എന്റെ ആദ്യരാത്രി

വാതില്‍ പതുക്കെ തുറക്കുന്ന ശബ്ദം കേട്ടു തിരിഞ്ഞു നോക്കാനുള്ള ഒരു ശ്രമം ഞാന്‍ നടത്തി. അവള്‍ മന്ദം മന്ദം കടന്നു വരികയാണ്‌. കയ്യിലെന്തോ ഉണ്ട്. അവളുടെ വെളുത്ത വസ്ത്രങ്ങള്‍ ഒരു നിമിഷത്തേക്കെങ്കിലും എന്റെ ശ്രദ്ധ കവര്‍ന്നു. അവള്‍ എന്റെ കട്ടിലിനരികിലെത്തി ഞാന്‍ അവളുടെ മുഖത്തേക്കു നോക്കിയില്ല. എന്റെ മനസ്സ് പൂര്‍ണമായും ആ മുലകളിലായിരുന്നു. .

ഉപന്യാസപുരാണം ആട്ടകഥ, ഒടുക്കത്തെ ദിവസം

. +2 ഇല്‍ പഠിക്കുന്ന കൊള്ളാവുന്ന ഒരു ചേച്ചിയെ തടസ്സങ്ങളൊന്നുമില്ലാതെ കാണാവുന്ന തരത്തില്‍ ഞാനും കുട്ടുമോനും ഇരുപ്പുറപ്പിച്ചു. വിഷയം കിട്ടി “കേരളത്തിലെ പാരമ്പര്യകലകള്‍”. ന്യുമോണിയ,മലേറിയ തുടങ്ങിയ രോഗങ്ങളെ കുറിച്ചും അവയുടെ ലക്ഷണങ്ങള്‍ ,സ്വീകരിക്കേണ്ട മുന്‍ കരുതലുകള്‍ എന്നിവയെ പറ്റി ഞാന്‍ വിശദമായി എഴുതി. കുട്ടുമോന്‍ എന്തിനെ പറ്റിയാ എഴുതിയേ എന്നത് ഇപ്പോളും പുറം ലോകം അറിയാത്ത രഹസ്യമാണ്

ഞരമ്പുരോഗി കഥയെഴുതുകയാണ്‌

"കുട്ടുമോനേ, ഇന്ദുവിനെ ലൈന്‍ ആക്കി എന്നു കേട്ടല്ലോ?" "ലൈനോ? അങ്ങിനെ പറഞ്ഞാല്‍ എന്താ?" അമ്മയുടെ ഉണ്ണിയായ ഞാന്‍ എന്റെ നിഷ്ക്കളങ്കത കൊണ്ട് ചോദിച്ചു പോയി. "നിന്റെ അമ്മയോട് പോയി ചോദിക്ക്" അവള്‍ എളുപ്പ വഴി പറഞ്ഞു തന്നു.

വില്‍പ്പനക്കുണ്ടൊരു ജീവിതം

വിവാഹം സ്വര്‍ഗത്തില്‍ വച്ചു നടക്കുന്നു“ ആരാണ് പറഞ്ഞതെന്നു അറിയില്ല. എന്തായാലും കേട്ടു മടുത്ത കാര്യമാണ്. ഒരുപക്ഷേ, വിവാഹം നടക്കുന്നത് സ്വര്‍ഗത്തിലായിരിക്കാം, പക്ഷേ ജീവിക്കുന്നത് സ്വര്‍ഗത്തിലാണോ?. എന്തായാലും വിവാഹം തീരുമാനിക്കുന്നത് സ്വര്‍ഗത്തിലിരിക്കുന്നവരല്ല. അതെനിക്കുറപ്പ്. പെണ്ണിന്റേയും ചെക്കന്റേയും അച്ഛനമ്മമാരും ബന്ധുക്കളും ദേവന്മാരല്ലല്ലോ!!

സാറിനെ നടത്തിയ ശിഷ്യന്‍ അഥവാ ശിഷ്യനെ നടത്തിയ സാര്‍

സ്ത്രീകളെ കുറിച്ച് പുരുഷന്മാര്‍ക്കറിയാത്ത ഒരു നിഗൂഢരഹസ്സ്യം ഉണ്ട്. ആ രഹസ്സ്യം മനസ്സിലാക്കിയാല്‍ പുരുഷനു പിന്നെ സ്ത്രീസുഖം ഉണ്ടാകില്ല.” ഈ കണ്ടെത്തല്‍ എന്റേതല്ല. എന്നെ നാലാം സെമെസ്റ്റെറില്‍ Environmental studies പഠിപ്പിച്ച പ്രവീണ്‍ സാറിന്റേതാണ്

Featured Blogs

Blog Promotion By
INFUTION

Monday, July 20, 2009

എന്റെ ആദ്യരാത്രി

വാതില്‍ പതുക്കെ തുറക്കുന്ന ശബ്ദം കേട്ടു തിരിഞ്ഞു നോക്കാനുള്ള ഒരു ശ്രമം ഞാന്‍ നടത്തി. അവള്‍ മന്ദം മന്ദം കടന്നു വരികയാണ്‌. കയ്യിലെന്തോ ഉണ്ട്. അവളുടെ വെളുത്ത വസ്ത്രങ്ങള്‍ ഒരു നിമിഷത്തേക്കെങ്കിലും എന്റെ ശ്രദ്ധ കവര്‍ന്നു. അവള്‍ എന്റെ കട്ടിലിനരികിലെത്തി ഞാന്‍ അവളുടെ മുഖത്തേക്കു നോക്കിയില്ല. എന്റെ മനസ്സ് പൂര്‍ണമായും ആ മുലകളിലായിരുന്നു. എന്റെ വിശപ്പിന്റെ ശമനം ആ മാറിലാണെന്ന് ഞാന്‍ ആദ്യമേ തിരിച്ചറിഞ്ഞിരുന്നു.

അവള്‍ മേശമേല്‍ എന്തോ വയ്ക്കുന്ന ശബ്ദം. ഒരു കാലൊച്ച പതുക്കെ അകന്നു പോകുന്നതായി ഞാന്‍ അറിഞ്ഞു. ഞാന്‍ അങ്ങോട്ടു നോക്കിയില്ല. നോക്കാന്‍ മനസ്സ് വന്നില്ല. ഞാന്‍ എന്റെ മനസ്സ് ആ മുലകളില്‍ പൂര്‍ണമായും അര്‍പ്പിച്ചു കഴിഞ്ഞിരുന്നു. ഒരിക്കലും തീരാത്ത എന്റെ ദാഹം തീര്‍ക്കാന്‍ ഞാനതില്‍ കടിച്ചു തൂങ്ങി കിടക്കുന്നതായി എനിക്കു തോന്നി.

പൊടുന്നനെ എന്റെ മുറിയുടെ പുറത്ത് എന്തോ കുപ്പി വീണു പൊട്ടുന്ന ശബ്ദം ഞാന്‍ കേട്ടു. വാതില്‍ ഒരു സീല്ക്കാരത്തൊടെ തള്ളി തുറക്കപ്പെട്ടു. മധ്യവയസ്കയായ ഒരു സ്ത്രീ അകത്തേക്കു അതിക്രമിച്ചു കടന്നു വന്നു.

