാമ്പത്യം ചുമക്കേണ്ടി വരുന്നത് ‘കൊച്ചിനൊരച്ഛന്‍’ വേണ്ടേ എന്നോര്‍ത്തായിരിക്കും. സത്യത്തില്‍ വിവാഹം ഒരു കെണിയാണ്.

വളരെ കുറച്ച് ഭാഗ്യവാന്മാര്‍ മാത്രമേ ഈ കടമ്പകളൊക്കെ കടന്ന് യഥാര്‍ത്ഥ ഭാര്യാഭര്‍ത്താക്കന്മാരായി ജീവിക്കുന്നുള്ളൂ. ബാക്കിയെല്ലാം ‘adjustments' അഥവാ സ്വയം വഞ്ചിക്കല്‍ മാത്രം! ഇനിയുമല്ലെങ്കില്‍ നിലനില്‍പ്പിന്റെ ആവശ്യകത. Love marriage നെ എതിര്‍ക്കുന്നവര്‍ പലപ്പോഴും പറയുന്ന കാരണം “പ്രേമിച്ചു നടക്കുമ്പോള്‍ എല്ലാവരും നല്ല വശങ്ങള്‍ മാത്രമേ പുറത്തു കാണിക്കൂ” എന്നാണ്. ഞാന്‍ ഒന്നു ചോദിക്കട്ടെ, ആര്‍ക്കെങ്കിലും ചെക്കന്റെയോ പെണ്ണിന്റെയോ ദോഷ വശങ്ങള്‍ പറഞ്ഞ് ഒരു കല്യാണാലോചന വന്നിട്ടുണ്ടോ? ഗള്‍ഫില്‍ വന്‍ ശമ്പളം ,നല്ല കുടുംബം, വലിയില്ല കുടിയില്ല, തങ്കപെട്ട സ്വഭാവം, ആരോടു ചോദിച്ചാലും പറയും. ഇതൊക്കെ തന്നെയല്ലെ കേള്‍ക്കാറുള്ളു.? നമ്മുടെ ആളുകളുടെ കാഴ്ചപ്പാടുകള്‍ മാറിത്തുടങ്ങിയിട്ടുണ്ട്. പക്ഷേ ഇനിയും അതൊരുപാട് മുന്നോട്ട് പോകേണ്ടിയിരിക്കുന്നു. സിനിമയില്‍ പരസ്പരം സ്നേഹിക്കുന്ന നായകനും നായികയും ഒന്നാവാന്‍ ആഗ്രഹിക്കുന്ന അതേ മനസ്സ് സ്വന്തം മക്കളുടെ കാര്യത്തിലും ഉണ്ടാകണം. Love marriage പ്രക്രുതിയുടെ സ്രുഷ്ടിയും [ വിശ്വാസികള്‍ക്ക് ഈശ്വരസ്രുഷ്ടി] Arranged marriage മനുഷ്യസ്രുഷ്ടിയുമായതിനാല്‍ ആദ്യത്തേതിനെ അനുകൂലിക്കാന്‍ പഠിക്കേണ്ടതുണ്ട്. അതാണ് കൂടുതല്‍ ശരി. എന്റെ അമ്മ ഒരിക്കല്‍ എന്നോട് പറഞ്ഞു ‘ നീ സ്നേഹിച്ചു കല്യാണം കഴിക്കുന്നതില്‍ എനിക്കു എതിര്‍പ്പില്ല.പക്ഷേ പെണ്‍കുട്ടി സ്വജാതിയായിരിക്കണം’. ഞാന്‍ എങ്ങനെയായിരിക്കും ഒരു പെണ്‍കുട്ടിയോട് ഇഷ്ട്ടാണെന്നു പറയുക-‘ കുട്ടീ,... കുട്ടി SNDP ആണേല്‍ എനിക്കൊന്നു സ്നേഹിച്ചാല്‍ കൊള്ളാമെന്നുണ്ട്.’