എന്താണിത്?!! എനിക്കൊന്നും മനസ്സിലായില്ല. ഞാന്‍ നിശ്ചലനായി കിടന്നു. ആ സ്ത്രീ എന്റെ നേരെ പാഞ്ഞടുത്തു. ഞാന്‍ പുതച്ചിരുന്ന വെളുത്ത പുതപ്പ് അവര്‍ പൊടുന്നെ എടുത്തു മാറ്റി. പരിപൂര്‍ണ നഗ്നനായി ആ പുതപ്പിനടിയില്‍ കിടക്കുവായിരുന്ന ഞാന്‍ അമ്പരന്നു പോയി. ലജ്ജ കൊണ്ടാണോ അതോ ദേഷ്യം കൊണ്ടാണോ എന്നറിയില്ല ഞാന്‍ അലറി കരയുവാന്‍ തുടങ്ങി.

എന്ത് വൃത്തികേടാണ്‌ ഈ സ്ത്രീ കാണിക്കുന്നത്?!

അവരുടെ നോട്ടം എന്റെ കാലുകള്‍ക്കിടയിലേക്കു പായുന്നത് ഞാന്‍ കണ്ടു. അവരുടെ കണ്ണുകള്‍ ഒരു താമരമൊട്ടു പോലെ വിടരുന്നുണ്ടായിരുന്നു. എന്ത് കണ്ടിട്ടാണാവോ? അവരുടെ ശബ്ദം ആ മുറിയാകെ പ്രകമ്പനം കൊണ്ടു.

"ആഹാ.....ആണ്‍കുട്ടിയാണല്ലേ?"

"അതേ" എന്റരുകില്‍ നിന്നും മറ്റൊരു സ്ത്രീ ശബ്ദം.

"സന്തോഷമായി. ഇവനെ കാണാനുള്ള വെപ്രാളത്തില്‍ വരുവായിരുന്നു ഞാന്‍ . പുറത്ത് വച്ച് നഴ്സുമായി കൂട്ടിയിടിച്ചു ഗ്ളൂക്കോസ് കുപ്പി വീണു പൊട്ടി" ആ സ്ത്രീ അഭിമാനപൂര്‍വം പറഞ്ഞു.

അതുശരി! അപ്പോള്‍ അതാണ്‌ ഞാന്‍ കേട്ട ശബ്ദം. നഴ്സിന്റെ വെള്ളയുടുപ്പില്‍ അഴുക്കായി കാണുമോ ആവോ?

അവര്‍ തുടര്‍ന്നു. "പേരു വല്ലതും കണ്ടു വച്ചിട്ടുണ്ടോ?"

എന്റെ അടുത്തു കിടന്നിരുന്ന സ്ത്രീ എണീറ്റു നിന്നു. ബ്ളൌസിന്റെ ഹുക്കിട്ടു. എന്നിട്ടുറക്കെ പ്രഖ്യാപിച്ചു.

" ഗോപികുട്ടന്‍ "

അങ്ങിനെ ആ വിശ്വപ്രസിദ്ധമായ നാമം എന്റെ അമ്മയുടെ നാവിലൂടെ അദ്യമായി പുറത്തേക്കൊഴുകി

മാനം കറുത്തിരുണ്ടു. ദിക്കെട്ടും ഞെട്ടുമാറ്‌ ഇടിവെട്ടി. മിന്നല്‍പിണരുകള്‍ മേഘങ്ങളെ കീറിമുറിച്ചു. ഭൂമിയെ അടിമുടി നനന്ച്ചു കൊണ്ട് മഴ പെയ്തിറങ്ങി.

പ്രകൃതി എന്റെ വരവറിയിച്ചിരിക്കുന്നു. അതേ! ഞാന്‍ വന്നിരിക്കുന്നു. ഒരു ഇടിവെട്ട്‌ സാധനം! എന്റെ മനസ്സ് വീണ്ടും വീണ്ടും ആ പേര്‌ മന്ത്രിച്ചു.

"ഗോപികുട്ടന്‍ .....ഗോപികുട്ടന്‍ ....ഗോപികുട്ടന്‍ ..."

എന്നെ വിവസ്ത്രനാക്കിയ ആ സ്ത്രീയുടെ ശബ്ദം ഞാന്‍ വീണ്ടും കേട്ടു.

"തുലാവര്‍ഷമാ.. രണ്ടാഴ്ചയായിട്ട് ഇങ്ങനാ.ഇടിയും മഴയും തന്നെ..പുറത്തിറങ്ങാന്‍ വയ്യ!"

ഓഹോ! അപ്പോള്‍ അങ്ങിനെയാണ്‌ കാര്യങ്ങള്‍ ! ഇടിയും മഴയും തുടങ്ങിയിട്ട്‌ രണ്ടാഴ്ചയായി. അല്ലാതെ ഞാന്‍ ജനിച്ചതിന്റെയല്ല. അപ്പോള്‍ നമ്മള്‍ മോശക്കാരനായി. ഞാന്‍ ഇളിഭ്യനായില്ല.
എന്റെ ജനലിനരുകിലുരുന്നു ഒരു കോഴി കൂവുന്നതിനു ഞാന്‍ കാതോര്‍ത്തു.

"കൊ ..കൊ..കൊ..കൊ..കോ..കോ..കോ..കോപികുട്ടാ"

ആ കോഴി എന്നെയാണോ കൂവിയത്‌? അല്ല എന്നു വിശ്വസിക്കുന്ന പോലെ ഞാന്‍ അഭിനയിച്ചു. നിങ്ങളും വിശ്വസിക്കേണ്ട.

ആ സ്ത്രീ എന്റെ കവിളില്‍ തൊട്ടു. എനിക്കത് ഇഷ്ട്ടമായില്ല. ഞാന്‍ പണ്ടേ അങ്ങിനെയാണ്‌ സ്ത്രീകള്‍ തൊടുന്നത് എനിക്കിഷ്ട്ടമല്ല. അവരുടെ കയ്യില്‍ എന്നെ പുതച്ചിരുന്ന വെളുത്ത തുണി ഇരുന്നു ആടുന്നത് ഞാന്‍ കണ്ടു. ഇവര്‍ ദുശ്ശാസന്റെ പെങ്ങള്‍ ആണോ? ആ പുതപ്പിങ്ങ് താ വല്ല്യമ്മച്ചി....

"അയ്യേ! ഗോപികുട്ടാ, നീ ഉടുപ്പില്ലാതെ കിടക്കുവാണോ? ഷെയിം ഷെയിം പപ്പി ഷെയിം"

പ്ഫ! ഉള്ള വസ്ത്രം അടിച്ചു മാറ്റിയതും പോര, എന്റെ നഗ്നതയെ കളിയാക്കുന്നോ? ഈ തള്ളയെ ഞാനിന്ന്‌ ......

"ഗോപികുട്ടാ, അമ്മായി പോകുവാട്ടോ. നാളെ കാലത്തു വരാം" അവരെന്നെ ആ പുതപ്പു കൊണ്ടു മൂടി.

അയ്യോ! അതെന്റെ അമ്മായി ആരുന്നോ? എന്റെ അച്ഛന്റെ പെങ്ങള്‍ ? എന്റെ അച്ഛനെ ദുശ്ശാസനന്‍ എന്നു വിളിച്ചതില്‍ ഞാന്‍ ഖേദിച്ചു.

ദുശ്ശാസനന്റെ മകനായി പിറന്ന ഞാന്‍ കുടുംബ തൊഴില്‍ പിന്തുടരുമോ എന്ന ഭീതി കൊണ്ടാണോ എന്നറിയില്ല അന്നു രാത്രി മുഴുവന്‍ ഞാന്‍ നിര്‍ത്താതെ കരഞ്ഞു. നഴ്സുമാര്‍ കിണഞ്ഞു പരിശ്രമിച്ചിട്ടും ഞാന്‍ കരച്ചില്‍ നിര്‍ത്തിയില്ല. ആ രാത്രി ഞാന്‍ കരഞ്ഞു തീര്‍ത്തു. എന്റെ ആദ്യരാത്രി!!

പിറ്റേ ദിവസം അതിരാവിലെ തന്നെ അമ്മായി എത്തി. കൂടെ കാഷായ വസ്ത്രധാരിയായ ഒരു മനുഷ്യനും . അതുവരെ കരഞ്ഞു കൊണ്ടിരുന്ന ഞാന്‍ അയാളെ കണ്ടതും കരച്ചില്‍ നിര്‍ത്തി.എല്ലാവര്‍ക്കും സമാധാനമായി.

"ജ്യോത്സനാ.. ഗോപികുട്ടന്റെ ജാതകം വായിക്കാന്‍ കൊണ്ടു വന്നതാ.." അമ്മായി അയാളെ പരിചയപ്പെടുത്തി.

ജ്യോത്സന്‍ ജാതക വായന തുറ്റങ്ങി.

"1986 ആം ആണ്ട് ഓക്ടോബര്‍ മാസം ഭൂജാതനാം ഗോപികുട്ടന്റെ ജാതകം ."

എങ്ങും കരഘോഷങ്ങള്‍ മുഴങ്ങുന്നതായി ഞാന്‍ സ്വപ്നം കണ്ടു. എനിക്കൊരു വിസിലടിക്കാന്‍ തോന്നി.

അയാള്‍ തുടര്‍ന്നു:

"ഇവന്റെ ജന്മത്തോടെ വീടിന്റെ ആധാരം ബാങ്ക് ലോക്കറില്‍ ഭദ്രമാകും.അമ്മയുടെ ബാഗിലെ കാശു മോഷ്ട്ടിച്ച് ഇവന്‍ സിനിമ കാണും. പുറത്തിറങ്ങുമ്പോള്‍ തലയിലിടാന്‍ അച്ഛനു മുണ്ട് വാങ്ങി കൊടുക്കും. ഇവന്റെ വളര്‍ച്ച കീഴ്ക്കോടതിയില്‍ നിന്നു ഹൈക്കോടതിയിലേക്കും, ഹൈക്കോടതിയില്‍ നിന്നു സുപ്രീംകോടതി വഴി പൂജപ്പുര വരെ നീളുന്നതുമായിരിക്കും. മഹാ നുണയനും വായ്‌നോക്കിയുമായി ഇവന്‍ വളരും. ക്രിക്കറ്റും ഇന്റര്‍നെറ്റും കാണാന്‍ കൊള്ളാവുന്ന പെണ്‍പിള്ളേരും ഇവന്റെ ദൌര്‍ബല്യങ്ങളായിരിക്കും. മമ്മൂട്ടിയേക്കാള്‍ മോശം ഡാന്‍സറാകും."

എല്ലാവരും വായ പിളര്‍ന്നു നിന്നു.

അയാള്‍ തുടര്‍ന്നു:

" 2007 ആം ആണ്ടില്‍ ഇവനൊരു അപകടം സംഭവിക്കും. പക്ഷേ ആ അപകടത്തിന്റെ ഫലം പേറുന്നത് മറ്റുള്ളവര്‍ ആകും. 2007 ജൂലയ് മാസം 20ആം തിയതി ഇവനൊരു ബ്ളോഗര്‍ ആകും. ഇവന്റെ മരണം ഇവന്റെ ബ്ളോഗ് വായിക്കുന്ന ഏതേലുമൊരുവന്റെ കൈ കൊണ്ടായിര്ക്കും"

ഈശ്വരാ! ജനിച്ചിട്ടു 24 മണിക്കൂര്‍ തികഞ്ഞിട്ടില്ല. അപ്പോളേക്കും മരണവും തീര്‍ച്ചയായോ?!!
ഞാന്‍ വീണ്ടും അലറി കരയുവാന്‍ തുടങ്ങി.

"ഇള്ളേ..ഇള്ളേ..ഇള്ളേ..ഇള്ളേ..ഇള്ളേ..."

Thursday, July 16, 2009

ഞരമ്പുരോഗി കഥയെഴുതുകയാണ്‌

"തിരിച്ചു കിട്ടാത്ത സ്നേഹം മനസ്സിന്റെ വിങ്ങലാണ്‌" പറഞ്ഞത് പത്മരാജനാണ്. ശരിയാണ്‌, സ്നേഹിച്ചവരില്‍ നിന്നുള്ള അവഗണന ഒരു തീരാ ദു:ഖം തന്നെയാണ്‌. അതിങ്ങനെ മനസ്സിന്റെ അഗാധങ്ങളില്‍ കിടന്നു നിലവിളിച്ചു കൊണ്ടേയിരിക്കും. നിലവിളിക്കുമെന്നു ഞാന്‍ ചുമ്മാ പറഞ്ഞതാ,ആ വേദന അവിടെ കിടന്ന് തേങ്ങിക്കൊണ്ടേയിരിക്കും എന്തിനെന്നറിയാതെ. ആ തേങ്ങലിനെയണ്‌ പത്മരാജന്‍ മനസ്സിന്റെ വിങ്ങലെന്നു വിളിക്കുന്നേ. പക്ഷേ, പത്മരാജന്‍ പറയാന്‍ മറന്നു പോയ ഒന്നുണ്ട്. ആ വിങ്ങല്‍ എങ്ങനെ അവസാനിപ്പിക്കും?

അത് ഞാന്‍ പറഞ്ഞു തരാം. പക്ഷേ, അതിനു മുന്‍പ് ഒരു ഫ്ളാഷ് ബാക്ക്!!!

2003 ഇലെ വേനല്‍ക്കാലം.
ഞാനും കുഞ്ഞുണ്ണിയും കുട്ടുമോനും ഞങ്ങളുടെ പ്ളസ് ടു കാലം ആഘോഷിക്കുന്നു.
എല്ലാവരും ക്ളാസ് കഴിഞ്ഞ് പുറത്തേക്കിറങ്ങി. ഞങ്ങള്‍ മൂന്നാളും സൈക്കിള്‍ ഷെഡ്ഡിന്റെ അടുത്തെത്തി.
കുട്ടുമോന്‍ ആകെ പരവശനായി കാണപ്പെട്ടു.അവന്റെ അവസ്ഥ എന്നെ പ്രസവവേദന തുടങ്ങിയ ഗര്‍ഭിണിയെ ഓര്‍മിപ്പിച്ചു. [സോറി ബാഡ് ജോക്ക്.]

അവന്‍ ഞങ്ങളുടെ രണ്ടാളുടേയും നേരെ തിരിഞ്ഞു.
"എടാ, ഞാന്‍ അവളോട് പറയാന്‍ പോകുവാ"
"നീ പോയി പറയെടാ". ഞാന്‍ അനുഗ്രഹിച്ചു.
"അവള്‍ എന്തു പറയുമെന്നോര്‍ത്തിട്ടാ ഒരു പേടി" അവനു വീണ്ടും ഒരു സംശയം.
"ഛെ!! നീ ഞങ്ങള്‍ ആണ്‍പിള്ളേരുടെ മാനം കളയും" കുഞ്ഞുണ്ണി കുട്ടുമോനെ പുച്ഛിച്ചു.
"പറയാമല്ലേ?" കുട്ടുമോന്‍ ഒരു സിംഹത്തെ പോലെ സട കുടഞ്ഞ് എണീറ്റു."എന്നാലും ഇത് പറഞ്ഞ് കഴിഞ്ഞാല്‍ അവള്‍ ഇനി മേലില്‍ എന്നോട് മിണ്ടിയില്ലെങ്കിലോ?" സട മാത്രമേ ഉള്ളൂ സിംഹത്തിനു പല്ലില്ല.

ഞങ്ങളുടെ സംസാരം അടുത്തു നിക്കുന്ന സിന്ധുവും പേരറിയാത്ത കൂട്ടുകാരിയും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഞാന്‍ അവരെ കണ്ടെന്നറിഞ്ഞപ്പോള്‍ അവര്‍ തിരിഞ്ഞു നിന്നു.

"ദേ.. അവള്‍ " കുഞ്ഞുണ്ണിയുടെ വാക്കുകള്‍ . നോക്കിയപ്പോള്‍ ക്ളാസ്സില്‍ നിന്നും ഇറങ്ങുന്ന ഇന്ദു.
കുട്ടുമോന്‍ അവളോട് പറയാനുള്ള ഡയലോഗുകള്‍ ഞങ്ങളോട് പറഞ്ഞു. റിഹേഴ്സല്‍ കഴിഞ്ഞതും ഞങ്ങള്‍ അവനോട് പറഞ്ഞു.

"അടിപൊളി അളിയാ, ഈ ഡയലോഗില്‍ അവള്‍ വീഴും. ഉറപ്പ്‌ "

കുട്ടുമോന്‍ ഇന്ദുവിന്റെ നേരെ ഓടി. വഴിയില്‍ ഉണ്ടായിരുന്ന കുറ്റിച്ചെടികള്‍ക്കു മുകളിലൂടെ ചാടി ഓടുന്ന ആ തടിയനെ കണ്ട് ഞാനും കുഞ്ഞുണ്ണിയും ശ്വാസമടക്കി നിന്നു. സിന്ധുവും പേരറിയാത്ത കൂട്ടുകാരിയും ഒന്നുമറിയാത്തവരെ പോലെ സൂര്യന്‍ അസ്തമിക്കുന്നതും നോക്കി പടിഞ്ഞാറോട്ട് കണ്ണും നട്ടിരുന്നു. ഇവള്‍ക്കൊക്കെ വീട്ടില്‍ പൊക്കൂടെ?



"അളിയാ, അവന്‍ പറയില്ലേ?" ഞാന്‍ കുഞ്ഞുണ്ണിയോട് ചോദിച്ചു.
"പറഞ്ഞില്ലേല്‍ നമ്മുടെ പദ്ധതിയെല്ലാം പൊളിയും" കുഞ്ഞുണ്ണിയും ടെന്‍ഷനിലാണ്‌.



കുട്ടുമോന്‍ ഇന്ദുവിന്റെ അടുത്തെത്തി.അവര്‍ പറയുന്നതൊന്നും ഞങ്ങള്‍ക്ക് കേള്‍ക്കാന്‍ കഴിയില്ല. എന്നാലും പിന്നീട് കുട്ടുമോന്റെ കയ്യില്‍ നിന്നും ഞാന്‍ ഡൌണ്‍ലോഡ് ചെയ്ത സംഭാഷണശകലങ്ങള്‍ ഇവിടെ അപ്പ്ലോഡ് ചെയ്യുന്നു

"ഇന്ദു.... ഒരുകാര്യം പറയാനുണ്ട്".
ഒരു തണുത്ത കാറ്റ് അവിടം മുഴുവന്‍ വീശാന്‍ തുടങ്ങി. പാറി പറന്നു നടക്കുന്ന ഒലിവ് ഇലകള്‍ . പതിയെ വന്നു വീഴുന്ന മഞ്ഞുകണങ്ങള്‍ . ഇതൊന്നും ഉണ്ടായില്ല. അവന്‍ അവളോട് മനസ്സു തുറന്നു.
"തുറന്ന് പറയുന്ന കൊണ്ട് ഒന്നും തോന്നരുത്‌. "
"ഇല്ല. നീ കാര്യം പറയൂ."
"ഇത് പറഞ്ഞു കഴിഞ്ഞാല്‍ നമ്മുടെ ഇപ്പോഴത്തെ സൌഹൃദത്തിനു കോട്ടമൊന്നും സംഭവിക്കരുത്"
"ഇല്ല. കുട്ടുമോനേ , എന്താണേലും നീ പറയൂ". അവന്‍ പറയാന്‍ പോകുന്നത് കേള്‍ക്കാന്‍ അവളുടെ മനസ്സ്‌ കൊതിക്കുന്നുണ്ടെന്നു തോന്നി.

കുട്ടുമോന്‍ അല്‍പ്പം പരുങ്ങലോടെ ആണേലും കാര്യം പറഞ്ഞു.
"അത്..അതായത്..നാളെ എനിക്കു നിന്റെ ചേച്ചിയുടെ കല്യാണത്തിനു വരാന്‍ പറ്റില്ല. തൃശ്ശൂര്‍ വരെ ഒന്നു പോകണം"


കുട്ടുമോന്‍ തിരികെ ഓടി വന്നു. ഞങ്ങള്‍ ചോദിച്ചു. "എന്തായി അവള്‍ സമ്മതിച്ചോ?"
"സമ്മതിച്ചു അളിയാ,സമ്മതിച്ചു.ആദ്യം സമ്മതിച്ചില്ല. എന്നില്‍ നിന്നും ഇത് പ്രതീക്ഷിച്ചിരുന്നില്ല എന്നൊക്കെ പറഞ്ഞു. എന്നാലും ഞാന്‍ പറഞ്ഞ് സമ്മതിപ്പിച്ചു."

ഞങ്ങളുടെ അടുത്ത് സൂര്യസ്തമനം കാണാന്‍ ഇരുന്ന സിന്ധുവും കൂട്ടുകാരിയും 4 മണിക്കു സൂര്യന്‍ അസ്തമിക്കില്ല എന്നു മനസ്സിലാക്കി എണീറ്റു പോയി.

ഞാനും കുഞ്ഞുണ്ണിയും സന്തുഷ്ട്ടരായി.
"അപ്പോള്‍ നമ്മള്‍ പ്ളാന്‍ ചെയ്ത പോലെ നാളെ തൃശ്ശൂര്‍ക്ക് സിനിമ കാണാന്‍ പോകുന്നു. കല്യാണത്തിനു പോകുന്നില്ല" ഞാനും കുഞ്ഞുണ്ണിയും തുള്ളിച്ചാടി.