ഒരുപാട് പഠിച്ചിട്ടും ജോലിക്കു പോകാതെ പിള്ളേരെയും കളിപ്പിച്ച് വീട്ടിലിരിക്കാന്‍ കൊതിക്കുന്ന സ്ത്രീകളോട് ജഗതിയുടെ പ്രശസ്തമായ ആ ഡയലോഗ് ‘ ഈ ഭര്‍ത്താവെന്നൊക്കെ പറഞ്ഞാല്‍ എപ്പോ വേണേലും തട്ടിപ്പോകാവുന്ന സാധനമാ, ഒരു ജോലിയുണ്ടേല്‍ എന്നും കഞ്ഞികുടിച്ചു കിടക്കാം’. സ്വന്തം ജീവിതമെങ്കിലും തിരഞ്ഞെടുക്കാനുള്ള അവകാശമെങ്കിലും സംരക്ഷിക്കുക. അതാണ് സ്ത്രീശാക്തീകരണത്തിന്റെ ആദ്യപടി. എന്താണ് തനിക്ക് വേണ്ടതെന്നുള്ള തിരിച്ചറിയുക. ഒരു ജോലിയുടെആവശ്യകത മനസ്സിലാക്കുക. അല്ല്ലെങ്കില്‍ ‘ പുരുഷനു രേതസ്സ് ഹോമിക്കാന്‍ വേണ്ടി ജ്വലിപ്പിച്ച അഗ്നിജ്വാലകള്‍’ മാത്രമായി തുടരുക.

Thursday, August 14, 2008

Er.= Engineer??


Well….Who am I?? My certificates prove that my name is Aneesh and my friends prefer
Gopikuttan. I don’t know what my rivals call me. And for the last 22 yrs I am here in this world,
eating and sleeping all the day. In between I found time to literally complete my education. I am not sure how things went. Were they planned? Some of them were really my decisions and some were not. First 12 yrs of my education were simple, fair and calculated. Then, what all I did for the last four years??

I dreamt of waking up early in the morning and successfully failed to make it happen. I had to travel more than 30 km to cross the gate of my college. The buses never waited for me and I never asked them to. I was not interested in chitchat with the bus conductors, yet they found time to question me. 9 O’ clock was too early for me to find my seat in the classroom and I always opted the steps of gallery to serve with my attendance. Punctuality was the word left without any meaning in the dictionary of my campus life.

I always have had my time to spend with my friends under the shades of The Mech tree. I kept my eyes on pretty girls however busy I was. Though I accepted great amount of disappointment, I was not upset. I was confident and continued to ogle. ‘One day son, but not today’. I know where my horizon lies. Anyway I could save some money and I never felt deprived of a Bajaj pulsar. That’s the biggest advantage of not having a girlfriend. The crowded and punctual college bus was obviously not my choice. The Pallimoola bus stop and Vimala Women’s College were my destinations. I may have favoured churidar over jeans or natural over artificial.

I wondered how well my watch liked the boring lectures and preferred to run so slowly. And the
same watch moved so fast on the days of exams. How irresponsible it was!! It was hard for me to
distinguish between physics and chemistry labs. I worked hard in the workshops, but not knowing what I am going to make. I discovered electrical machine lab as the “Hell of Mech”. I broke the fuse, still they got me passed thanks to the non insured motors. Assignments were the only way to get familiarized with the functioning of Photostat machine and they made me deal with late night hours. And exams were thorn in the flesh or sometimes cherry on the cake. I witnessed 110 mechanical engineers finding out 237 solutions for the single problem and waiting for moderation. Passing the exam was only ‘one night task’ for me. I used to fill the university role number by myself and waited for Aneeth [sits next to me and the stupid topper] to turn his answer sheets to me. I passed AMS and DOM without wasting a single additional page.
But the Mechlife was unique. It was Royal in every sense. The mass bunks, celebrations, cricket
and football matches and fight against the fascists ….so on… don’t forget the late submissions and
struggle to get internal marks touching 35. The golden 35!!!!.. yes.. and now what????

Here is a 22yr old boy waiting to bear that prestigious tag “The Engineer” without learning
engineering. I know many preceded me and many are succeeding me, and many are sailing along
with me. And of course I learned one thing from the past four years “ It is not necessary for an
Engineer to be an Engineer”.