പിറ്റേ ദിവസം ഞങ്ങള്‍ സിനിമക്കു പോയി. കുട്ടുമോന്റെ വക ട്രീറ്റ് ആയിരുന്നു. പക്ഷേ, എന്റേയും കുഞ്ഞുണ്ണിയുടേയും നേട്ടം കുട്ടുമോനു വലിയ നഷ്ട്ടങ്ങള്‍ ഉണ്ടാക്കി കൊടുത്തു.

സംഭവത്തിനു രണ്ട് മൂന്നു ദിവസങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ മൂന്നു പേരും സംസാരിച്ചു നിക്കുമ്പോള്‍ നീലാംബരി ഞങ്ങളുടെ അടുത്തേക്ക് ഓടി വന്നു.. എന്റെ അമ്മയ്ക്ക് നീലാംബരിയെ അറിയാം. എന്റെ മേല്‍ ചാര പണിക്കായി അമ്മ അവളെയാണ്‌ നിയമിച്ചിരിക്കുന്നത്.അവള്‍ ആ കൃത്യം സൌജന്യമായി അമ്മയ്ക്ക് വേണ്ടി ചെയ്തു കൊടുത്തു. അതുകാരണം അവള്‍ എന്തു പറഞ്ഞാലും ഞാന്‍ തിരുവായ്ക്കു എതിര്‍വാ ഇല്ല എന്ന മട്ടില്‍ കേട്ടു നിക്കും. ആ സ്കൂളില്‍ എന്തു നടന്നാലും അവള്‍ അറിയും.
ഓടി വന്നതും അവള്‍ ചോദിച്ചു.

"കുട്ടുമോനേ, ഇന്ദുവിനെ ലൈന്‍ ആക്കി എന്നു കേട്ടല്ലോ?"

"ലൈനോ? അങ്ങിനെ പറഞ്ഞാല്‍ എന്താ?" അമ്മയുടെ ഉണ്ണിയായ ഞാന്‍ എന്റെ നിഷ്ക്കളങ്കത കൊണ്ട് ചോദിച്ചു പോയി.
"നിന്റെ അമ്മയോട് പോയി ചോദിക്ക്" അവള്‍ എളുപ്പ വഴി പറഞ്ഞു തന്നു. എല്ലാം പോയി അമ്മയോട് പറയുകയും ചെയ്യും എന്നിട്ട് എല്ലാം പോയി അമ്മയോട് ചോദിച്ചോളാനും പറയും .ദുഷ്ട്ട! നിന്നോടൊക്കെ ദൈവം ചോദിക്കുമെടീ.

ആദ്യം ഉണ്ടായ ഞെട്ടലില്‍ നിന്നും രക്ഷപ്പെട്ട കുട്ടുമോന്‍ ചോദിച്ചു. "ആരാ പറഞ്ഞേ?"
"ഗ്രീഷ്മ"
ഓഹോ!! അപ്പോള്‍ അതാണ്‌ സിന്ധുവിന്റെ പേരറിയാത്ത കൂട്ടുകാരിയുടെ പേര്‌. ഞാന്‍ മനസ്സിലോര്‍ത്തു.

വാര്‍ത്ത കാട്ടുതീ പോലെ പരന്നു. പക്ഷേ, ഇന്ദു ഇതറിഞ്ഞില്ല. അവള്‍ അവ്ളുടെ ചേച്ചിയുടെ കല്യാണത്തിനു ചെന്ന രണ്ടു മൂന്നു പയ്യന്മാരുമായി കളിച്ച് ചിരിച്ച് നടന്നു.

കുട്ടുമോനു ഇതു സഹിച്ചില്ല. അവനും ഇന്ദുവും ഇഷ്ട്ടത്തിലാണെന്ന്‌ ആളുകള്‍ നുണ പരഞ്ഞ് പരത്തിയതാണെങ്കിലും പകുതി സത്യമാണെന്നു ഞങ്ങള്‍ക്കു അറിയാമല്ലോ!!

പവം കുട്ടുമോന്‍ എന്തൊക്കെ ചെയ്തു. അധ്യാപക ദിനത്തിനു ടീച്ചര്‍മാര്‍ക്ക് സമ്മനം കൊടുക്കാന്‍ വാങ്ങിയ പൂക്കളില്‍ ആരുമറിയാതെ ഉമ്മ വച്ച് ഇന്ദുവിന്റെ കയ്യില്‍ ഏല്പ്പിച്ചു.

പൂക്കള മത്സരത്തിനു അവളുടെ മുന്നില്‍ ആളാകാന്‍ വേണ്ടി പൂക്കള്‍ വാങ്ങിക്കൊണ്ടു വന്നു. യുവജനോത്സവത്തിനു അവളെ നായികയാക്കി നാടകം എഴുതി. അവള്‍ അഭിനയിക്കില്ല എന്നു പറഞ്ഞത് കൊണ്ട് മാത്രം ആ നാടകം അവന്‍ വേണ്ടെന്നു വച്ചു. പിന്നെ ടാബ്ളോ, അതില്‍ അവള്‍ ഉണ്ടായിരുന്നു. അവളുടെ മുഖത്ത് കരി തേക്കേണ്ടി വരുമെന്ന ഒറ്റ കാരണത്താല്‍ ടാബ്ളൊയുടെ വിഷയം തന്നെ അവന്‍ മാറ്റി. അവളെ മനസ്സിലോര്‍ത്ത് ഹിന്ദിയില്‍ കവിത വരെ എഴുതി. ഏതെങ്കിലും ഒരു കാമുകന്‍ ചെയ്യുമോ ഇത്രയും ത്യാഗം? എന്നിട്ടും അവള്‍ എന്താ കുട്ടുമോന്റെ സ്നേഹം മനസ്സിലാക്കാത്തെ? അറിയില്ല. അവള്‍ മനസ്സിലാക്കിയില്ല. കുട്ടുമോനു തുറന്നു പറയാനുള്ള ധൈര്യവുമില്ലായിരുന്നു.

കാലങ്ങള്‍ കഴിഞ്ഞു. ഋതുക്കള്‍ മാറിമറഞ്ഞു. കുട്ടുമോന്‍ ജോലിക്കാരനായി. പക്ഷേ ഇപ്പോളും ഒരു പെണ്ണും തിരിഞ്ഞു നോക്കുന്നില്ല. ആന മെലിഞ്ഞാലും തൊഴുത്തില്‍ കെട്ടാന്‍ പറ്റില്ലല്ലോ? കുട്ടുമോനു ഇപ്പോളും ഇന്ദുവിനെ കുറിച്ചാണ്‌ ചിന്ത. ഇതിനിടയില്‍ ഇന്ദുവിന്റെ വിവാഹം ഉറപ്പിച്ചു. കുട്ടുമോനെ അവള്‍ കല്യാണം ക്ഷണിച്ചില്ല. കഷ്ട്ടമായി പോയി!

അവള്‍ കല്യാണം കഴിഞ്ഞ് കെട്ട്യോന്റെ കൂടെ ദുഫായിലേക്കു പറന്നു. ഈ സമയത്താണ്‌ കുട്ടുമോനു 'മനസ്സിന്റെ വിങ്ങല്‍ ഉണ്ടായത്'

ഇത് തീര്‍ക്കുവാന്‍ ഒരുപാട് മാര്‍ഗങ്ങള്‍ കുട്ടുമോന്‍ പരീക്ഷിച്ചു നോക്കി. മദ്യപിച്ചു നോക്കി. രക്ഷയില്ല. ഒരു സങ്കല്പ്പകാമുകിയെ സൃഷ്ടിച്ച് അവളുടെ കൂടെയുള്ള ലീലാവിലാസങ്ങള്‍ ഞങ്ങളോട് വിശദീകരിച്ചു. ഞാനും കുഞ്ഞുണ്ണിയും വിശ്വസിച്ചില്ല. അങ്ങിനെ അതും പൊളിഞ്ഞു.
അവസാനം കുട്ടുമോന്‍ ഒരു വഴി കണ്ടെത്തി. കഥയെഴുതുക. ഇന്ദുവിനേയും കുട്ടുമോനേയും നായികനായകന്‍മാരായി കഥയെഴുതുക. കുട്ടുമോന്‍ കഥയെഴുതി. അവന്‍ ചെയ്യാന്‍ കൊതിച്ച കാര്യങ്ങള്‍ എല്ലാം അവന്റെ നായകന്‍ സാധിച്ചു.

കഥയെഴുതി കഴിഞ്ഞതും അവന്‍ എന്നെ വിളിച്ച് കഥ കേള്‍പ്പിച്ചു. ആ കഥ അവന്‍ പുസ്തകമായി പ്രസിദ്ധീകരിക്കുമെന്നു എന്നെ ഭീഷണിപ്പെടുത്തി. കഥ ഞാന്‍ കേട്ടു. കഥയിലെ നായകന്‍ നായികയുടെ മാറിലേക്ക് ഒളികണ്ണെറിയുന്നു. ഒരുമിച്ച് സിനിമയ്ക്കു പോകുന്നു. അടുത്തടുത്ത സീറ്റുകളില്‍ ഇരിക്കുന്നു. അവരുടെ കരങ്ങള്‍ പരസ്പരം ശരീരത്തിന്റെ ഉയര്‍ച്ചതാഴ്ചകളിലൂടെ ഒഴുകി നടക്കുന്നു. ആ തിയറ്ററില്‍ ഇരുന്നു കൊണ്ടു തന്നെ ആര്‍ത്തലച്ചു പുറത്തേക്കൊഴുകിയ പുരുഷത്വത്തെ വരെ കുട്ടുമോന്‍ അവന്റെ കഥയില്‍ ചിത്രീകരിച്ചു.

കഥ കേള്‍പ്പിച്ചു കഴിഞ്ഞപ്പോള്‍ കുട്ടുമോന്‍ എന്നോട് ചോദിച്ചു. "എങ്ങനെയുണ്ട്? ബഷീറിനെ പോലെയില്ലേ എന്റെ എഴുത്ത്?"

"ക്രൈമിനു ഫയറില്‍ ജനിച്ച കുട്ടിയെ പോലെയുണ്ട്" എനിക്കു പറയാതിരിക്കാന്‍ വയ്യ.

ഞാന്‍ മാധവികുട്ടിയെ ഓര്‍ത്തു. അവരുടെ 'ജീനിയസ്സിന്റെ ഭാര്യ' എന്ന ചെറുകഥയില്‍ പറഞ്ഞ വാക്കുകളെ ഓര്‍ത്തു. എത്ര വല്ല്യ സത്യം!

"സൃഷ്ടിക്കു പ്രേരണയാകുന്നത് സംഭോഗമാണ്‌, സ്വയംഭോഗമല്ല "

Sunday, July 12, 2009

A സോഷ്യലിസ്റ്റ് കള്ളച്ചൂത് By ധൃതരാഷ്ട്രര്‍

" രാജാവേ, ഇത് അനീതിയാണ്‌." വിദുരര്‍ അലറി.

പക്ഷേ എന്ത് കാര്യം! ജന്മനാല്‍ അന്ധനാണ്‌. ഇപ്പോള്‍ പുത്രവാത്സല്യം തലക്കു പിടിച്ച് ഉള്‍ക്കണ്ണിന്റെ കാഴ്ചയും നഷ്ട്ടപെട്ടിരിക്കുന്നു. ധൃതരാഷ്ട്രരുടെ മുഖത്ത് ഭാവവ്യത്യാസമില്ല.

"പ്രഭോ, അവിടുന്നറിയുന്നില്ലേ? ഇവിടെ നടക്കുന്നത്‌ കള്ളച്ചൂതാണ്‌" വിദുരര്‍ ദയനീയമായി തുടര്‍ന്നു."ഈ കളിയുടെ അവസാനം ഒരു ദുരന്തമാകും . ആ ദുരന്തത്തില്‍ ഒലിച്ചു പോകുന്നത്‌ ഈ സാമ്രാജ്യം ആകും."

ധൃതരാഷ്ട്രര്‍ മൌനം വെടിഞ്ഞു. "പറയൂ വിദുരരേ, ആരാണിവിടെ കള്ളച്ചൂത്‌ കളിക്കുന്നത്?"

വിദുരര്‍ ശകുനിയുടെ നേരെ തിരിഞ്ഞു. "ദാ.. ഇവന്‍ തന്നെ.. ഗജഫ്രോഡ് ശകുനി"
ധൃതരാഷ്ട്രര്‍ ശകുനിയെ അടുത്തേക്ക്‌ വിളിച്ചു. ശകുനി ധൃതരാഷ്ട്രരുടെ ചെവിയില്‍ എന്തോ രഹസ്യം പറഞ്ഞു.

ധൃതരാഷ്ട്രര്‍ വിദുരരുടെ നേരെ തിരിഞ്ഞു. കാര്യം വിശദീകരിച്ചു.

"ലുക്ക് മിസ്റ്റര്‍ വിദുരര്‍ , ഇവിടെ നടക്കുന്നത് കള്ളച്ചൂതല്ല."

"വാട്ട്?!!" വിദുരര്‍ ഞെട്ടിപ്പോയി. "അപ്പോള്‍ ബ്രഹ്മാവ് നിയമിച്ച സി ബി ഐ യും ക്രൈം ബ്രാഞ്ചും വിജിലന്‍സുമൊക്കെ പറയുന്നത് കള്ളമാണെന്നാണോ അവിടുന്നു പറയുന്നത്‌?"

"ത്രിമൂര്‍ത്തികള്‍ക്ക് നമ്മോട് അസൂയയാണ്‌. ഒറ്റ പ്രസവത്തില്‍ നൂറ് പിള്ളേരെ പടച്ചു വിടാന്‍ കഴിവുള്ള വേറെ ആരുണ്ടിവിടെ?"

ഈ ചോദ്യം കേട്ട് ദുര്യോധനാദികള്‍ രാജാവിനു വേണ്ടി നിലവിളിച്ചു. സോറി.. മുദ്രാവാക്യം വിളിച്ചു.