Wednesday, July 30, 2008

“കര്‍ക്കിടക കളികള്‍“

ഹാവൂ അങ്ങനെ വീണ്ടും മഴയെത്തി. ഞാ‍ന്‍ വിചാരിച്ചു ആണവപ്രശ്നത്തില്‍ പ്രതിക്ഷേധിച്ച് നാടുവിട്ടു കാണുമെന്ന്. ചിലപ്പോള്‍ ബോംബ് പൊട്ടുമെന്നു കരുതി വന്നതാകും. എന്തായാലും വന്നത് നന്നായി. എവിടെ പെയ്തില്ലേലും ഇടുക്കിയില്‍ പെയ്യണേ എന്നായിരുന്നു എന്റെ ആഗ്രഹം. ഇപ്പോള്‍ കേരളം മൊത്തമായി നല്ല മഴകിട്ടുന്നുണ്ട്. ഇതിനിടയിലാണ് ഇത് കര്‍ക്കിടകമാണെന്നും പഞ്ഞമാസമാനെന്നും എന്റെ വകയിലൊരു അമ്മാമ്മ പറഞ്ഞത്. എനിക്കു ആദ്യം കാര്യമായി സംഭവം മനസ്സിലായില്ല. കോളേജില്‍ പോകുന്നത് അവസാനിപ്പിച്ചതില്‍ പിന്നെ വീട്ടില്‍ നിന്നുള്ള പോക്കറ്റ് മണി നിലച്ചു അതിനു ശേഷം എന്റെ കാര്യം ഈ പറഞ്ഞതു പോലെ തന്നെയാണ്. ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ പോലും കാശില്ല. പക്ഷേ അതു പോലെ ആണോ മറ്റുള്ളവരുടെ കാര്യം?!! കര്‍ക്കിടകത്തില്‍ ‍എല്ലാവര്‍ക്കും അസുഖങ്ങളൊക്കെ വരുമെന്ന് എനിക്കു പിന്നീടുള്ള അന്വേഷണത്തില്‍ നിന്നും വിവരം കിട്ടി. എനിക്കു ചിരിക്കാന്‍ വയ്യ! ഈ മണ്‍സൂണ്‍ തുടങ്ങുന്ന അവസരത്തില്‍ രോഗങ്ങള്‍ പരക്കാതിരുന്നാലല്ലേ അത്ഭുതമുള്ളൂ. പിന്നെ ജൂണില്‍ സ്കൂള്‍ തുറന്നാല്‍ അതുമായി ബന്ധപെട്ട ചിലവു കൊണ്ട് തന്നെ മിക്കവരുടേയും പോക്കറ്റ് കാലിയാകും. ഇതിനൊക്കെ പാവം കര്‍ക്കിടകമെന്തു പിഴച്ചു?ഞാന്‍ ചോദിച്ചു പോകുകയാ‍ണ് സുഹ്രുത്തുക്കളേ [ സോറി]. പക്ഷേ നമ്മുടെ നാട്ടുകാരുടെ ഒരു ഗുണമെന്തെന്നു വച്ചാല്‍ എല്ലാ പ്രശ്ങ്ങള്‍ക്കും പ്രതിവിധിയും കണ്ടു പിടിക്കും. കര്‍ക്കിടകത്തിന്റെ കരാളഹസ്ത്തങ്ങളില്‍ നിന്നു രക്ഷപ്പെടാന്‍ രാമായണം വായിച്ചാല്‍ മതിയാകുമത്രേ. ഇവിടെ എന്റെ കുറേ അമ്മായിമ്മാര്‍ ഇരുന്നു വായിച്ച് എന്റെ ചെവി പൊട്ടിക്കുന്നുണ്ട്. ഇതിനിടയില്‍ നാട്ടുകാരുടെ കുറ്റം പറയാനും ഇവര്‍ സമയം കണ്ടെത്തുന്നുണ്ട്. സമ്മതിക്കണം!! ഒരു കാര്യം പറയുന്നതിനു മുന്‍പ് ഞാന്‍ ഇരിങ്ങാലക്കുടക്കാരനാണെന്ന് അഭിമാനപൂര്‍വം പ്രഖ്യാപിച്ചു കൊള്ളട്ടേ. ഇവിടെയാണ് ഇന്ത്യയിലെ തന്നെ ഏക ഭരതക്ഷേത്രമായ ശ്രീകൂടല്‍മാണിക്യം സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ മൂന്നു നാലു കൊല്ലമായി പുതിയൊരു ട്രെന്‍ഡ് രൂപം കൊണ്ടിട്ടുണ്ട്. കര്‍ക്കിടകമാസത്തില്‍ “നാലമ്പലംതൊഴല്‍“ . ദശരഥന്റെ നാലു മക്കളേയും അവരുടെ അമ്പലങ്ങളില്‍ പോയി തൊഴുക. ഇവിടെ ഭക്തി ബിസിനസ്സാണ്. അമ്പലങ്ങളില്‍ കുമിഞ്ഞു കൂടുന്ന വരുമാനത്തിനു കണക്കില്ല. ഈ നാലമ്പങ്ങള്‍ തൊഴുന്നതിനിടയില്‍ വഴിയില്‍ കാണുന്ന എല്ലാ അമ്പല‍ങ്ങളും നലമ്പലതീര്‍ത്ഥാടകര്‍ക്കു സ്വാഗതമരുളികൊണ്ട് ബോര്‍ഡുകളും ബാനറുകളും തൂക്കിയിട്ടുണ്ട്. വലിയ മുതല്‍മുടക്കില്ലാതെ തന്നെ പുഷ്പ്പാഞ്ജലി, പറ, നേര്‍ച്ച തുടങ്ങിയ കലാപരിപാടികളിലൂടെ ഭക്തരുടെ കാശിങ്ങോട്ടു പോന്നോളും. ഈ നാലമ്പല കലാപരിപാടികള്‍കൊണ്ട് രക്ഷപെട്ടത് ട്രാവല്‍ ഏജന്‍സികളാണ്. സാധാരണ ഈ മഴക്കാലത്ത് ആരും കല്യാണമൊന്നും നടത്താറില്ല. തലക്കസുഖമുള്ളവര്‍ പോലും വിനോദയാത്രകളും നടത്താറില്ല. പണിയൊന്നുമില്ലാതെ കട്ടപുറത്തിരുന്ന വണ്ടികള്‍ക്ക് ഒരു വരുമാനമാര്‍ഗമായി. പിന്നെ അമ്പലങ്ങള്‍ എല്ലാം മൂത്തമകനില്‍ നിന്നു തുടങ്ങി ഇളയവനില്‍ അവ്സാനിക്കേണ്ടതു കൊണ്ട് അത്യാവ്ശ്യം ദൂരവുമുണ്ട് യാത്രകള്‍ക്ക്. പിന്നെ മറ്റൊരു വിഭാഗം റിയാലിറ്റി ഷോകളില്‍ നിന്നു പുറത്തായവരും പണിയില്ലാതെ വെട്ടിലിരിക്കുന്നവരുമായ സംഗീതജ്ഞരാണ്. ഒരേ താളത്തിലും ഈണത്തിലുമുള്ള ഒരുപാട് ഗാനങ്ങളിറക്കി അവര്‍ ജീവിച്ചു പോകുന്നു. എന്റെ പേടി മറ്റൊന്നുമല്ല. ഈ ഭക്തരെകൊണ്ട് പൊറുതി മുട്ടി ശ്രീരാമന്‍ അടുത്തകൊല്ലം മുതല്‍ അനിയന്മാരേയും കൂ‍ട്ടി വീണ്ടും വനവാസത്തിനു പോകുമോ എന്നാണ്? അതൊക്കെ അവരുടെ കുടുംബകാര്യം ഞാന്‍ എന്തിനാ അന്വേഷിക്കുന്നെ.അല്ലേ? ഈ നാലമ്പലപരിപാടിയില്‍ എന്നെ വിഷമിപ്പിക്കുന്ന കാര്യം പട്ടുപാവാടയിട്ട പതിനേഴുകാരികളുടെ അഭാവമാണ്. എല്ലാം ഒരുമാതിരി 45 കഴിഞ്ഞ യുവതികള്‍. അതുകൊണ്ട് തന്നെ ഞാന്‍ ആ ഭാഗത്തേക്കു പോകാറില്ല. അല്ലേലും gold ഉരുക്കുന്നിടത്ത് cat നു എന്ത് കാ‍ര്യം??!!!

Friday, July 25, 2008

""....the most boring.....""

ഞാന്‍ ഈ ദിവസങ്ങളില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന വാക്ക് 'boring' ആയിരിക്കണം. കാരണം മറ്റൊന്നുമല്ല.മുന്‍പ് പറഞ്ഞ പോലെ എന്റെ ഇപ്പോഴത്തെ അവസ്ഥ അതാണ്. 65 TV ചാനലുകള്‍ എന്നെ മാറി മാറി പീഡിപ്പിക്കുന്നു. ഇടയ്ക്കിടക്കു തനിയെ ഓഫ് ആയി BSNL വന്‍ intenet connection എന്നെ വട്ടുപിടിപ്പിക്കുന്നു. ഭാഗ്യത്തിനു ഇതു വരെ പവര്‍കട്ട് ഉണ്ടായിട്ടില്ല! അതിന്റെ കൂടെ ഒരു കുറവുണ്ട്. ഇടിവെട്ടിയവനെ പാമ്പു കടിച്ചെന്നൊ മറ്റോ ഒരു ആഗോളപ്രശ്നമില്ലേ?????? അതു തന്നെ!! ഞാന്‍ ആലോചിക്കുവായിരുന്നു ഈ ലോകത്ത് ഏറ്റവും ബോറിങ്ങായ കാര്യം എന്താണ്? ഉത്തരം ഞാന്‍ തന്നെ പറയാം. കല്യാണവീഡിയോ!!! സഹിക്കാന്‍ പറ്റില്ല. ഇതിലും വെറുപ്പിക്കുന്ന ഒരു കാര്യം ഭൂമിയില്‍ വേറെ ഉണ്ടായിട്ടില്ല. ഇനി ഉണ്ടാകുകയുമില്ല! ഞാന്‍ ഏതെങ്കിലും കല്യാണ സിഡി കണ്ടിട്ടുണ്ടേല്‍ അതു പ്രത്യേകിച്ച് ആരെയെങ്കിലും ഒന്നൂടെ കാണാനായിരിക്കും. തീര്‍ച്ചയായും അത് കാണാന്‍ കൊള്ളാവുന്ന ഒരു പെണ്‍കുട്ടിയായിരിക്കും. എന്റെ അനിയന്‍ ഇക്കാര്യത്തില്‍ വളരെയധികം അനുഭവ സമ്പത്തുള്ള ആളാ‍ണ്. ഈ വീഡിയോകളില്‍ എനിക്കേറ്റവും ഇഷ്ട്ടമില്ലാത്ത ഭാഗം എന്റ്റെ മുഖം കാണുന്നതാണ്. എന്തൊരു വ്രുത്തികേടാണ്!! അത് എന്റെ ഉള്ളിലെ അപകര്‍ഷതാബോധത്തെ തുറന്നു വിടും. പിന്നെ ക്ലൈമാക്സില്‍ വരനും വധുവും പാടത്ത് പോയി തോടിനു കുറുകെ നടന്നു പ്രണയിക്കുന്ന രംഗങ്ങള്‍... എനിക്കൊന്നും പറയാനില്ല. എന്നെ അന്വേഷിക്കുകയും വേണ്ട!! ഞാന്‍ വാളു വക്കാനുള്ള സ്ഥലം കണ്ടെത്തി കഴിഞ്ഞിട്ടുണ്ടാകും!!!

ഭ്രാന്തന്മാര്‍ ഉണ്ടാകുന്നത്.....!!!!!!