ഇത് കേട്ട് ഗാന്ധാരി മനസ്സില്‍ വിചാരിച്ചു. 'ഓ..പിന്നേ.. പറയുന്ന കേട്ടാല്‍ തോന്നും നൂറെണ്ണം ഉണ്ടായത് ഈ മനുഷ്യന്റെ കഴിവു കൊണ്ടാണെന്ന്‌. സത്യം പറഞ്ഞാല്‍ എനിക്കു തന്നെ ചീത്ത പേരാകുമല്ലോ എന്നോര്‍ത്തിട്ടാ..അല്ലേല്‍ കാണാമായിരുന്നു. '

ധൃതരാഷ്ട്രര്‍ തുടര്‍ന്നു. " നമ്മുടെ ബന്ധുമിത്രാദികള്‍ എന്ത്‌ ചെയ്താലും അത്‌ തെറ്റാണോ ശരിയാണോ എന്ന് തീരുമാനിക്കുന്നത്‌ നമ്മളാണ്‌. അല്ലാതെ ത്രിമൂര്‍ത്തികളും അവരുടെ ഏജന്‍സികളും കോടതികളുമല്ല"

വിദുരര്‍ മുഖ്യസഭാംഗത്തിന്റെ സീറ്റില്‍ വിഷണ്ണനായിരുന്നു.

ചൂതാട്ടം തുടരുകയാണ്‌. തോറ്റ്‌ തോറ്റ്‌ അവസാനം യുധിഷ്ഠിരന്‍ പാഞ്ചാലിയേയും പണയം വച്ചിരിക്കുന്നു. വസ്ത്രാക്ഷേപം തുടങ്ങുകയായി.

"ഡാഡീ...................."

എല്ലാരും അലര്‍ച്ച കേട്ട ഭാഗത്തേക്ക്‌ നോക്കി. വികര്‍ണ്ണന്‍ തല പൊക്കിയിരിക്കുന്നു. അസഹ്യതയോടെ ഇരുകരങ്ങളും കൂട്ടിതിരുമ്മികൊണ്ട് വികര്‍ണ്ണന്‍ ഉച്ചത്തില്‍ പറഞ്ഞു.

"ഡാഡി ഇതൊന്നും അറിയുന്നില്ലേ? ശകുനിയങ്കിള്‍ ഫൌള്‍ പ്ളേ നടത്തുന്നു. ദുശ്ശാസനേട്ടന്‍ പാഞ്ചാലിയെ വസ്ത്രാക്ഷേപം ചെയ്യുന്നു. കര്‍ണ്ണന്‍ അത് ക്യാമറയില്‍ പകര്‍ത്തുന്നു."

ആരും അറിയുന്നില്ലെന്നു കരുതി 'പാഞ്ചാലി മൊളസ്റ്റേഷന്‍ ' വിഡിയോ ഷൂട്ട് ചെയ്യുവായിരുന്ന കര്‍ണ്ണന്‍ ക്യാമറ ഓഫ് ചെയ്ത് ബാഗിലേക്കിട്ടു.

"നായിന്റെ മോനേ.." ദുര്യോധനന്‍ വികര്‍ണ്ണനു നേരെ അലറി. "തലയിരിക്കുമ്പോള്‍ വാലാടണ്ടാ"

ഒരേ തന്തയ്ക്കു പിറന്ന ജ്യേഷ്ഠന്‍ തന്നെ നായിന്റെ മോനേ എന്നു വിളിച്ചതിലെ ലോജിക് മനസ്സിലാകാതെ വികര്‍ണ്ണന്‍ തനിക്കു കിട്ടിയ കസേരയില്‍ ഗുരുക്കന്മാരേയും ദാസന്മാരേയും ഓര്‍ത്തിരുന്നു. ധൃതരാഷ്ട്രര്‍ നായയാണോ? വികര്‍ണ്ണനു സംശയം മാറിയില്ല. അവന്‍ പിതാവിനു നേരെ നോക്കി. തല ആടുന്നത് കാണാം പക്ഷേ വാലെവിടെ?

പാഞ്ചാലി സ്കാന്‍ഡല്‍ കൂടെ ആയതോടെ വിദുരരുടെ ധര്‍മബോധം ആളിക്കത്തി.
"കള്ളക്കളി കളിച്ച് പാണ്ഡുവിന്റെ സന്തതികളെ പെരുവഴിയിലാക്കുന്ന ഈ ശകുനിയെ ഇവിടെ നിന്നാട്ടിയോടിക്കൂ. സര്‍വസംഹാരിയായ ഈ ദ്യൂതം ഇവിടെ അവസാനിപ്പിക്കൂ."

വിദുരര്‍ തരിച്ചു നിന്നു.

ഈ വയസ്സനെ ഇന്നു തന്നെ ശരിയാക്കണം. ധൃതരാഷ്ട്രര്‍ മനസ്സില്‍ കരുതി.

"ഇനഫ് മിസ്റ്റര്‍ വിദുരര്‍ ! ഒരു കാര്യം തന്നോട് ആദ്യമേ പറഞ്ഞതാണ്‌ . ഇവിടെ നടക്കുന്നത്‌ കള്ളച്ചൂതല്ല."

"ബട്ട് യുവര്‍ മജെസ്റ്റി.." വിദുരര്‍ എന്തോ പറയാന്‍ തുടങ്ങിയെങ്കിലും ധൃതരാഷ്ട്രരുടെ ശബ്ദം അതിനെ ഖണ്ഡിച്ചു.

"രണ്ടാമതായി ഈ ചൂതില്‍ നിന്നും ശകുനിക്കു വ്യക്തിപരമായ നേട്ടങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല."

അതേ, എല്ലാം കൌരവരുടെ ഖജനാവിലേക്കാണ്‌ പോയത്. വിദുരര്‍ മനസ്സിലോര്‍ത്തു.

ധൃതരാഷ്ട്രര്‍ തുടര്‍ന്നു. "രാജസദസ്സില്‍ ഇതുപോലെ നൊണ്‍സെന്‍സ് പരയുന്ന താന്‍ ഇനി ഇങ്ങോട്ട് വരേണ്ട. സ്ത്രീകളുടെ കാര്യങ്ങളൊക്കെ ശ്രദ്ധിച്ച് കേന്ദ്ര അന്തപുര കമ്മിറ്റിയില്‍ കാലം കഴിച്ചാല്‍ മതി. ഇതാണ്‌ ശകുനിയെ കള്ളക്കളിക്കാരനെന്നു വിളിച്ചതിനുള്ള ശിക്ഷ"

തന്നെ അന്തപുര കമിറ്റിയില്‍ നിന്നു പിന്നെ തട്ടിക്കോളാമെടാ കോപ്പേ.ധൃതരാഷ്ട്രര്‍ മനസ്സില്‍ ചിരിച്ചു.

പക്ഷേ ഗാന്ധാരി ഇടപെട്ടു. "ഡാര്‍ലിങ്ങ്, വിദുരരോട് ഇനി മുതല്‍ രാജസ്സദസ്സിലേക്ക് വരേണ്ട എന്നു പറഞ്ഞത് ശരിയായില്ല. മുഖ്യസഭാംഗത്തിന്റെ കസേര അങ്ങേര്‍ കുറച്ച് കഷ്ട്ടപെട്ട് നേടിയെടുത്തതാണ്‌, നാണംകെട്ട്‌ നിലനിര്‍ത്തിയതാണ്‌."

ധൃതരാഷ്ട്രര്‍ക്ക് അത് ശരിയാണെന്നു തോന്നി. മുഖ്യസഭാംഗത്തിന്റെ കസേര നഷ്ട്ടപെട്ടാല്‍ ഒരുപക്ഷേ വിദുരര്‍ പാണ്ഡവരുടെ കൂടെ ചേരാനും സാധ്യതയുണ്ട്. ഒരു വെടിക്ക്‌ രണ്ട്‌ പക്ഷി! ധൃതരാഷ്ട്രര്‍ തലയാട്ടി.