സത്യം പറയാല്ലോ എനിക്കു വേറെ ഒരു പണിയുമില്ല. കോളേജ് ജീവിതം അവസാനിച്ചു. 4 കൊല്ലം പോയതറിഞ്ഞില്ല. അങ്ങിനെ വിദ്യാര്‍ഥിയുടെ വേഷവും ആടിത്തീര്‍ത്തു. ഇപ്പോള്‍ നിര്‍ബന്ധിത attendance ഇല്ല, ബോറിങ് lectures ഇല്ല, കിടന്നുറങ്ങാന്‍ ഡസ്ക്കും ബഞ്ചും ഇല്ല, പേടിപ്പെടുത്തുന്ന പരീക്ഷാ ദിനങ്ങളുമില്ല!! ഹൂ..ഹൂ.ഹൂ... ഒരാഴ്ചയായി വീട്ടില്‍ വെറുതേ കുത്തിയിരുപ്പാണ്. കയ്യില്‍ സ്റ്റോക്കുണ്ടായിരുന്ന സിനിമകളെല്ലാം കണ്ടു കഴിഞ്ഞു. അമ്മ ടിന്നുകളിലൊളിപ്പിച്ചു വച്ചിരുന്ന കൊള്ളി വറുത്തതും കായ വറുത്തതും പിന്നെ ഒരു പാക്കറ്റ് ടൈഗര്‍ ബിസ്കറ്റും തീര്‍ന്നു. ശ്രീലങ്ക നന്നായി കളിക്കുന്നതു കൊണ്ട് കളി കാണാനും തോന്നുന്നില്ല. ഇനിയെന്ത് ചെയ്യും??? പകല്‍ സ്വപ്നങ്ങള്‍ ഒരുപാട് കാണുന്നുണ്ട്. അതുകൊണ്ടെന്തു കാര്യം?? സമയം കളയാന്‍ ഞാന്‍ സീരിയസ് ആയി ഒരു മാര്‍ഗം കണ്ടു പിടിച്ചു. ഞാന്‍ തത്വചിന്തകന്‍ ആകാന്‍ പോകുന്നു. ഞാ‍ന്‍ ഇവിടെ ഈ കമ്പ്യൂട്ടറിനു മുന്നിലിരുന്നു പല തത്വചിന്തകളും നിങ്ങള്‍ക്കു പകര്‍ന്നു തരാം. കുറച്ച് അനുഭവങ്ങളും.ദിവസവും ഒരോന്നു വീതം. ചിലപ്പോള്‍ അതില്‍ കൂടുതലും. ധൈര്യമുണ്ടേല്‍ വായിച്ചോളൂ. ഇഷ്ട്ടമുണ്ടേല്‍ മതി. എനിക്കു യാതൊരുവിധ നിര്‍ബന്ധവുമില്ല. കാരണം ഈ വക പരിപാടികള്‍ക്കായി പാഴാക്കുവാന്‍ ഒരുപാട് സമയമുണ്ട് എന്റെ കയ്യില്‍!!

Friday, May 30, 2008

ക്ലാ.. ക്ലീ.. ക്ലൂ...ജാലകപ്പഴുതിലൊരു മൈന!!

"I want to make clear that I have no intentions of abusing a majority of good people , but I would really like to raise my fingers at that minority who are responsible for majority of problems."


ഏകജാലക സംവിധാനം നടപ്പിലാക്കുവാന്‍ സര്‍ക്കാരിന് ഹൈക്കോടതി
അനുമതി നല്‍കി. അങ്ങിനെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഒരു കേസ്
സര്‍ക്കര്‍ കോടതിയില്‍ വിജയിച്ചിരിക്കുന്നു.ആഹ്ലാദിപ്പിന്‍! ആഹ്ലാദിപ്പിന്‍! നിയമാനുസ്രുതമായ
നടപടികല്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നായാലും കോടതി
ശരിവക്കുമെന്നു മനസ്സിലായി. എന്തും ചോദ്യം ചെയ്താല്‍ കോടതി
തടയുമെന്ന ‘വെള്ളക്കുപ്പായ‘ക്കാരുടെ ശുഭാപ്തി വിശ്വാസം
തകര്‍ന്നു. ഇത്രനാളും കോടതിയെ തള്ളിപ്പറഞ്ഞവരാരും ഈ വിധിയില്‍
കോടതിയെ അഭിനന്ദിക്കുന്നില്ലേ?

സത്യത്തില്‍ കോടതിയെ സമീപിക്കാന്‍ മാനേജ്മെന്റുകളെ
പ്രേരിപ്പിച്ചതെന്താണ്? അത് മനസ്സിലാകണമെങ്കില്‍ സെന്‍സ് വേണം
സെന്‍സിബിലിറ്റി വേണം സെന്‍സിറ്റിവിറ്റി വേണം. അതുമല്ലെങ്കില്‍
ഇന്ത്യയെന്തെന്നറിയണം.എന്നിട്ടും മനസ്സിലാകുന്നില്ലെങ്കില്‍
മുട്ടനാടിന്റെ നെഞ്ചിലെ ചോര കുടിക്കണം. ഇതൊന്നും
പറ്റിയില്ലെങ്കില്‍ എത്രയും പെട്ടെന്നു അടുത്തുള്ള തയ്യില്‍
കടയില്‍ ചെന്നു 6 അടി നീളത്തില്‍ ഒരു വെളുത്ത കുപ്പായം
തുന്നിക്കാന്‍ കൊടുക്ക്. ഇത്രയായിട്ടും നിങ്ങള്‍ക്കു
മാനേജ്മെന്റിനെ മനസ്സിലാകുന്നില്ലെങ്കില്‍ നിങ്ങളൊരു
വിദ്യാര്‍ത്ഥിയാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.
അല്ലെങ്കില്‍ പിന്നെ നിങ്ങള്‍ക്കൊരു കുട്ടിയുണ്ട്. ഇതു
രണ്ടുമല്ലേല്‍ പിന്നെ നിങ്ങള്‍ക്കല്‍പ്പം ബുദ്ധിയുണ്ട്.

നിങ്ങളുടെ മനസ്സില്‍ ഉള്ളതെന്തൊക്കെയാനെന്നു ഞാന്‍ പറയട്ടെ.
1.ഓരോ സ്കൂളിലും ക്യൂ നിന്ന് ഫോം വാങ്ങി കയ്യിലുള്ള കാശുകളയേണ്ട.
2.പ്രവേശനദിവസം ഓരോ സ്കൂളിനു മുന്നിലും മൊബൈലും പിടിച്ചു
നിക്കുന്ന പ്രതിനിധികളെ ഒഴിവാക്കാം. സമയനഷ്ട്ടവും
അധ്വാനക്കുറവും മാത്രമോ? ഒരു സ്കൂളില്‍ ഇപ്പോ നമ്മുറ്റെ പേരു
വിളിക്കുമെന്നു കരുതി കാത്തു നിക്കുമ്പൊല്ഴാകും അറിയുക മറ്റേ
സ്കൂളില്‍ പേരു വിളിക്കുകയും അവസരം നഷ്ട്ടപെടുകയും ചെയ്തെന്ന്.
ഉത്തരത്തിലുള്ളത് കയ്യെത്തിയുമില്ല കക്ഷത്തിലുള്ളത് നിലത്തു
വീഴുകയും ചെയ്തു.
3. ഇനി ഇഷ്ട്ടപെട്ട സ്കൂളില്‍ സീറ്റ് കിട്ടിയില്ലേല്‍ തന്നെ അവിടെ
ഒഴിവു വരുന്നതും പ്രതീക്ഷിച്ച് ദിവസവും അങ്ങോട്ട് ഫോണ്‍
ചെയ്യേണ്ട.
4. സ്കൂള്‍ മാറുമ്പോള്‍ നഷ്ട്ടപെടുന്ന PTA fund ഇനെ കുറിച്ച്
വിഷമിക്കേണ്ട.
5. അര്‍ഹമായതില്‍ വച്ചേറ്റവും നല്ലത് കിട്ടുമെന്ന ഉറപ്പ്.

ഇതൊക്കെ വിദ്യാര്‍ത്ഥികളുടെ കാര്യമല്ലേ? രണ്ടു വര്‍ഷം മാത്രം
പഠിക്കാന്‍ വരുന്നരുടെ കാര്യമാണോ അതോ ജീവിതകാലം മുഴുവന്‍ സേവന
തത്പരരായി ഈ പുണ്യകര്‍മമം നിര്‍വഹിക്കുന്ന മാനേജരുടെ കാര്യമോ
ചിന്തിക്കേണ്ട്ത്. നിങ്ങള്‍ക്കു അല്‍പ്പമെങ്കില്‍ കരുണ മനസ്സില്‍
ബാക്കിയുണ്ടേല്‍ നേരത്തെ പറഞ്ഞ വെള്ള കുപ്പായം തയ്പ്പിച്ചു
വാങ്ങൂ.എന്നിട്ടു ദിവസവും കാലത്ത് 4 മണിക്കു കോഴി കൂവുന്നതിനും
മുന്‍പ് എഴുന്നേല്‍ക്കുക. ശീലമുണ്ടേല്‍ പല്ലു തേക്കുകയും
കുളിക്കുകയുമാകാം. ഇനി നമ്രശിരസ്ക്കനായി കിഴക്കോട്ട് തിരിഞ്ഞു
നില്‍ക്കുക. കപ്യാരെ വിളിച്ച് പുത്തനുടുപ്പ് അണിയിച്ചു തരുവാന്‍
ആവശ്യപ്പെടുക. അണിഞ്ഞു കഴിഞ്ഞാല്‍ പതുക്കെ തലയുയര്‍ത്തി ചുറ്റും
നോക്കുക. നിങ്ങളുടെ മുന്നിലെ ലോകമാകെ മാറിയിരിക്കുന്നുവല്ലേ?