"എന്നാല്‍ നമ്മുടെ സ്വീറ്റ്‌ ഹാര്‍ട്ട്‌ പറഞ്ഞ പോലെ ആകട്ടേ. വിദുരര്‍ മുഖ്യസഭാംഗത്തിന്റെ സീറ്റില്‍ ഇരുന്നോട്ടേ. പക്ഷേ ഒരു കണ്ടീഷന്‍ ...."

എല്ലാരും അതെന്താണെന്നറിയാന്‍ ധൃതരാഷ്ട്രരുടെ ചുണ്ടുകള്‍ക്കിടയിലേക്കു നോക്കി.

".... വിദുരര്‍ കസേരയില്‍ ഇരുന്നാല്‍ മതി. സദസ്സില്‍ നടക്കുന്ന കാര്യങ്ങള്‍ കേള്‍ക്കുകയോ കേട്ട കാര്യങ്ങളെ കുറിച്ച് 'കമ' എന്നൊരക്ഷരം മിണ്ടിപ്പോകുകയോ ചെയ്യരുത്"

ഭലേ ഭേഷ്! കിടിലന്‍ !ഇന്‍ക്രഡിബിള്‍ ! ഫണ്ടാസ്റ്റിക് !
എല്ലാരും ഹര്‍ഷാരവത്തോടെ സ്വാഗതം ചെയ്തു.

ദുര്യോധനനും ശകുനിയും മുറുമുറുത്തു.
"പിടിച്ചു പുറത്താക്കാമായിരുന്നു കിഴവനെ"

വിദുരര്‍ പടിയിറങ്ങുമോ? ഞങ്ങളുടെ കൂടെ ചേര്‍ന്ന്‌ പുതിയൊരു രാജ്യം ഉണ്ടാക്കുമോ? പാണ്ഡവര്‍ സ്വപ്നം കണ്ടു.

എല്ലാരും വിദുരരെ നോക്കി.
ഒരു മൌനം മാത്രം!!!!
___________________________________________________________________________

വാല്‍കഷ്ണം: വര്‍ഷങ്ങള്‍ക്കു മുന്‍പ് ശകുനിക്ക് വേലക്കാരിയില്‍ കൈപ്പിഴ പറ്റി ഉണ്ടായ മകനാണ്‌ ബോബി. ബോബിയുടെ ഭാര്യയുടെ പേരാണ്‌ സൂസി. സൂസിയും ബോബിയും രണ്ടു ശരീരവും ഒരു ആത്മാവുമുള്ളവര്‍ എങ്കിലും ബോബിയുടെ അഭിപ്രായങ്ങള്‍ സൂസി ചുമ്മാ വീണ്ടും ചര്‍ച്ച ചെയ്യും . സൂസിയുടെ അമ്മായി അപ്പന്റെ കാര്യമാണേല്‍ പോലും!!

Friday, July 3, 2009

മൈക്കിള്‍ ജാക്സന്‍ മരിച്ചിട്ടില്ല

ഞെട്ടിയോ? എല്ലാരും ഞെട്ടിയില്ലേ? എന്നാല്‍ കേട്ടോ സംഗതി സത്യമാണ്. മൈക്കിള്‍ ജാക്സന്‍ മരിച്ചിട്ടില്ല. എന്റെ വീട്ടില്‍ തെങ്ങു കയറാന്‍ വരുന്ന ജാക്സന്‍ ചേട്ടന്റെ മോന്‍ മൈക്കിള്‍ അല്ല, സാക്ഷാല്‍ മൈക്കിള്‍ ജാക്സന്‍ . പാട്ടും പാടും ഡാന്‍സും ചെയ്യും. മരിച്ചു എന്നൊക്കെ പരയുന്നത് ആശാന്റെ ഒരോ നംബര്‍ അല്ലേ! ചുമ്മാ.. നമ്മുടെ നാട്ടില്‍ ഒരുപാട് കടം കയറിയാല്‍ ആളുകള്‍ എന്താ ചെയ്ക? ഒന്നുകില്‍ ആതമ്ഹത്യ ചെയ്യും , എന്നെ പോലെയുള്ള ഗജ ഫ്രോഡുകള്‍ സ്ഥലം കാലിയാക്കും. 500 മില്ല്യന്‍ ഡോളര്‍ കടമുള്ള ജാക്സന്‍ എന്തു ചെയ്യും? ഒരു സ്ഥലത്തും ഒളിച്ചു താമസിക്കാന്‍ പറ്റില്ല. എവിടെ ആണേലും ആരു കണ്ടാലും തിരിച്ചറിയുന്ന കോലമാണല്ലോ അങ്ങേരുടേത്‌.ആത്മഹത്യ ചെയ്യാനുള്ള ചങ്കുറപ്പുമില്ല. ഇനി ഇതു രണ്ടും കൂടെ ഒരുമിച്ചു സാധിക്കുന്ന ഒരു സ്കീം ഉണ്ട്‌. ചത്തു എന്നും പറഞ്ഞ് മുങ്ങി കളയുക. അങ്ങേര്‍ ഇപ്പോള്‍ അതാണ്‌ ചെയ്തിരിക്കുന്നത്‌. ആരേലും കണ്ടുവോ ജാക്സന്റെ മൃതദേഹം? ഇല്ലല്ലോ? അതാണ്‌ ഞാന്‍ പറയുന്നേ. ജാക്സന്‍ ഇപ്പോള്‍ ജൂലായില്‍ ലണ്ടനില്‍ വച്ചു നടക്കാന്‍ പോകുന്ന മ്യൂസിക്‌ കണ്‍സേര്‍ട്ടിനു വേണ്ടി പരിശീലിക്കുകയാണ്‌ . ആരാധകരെല്ലാം മരിച്ചു എന്നു വിശ്വസിച്ചിരിക്കുമ്പോള്‍ കഹോ നാ പ്യാര്‍ ഹേ യില്‍ ഹൃതിക് റോഷന്‍ വരുന്ന പോലെ സ്റ്റേജില്‍ പ്രത്യക്ഷപ്പെടും. ത്രില്ലര്‍ വീണ്ടും അരങ്ങേറും. അപ്പോളേക്കും ബാങ്കുകള്‍ എല്ലാ കടങ്ങളും എഴുതി തള്ളിയിട്ടുണ്ടാകും. ആ സമയത്ത് ജാക്സനെ കുടുക്കാന്‍ എഫ് ബി ഐ ക്കു പോലും സാധിക്കില്ല. കാരണം ജാക്സന്‍ ഇതു വരെ മരിച്ചതായി ജാക്സന്‍ സ്ഥിരീകരിച്ചിട്ടില്ലലോ!! അമേരിക്കയിലെ നിയമം അതിനുള്ള സാധുത ജാക്സനു നല്കുന്നുണ്ട്

ഹും... മതി മതി ..എല്ലാരും എണീറ്റ് പോയേ. അല്ല പിന്നെ, സ്വപ്നം കാണുന്നതിനും ഒരു പരിധിയൊക്കെ ഇല്ലേ ഇഷ്ട്ടാ?