ജനറല്‍ മെറിറ്റ്,കമ്മ്യൂണിറ്റി മെറിറ്റ്,
പിന്നോക്കവിഭാഗങ്ങള്‍ക്കുള്ള സംവരണം ഇതൊക്കെ കഴിഞ്ഞ്
ബാക്കിയുള്ള 20 ശതമാനത്തോളം മാത്രമാണ് നമ്മുടെ കയ്യിലുള്ളത്.
ഇതില്‍ നിന്നുള്ള വരുമാനം കൊണ്ട് കഞ്ഞിയും കപ്പയും കഴിച്ച്
ജീവിച്ചാല്‍ മതിയോ നമുക്ക്? എല്ലാം കമ്പ്യുട്ടര്‍ തനിയെ
ചെയ്യുമെന്നല്ലേ പറയുന്നെ ( ഈ കമ്പ്യൂട്ടര്‍
ന്യൂനപക്ഷക്കാരനാണോ..എന്തായാലും അമേരിക്കനല്ലേ
ക്രിസ്ത്യാനിയായിരിക്കും) . മെരിറ്റ് ഇനത്തില്‍ ഇനി ഒഴിവ്
വരുമ്പോള്‍ അര്‍ഹതയുള്ളവനെ കമ്പ്യുട്ടര്‍ തീരുമാനിക്കും. സാധാരണ
പോലെ സീറ്റ് തന്നാല്‍ നേര്‍ച്ചയിടാമെന്നു പറഞ്ഞവന്റെ ഡാഡിയുടെ
മൊബൈല്‍ നംബര്‍ അന്വേഷിച്ചിട്ടു കാര്യമില്ല. എങ്ങാനും ഒരുത്തന്‍
സ്കൂള്‍ മാറി പോയാല്‍ PTA Fund ഇനത്തില്‍ വാങ്ങിയത് തിരിച്ചു
കൊടുക്കേണ്ട കാര്യവുമില്ലായിരുന്നു. ഇതൊക്കെ പറഞ്ഞാല്‍ വിവരവും
വിദ്യാഭ്യാസവുമില്ലാത്ത കമ്പ്യുടെറിനു മനസ്സിലാകുമോ?
ബുദ്ധിയും ബോധവുമുള്ള കുഞ്ഞാടുകളെ മെരിറ്റെന്നും പറഞ്ഞ്
പറ്റിക്കാം. എങ്ങാനും എതിര്‍ത്തു വല്ലതും പറഞ്ഞാല്‍ അവനെ ഞായറാഴ്ച
കുര്‍ബാന സമയത്ത് ഭ്രഷ്ട്ട് ഏര്‍പ്പെടുത്താം.

PSCവഴി അധ്യാപക നിയമനം നടത്തി മുഖ്യ വരുമാനമാര്‍ഗം അടയ്ക്കാനുള്ള
ശ്രമങ്ങള്‍ക്കു പുറമേയാണ് ഈ ഏകജാലകകളികള്‍. വോട്ട് ബാങ്ക്
കാണിച്ചും അടുത്ത ഇലക്ഷനില്‍ നിലത്തടിക്കുമെന്നു പറഞ്ഞിട്ടും
വിലപോകുന്നില്ല. നേര്‍ച്ചപെട്ടിയില്‍ വരവുള്ളിടത്തോളം കാലം
കോടതികള്‍ കയറിയിറങ്ങുക തന്നെ!!
മതി മതി!! ഇനി ആ വെള്ളക്കുപ്പായം അഴിച്ചു വച്ചേക്ക്.
ഇനിയാലോചിച്ച്ച് നോക്കു. മാര്‍ക്കോ ഗാന്ധിയോ?